ആലപ്പുഴ: സംസ്ഥാനത്തെ പ്രധാന സ്വകാര്യ ആശുപത്രികളും വിവിധ സംഘടനകളുമായി സഹകരിച്ച് ഈ സാമ്പത്തിക വര്‍ഷം ആയിരത്തോളം ഹൃദയശസ്ത്രക്രിയകള്‍ സൗജന്യമായി നടത്തുമെന്ന് കേരള ഹാര്‍ട്ട് ഫൗണ്ടേഷന് ഭാരവാഹികളായ ഡോ. കുല്‍ദീപ് കുമാര്‍ ചുള്ളിപ്പറമ്പില്‍, റിനു തോമസ് എന്നിവര്‍ അറിയിച്ചു. നോ മോര് ഹാര്‍ട്ട് അറ്റാക്ക് ബൈ 2025 എന്ന ലക്ഷ്യത്തോടെയാണ് നിര്‍ദ്ധന ഹൃദ്രോഗികള്‍ക്ക് കേരള ഹാര്‍ട്ട് ഫൗണ്ടേഷന് തുണയേകുന്നത്. പദ്ധതിയുടെ ഭാഗമായി ഇതിനോടകം ഇരുപതോളം രോഗികള്‍ക്ക് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സൗജന്യ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്.
കേരളത്തിലെ ഹൃദയാഘാത നിരക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ച് ഈ ദശകത്തില്‍ ഗണ്യമായി വര്‍ദ്ധിച്ചു വരികയാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ദിനംപ്രതി അറുനൂറോളം പേര്ക്കിടയില് ഹൃദയാഘാതം സംഭവിക്കുന്നതില്‍ നൂറോളം പേര് മരണപ്പെടുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. സര്‍ക്കാര്‍തലത്തില്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ മാത്രമാണ് ഹൃദയശസ്ത്രക്രിയകള്‍ നടന്നത്.
രോഗികളുടെ ക്രമാതീതമായ തിരക്കുമൂലം പലപ്പോഴും ഇവിടങ്ങളില്‍ യഥാസമയം ചികിത്സ കിട്ടുക പ്രയാസമാണ്. സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ പദ്ധതി പ്രകാരമുള്ള ഫണ്ടുപയോഗിച്ച് ശസ്ത്രക്രിയകള്‍ ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും വിസമ്മതിക്കുന്നതും നിര്‍ദ്ധന രോഗികളുടെ അടിയന്തര ചികിത്സയെ പ്രതികൂലമായി ബാധിക്കുന്നു. ഈ സാഹചര്യത്തിലാണ് കേരളാ ഹാര്‍ട്ട് ഫൗണ്ടേഷന് വിവിധ സ്വകാര്യ ആശുപത്രികളും സംഘടനകളുമായി ചേര്‍ന്ന് സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തുന്നത്.
പണമില്ലാത്തതുമൂലം ചികിത്സ വഴിമുട്ടിയ ഹൃദ്രോഗികള്‍ക്ക് കേരളാ ഹാര്‍ട്ട് ഫൗണ്ടേഷന്റെ ംംം.സലൃമഹമവലമൃളേീൗിറമശേീി.രീാ എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയോ, 9961014446 നമ്പരിലോ ബന്ധപ്പെടാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നോ മോര് ഹാര്‍ട്ട് അറ്റാക്ക് ബൈ 2025 എന്ന പദ്ധതിയിലൂടെ സാമ്പത്തിക സഹായത്തിനായി അഭ്യര്‍ത്ഥിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: