മാരന് പാട്ടോടെ കേരളത്തിന്റെ തനത് ജീവിതരീതിയുടെ ആവിഷ്കാരമായ നാടന്‍ പാട്ടിന് തുടക്കം. കണ്ണൂര്‍ ജില്ലയിലുള്ള മത്സരാര്‍ത്ഥികളാണ് കന്യക തന്റെ വാക്കുകള്‍ കേട്ടൊരു… എന്ന് തുടങ്ങുന്ന ഗാനമാലപിച്ചത്. ഗര്‍ഭിണികളായ സ്ത്രീകള്‍ക്കുണ്ടാകുന്ന ദോഷമകറ്റുന്നതിന് വേണ്ടിയാണ് മാരന് പാട്ട് പാടുന്നത്.
നാടന്‍ പാട്ടില്‍ കൃഷിപ്പാട്ട്, കളിപ്പാട്ട്, ഉത്സവപ്പാട്ട്, അനുഷ്ഠാനപ്പാട്ട് എന്നിങ്ങനെ നാല് രീതികളാണുള്ളത്. മത്സരയിനത്തില്‍ ഇതല്ലാം കടന്നും വരാറുണ്ട്. ഓരോ പ്രദേശത്തിന്റെയും സാഹചര്യങ്ങള്‍ക്കും സവിശേഷതകള്‍ക്കനുസരിച്ചും വ്യത്യസ്ത രീതികളിലാണ് പാട്ടുകളുടെ അവതരണം. കുട്ടനാടന്‍ കുഴിപ്പാട്ടുകളും ഏറനാടന്‍ പാട്ടുകളുമുള്പ്പടെ നിരവധി തരത്തിലുള്ള പാട്ടുകള്‍ അരങ്ങിലെത്താറുണ്ട്.
സംസ്ഥാന യുവജനോത്സവത്തില്‍ നാടന്‍ പാട്ട് മത്സരയിനമാക്കിയതു മുതല്‍ നിരവധി ജില്ലകളിലെ വിദ്യാര്‍ത്ഥികളെ നാടന്‍ പാട്ട് പഠിപ്പിക്കുന്നത് പട്ടുവം സ്വദേശിയായ റംഷി എന്നയാളാണ്. എല്ലാ വര്‍ഷവും റംഷി പട്ടുവത്തിന്റെ ഒന്നില്‍ കൂടുതല്‍ ടീമുകള്‍ സമ്മാനം നേടാറുണ്ട്. ഈ വര്‍ഷം റംഷി പട്ടുവത്തിന്റെ ശിക്ഷണത്തില്‍ ആറ് ടീമുകള്‍ മത്സരത്തിനിറങ്ങുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നടന്ന കലോത്സവത്തില്‍ പത്ത് ടീമുകളാണ് റംഷിയുടെ പാട്ടുകളുമായി അരങ്ങിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: