ഇരിങ്ങാലക്കുട: വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദ്ദിച്ചകേസില്‍ ദമ്പതികള്‍ക്ക് മൂന്ന് വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു.
കല്ലൂര്‍ വടക്കുമുറി വില്ലേജില്‍ കാതിക്കുടം ആല പണ്ടാരംകുഴി ചാമി, മകന് തങ്കപ്പന്, ഭാര്യ രാധാമണി എന്നിവരെയാണ് വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് കണ്ട് ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്.
2012 മാര്‍ച്ച് മൂന്നിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. വീടിന്റെ മതില് നശിപ്പിച്ചതിന് പോലിസില്‍ പരാതി നല്കിയ വിരോധത്തില്‍ കാതിക്കുടത്തുള്ള ചാമിപറമ്പില് കൊച്ചനിയന്റെ ഭാര്യ റാണി, അവരുടെ മാതാവ് സതി, പിതാവ് ചന്ദ്രന് എന്നിവരെയാണ് വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചത്. െ
കാരട്ടി പോലിസ് എസ്.ഐയായിരുന്ന എം.കെ ഷാജിയാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: