മുളങ്കുന്നത്തുകാവ്: ഗവ: മെഡിക്കല്‍ കോളേജില്‍ വൃക്ക രോഗിള്‍ക്ക് ഡയാലിസിസ് ചികിത്സ നിഷേധിക്കുന്നത് പതിവാകുന്നു. പരാതികളുമായി രോഗികള്‍ രംഗത്ത്. കൊടുങ്ങല്ലൂര്‍ സ്വദേശി ചാണാടിക്കല്‍ ദാസന് എന്ന 57 കാരനാണ് ഡയാലിസിസ് നിഷേധിച്ചതായി കാണിച്ച് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയത്. തൃശൂരിലെ ഒരു സ്വകാര്യ ആശുത്രിയില്‍ പോയി ഡയാലിസിസ് നടത്താന്‍ നെഫ്റോളജി വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഡോ.വിനു തോമസ് നിര്‍ബന്ധിച്ചതായി പരാതിയില്‍ പറയുന്നു. ഡോക്ടറുടെ നിര്‍ബന്ധപ്രകാരം രോഗി സ്വകാര്യ ആശുപത്രിയില്‍ പോയി ഡയാലിസിസിന് വേണ്ട ഫിസ്റ്റുല ശസ്ത്രക്രിയ നടത്തി. അതിനു ശേഷം തിരിച്ച് മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ അവിടെ തന്നെ ഡയാലിസിസ് തുടരാന്‍ ഡോക്ടര്‍ നിര്‍ബന്ധിച്ചു. രാത്രി 8 മണി വരെ ഡയാലിസിസിനായി കാത്തിരുന്നെങ്കിലും ഡയാലിസിസ് ചെയ്തു നല്‍കിയില്ല. അവശനായ രോഗി രാത്രി മെഡിക്കല്‍ കോളേജില്‍ തങ്ങി പിറ്റേ ദിവസമാണ് രോഗി വീട്ടിലേക്ക് മടങ്ങിയത്. പിന്നീട് സ്വാകര്യ സ്ഥാപനത്തെ ആശ്രയിച്ചുവെങ്കിലും കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടാവുകയും ചെയ്തു. ഇത്തരത്തില്‍ നിരവധി പേര്‍ക്ക് പരാതികള്‍ ഉണ്ടങ്കിലും രേഖാമൂലമുള്ള പരാതികള്‍ നല്‍കാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: