അബുജ: നൈജീരിയയില്‍ അഭയാര്‍ഥി ക്യാമ്പില്‍ നടന്ന ബോംബാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം നൂറു കവിഞ്ഞു. ചൊവ്വാഴ്ച രാത്രിയിലാണ് നൈജീരിയന്‍ യുദ്ധവിമാനം അബദ്ധത്തില്‍ അഭയാര്‍ഥി ക്യാമ്പില്‍ ബോംബു വര്‍ഷിച്ചത്.
ബോക്കോ ഹറാമിന്റെ ഭീകരക്യാമ്പെന്നു ധരിച്ചാണ് സൈന്യം ഇവിടെ ബോംബിട്ടത്. ഭീകരരെ ഭയന്ന് പലായനം ചെയ്തവരുടെ ക്യാമ്പായിരുന്നു ഇത്. സ്ത്രീകളും കുട്ടികളും വൃദ്ധരും ആറ് സന്നദ്ധ സേവകരും ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇരുനൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു.
വര്‍ഷങ്ങളായി സൈന്യവും ബോക്കോ ഹറാം ഭീകരരും തമ്മില്‍ കടുത്ത യുദ്ധത്തിലാണ്. ഭീകരരെ തുരത്താനുള്ള ശ്രമങ്ങളില്‍ പലപ്പോഴും ജനങ്ങള്‍ക്ക് ജീവന് നഷ്ടപ്പെട്ടു. എന്നാല്‍, കഴിഞ്ഞ ദിവസം ഉണ്ടായതുപോലുള്ള ഒന്ന് ഇതുവരെ സംഭവിച്ചിരുന്നില്ല.
പരിക്കേറ്റവരെ ശുശ്രൂഷിക്കാന്‍ ഡോക്ടര്‍മാരുടെ വലിയ സംഘം ഇവിടെയെത്തി. ഭീകരരെ ഭയന്ന് പലായനം ചെയ്തവര്‍ക്കുള്ള ക്യാമ്പില്‍ ബോംബ് വര്‍ഷിച്ചത് ഭയാനകമായി, ഡോ. ജീന്‍ ക്ലമന്റ് കാബ്രോള് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: