കിങ്സ്റ്റണ്‍: വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസലിനെതിരായ ഉത്തേജകമരുന്നു വിവാദം 31ന് ഉത്തേജക വിരുദ്ധ ട്രൈബ്യൂണല്‍ പരിഗണിക്കും.
അന്താരാഷ്‌ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ നിബന്ധന ലംഘിച്ചുവെന്ന പരാതിയിലാണ് നടപടി. 2015 ജനുവരിക്കും ജൂലൈക്കും ഇടയിലാണ് സംഭവം. ആരോപണം തെളിഞ്ഞാല്‍ റസലിന് രണ്ടു വര്‍ഷം വരെ വിലക്ക് ലഭിക്കും.
















