Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉര്‍വശിയുടെ ജനനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2017, 08:58 pm IST
in Samskriti

ഉര്‍വശിയുടെ ജനനമെങ്ങനെ? അതറിയണമെങ്കില്‍ അതിന് മുന്‍പ് മറ്റൊരു കഥ അറിഞ്ഞിരിക്കണം. ആരുടെ കഥയാണെന്നറിയേണ്ടേ? അതാണ് നരനാരായണന്മാരുടെ കഥ. ഈ കഥ എവിടെപ്പറയുന്നു. ദേവീഭാഗവതം നാലാം സ്‌കന്ദത്തില്‍. ദേവേന്ദ്രനെയും ദേവീസ്ത്രീകളെയും ലജ്ജിപ്പിച്ച കഥ.

നരനാരായണന്മാര്‍ ഒരിക്കലും പിരിയാത്ത രണ്ട് സന്യാസിമാരായിരുന്നു. ബ്രഹ്മപുത്രനായ ധര്‍മ്മനാണ് ഇവരുടെ പിതാവ്. ധര്‍മ്മന്‍ പത്തു ദക്ഷപുത്രിമാരെ വിവാഹം കഴിച്ചു. ഹരി, കൃഷ്ണന്‍, നരന്‍ നാരായണന്‍ എന്ന് നാലു പുത്രന്മാര്‍ അവരില്‍ നിന്ന് ജനിച്ചു. നരാനാരായണന്മാര്‍ രണ്ടുപേരും ഹിമവാന്റെ സാനുപ്രദേശത്തുള്ള ബദരികാശ്രമത്തില്‍ ഇരുന്ന് ആയിരം വര്‍ഷം ബ്രഹ്മത്തെ തപസ്സു ചെയ്തു.

നരനാരായണന്മാരുടെ ഘോരതപസ്സു കണ്ട് ലോകം ഞെട്ടി തപസ്സിന്റെ ശക്തികൊണ്ട് ലോകം തപിച്ചു. ഇന്ദ്രന്‍ പതിവുപോലെ ഭയാകുലനായി. ഇന്ദ്രപദവിയെ ആഗ്രഹിച്ചാണ് ഇവര്‍ വന്‍തപം ചെയ്യുന്നതെന്നും തന്റെ പദവി നഷ്ടപ്പെടുമെന്നും ഇന്ദ്രന്‍ ഭയന്നു. എങ്ങനെയെങ്കിലും ഈ സന്യാസിമാരുടെ തപസ്സ് മുടക്കിയേ പറ്റൂ. അതിനുവേണ്ടി ഒട്ടും മടിക്കാതെ ഒന്നും ആലോചിക്കാതെ തന്റെ ഐരാവതത്തില്‍ കയറി ബദരികാശ്രമത്തില്‍ ചെന്നു. സൂര്യനെപ്പോലെ ജ്വലിക്കുന്ന ആ സന്യാസിമാരെ നോക്കി ദേവേന്ദ്രന്‍ ഇങ്ങനെ പറയുന്നു. അല്ലയോ തേജസ്വികളായ തപസ്വികളേ നിങ്ങള്‍ ധര്‍മമൂര്‍ത്തിയായ ധര്‍മ്മന്റെ പുത്രന്മാരാണല്ലോ. നിങ്ങളുടെ തപസ്സില്‍ ഞാന്‍ സന്തുഷ്ടനായി. എന്തുവരം വേണമെങ്കിലും ചോദിച്ചുകൊള്ളൂ.

മേഘനാദംപോലുള്ള ഇന്ദ്രശബ്ദം കേട്ടിട്ടും അവര്‍ അനങ്ങിയില്ല. കുലുങ്ങിയില്ല. ഒരു മറുപടിയും പറഞ്ഞതുമില്ല. ഇന്ദ്രന് കൂടുതല്‍ ഭയമായി. അതുകൊണ്ട് ഭയമോഹാദികളായ വികാരങ്ങളെ ജനിപ്പിക്കുന്ന മായയെ സൃഷ്ടിച്ച് അവരെ ഭയപ്പെടുത്താന്‍ തുടങ്ങി. ചെന്നായ്, പുലി, വ്യാഘ്രം, സിംഹം, ആന, പെരുമ്പാമ്പ് മുതലായ ഭയങ്കര മൃഗങ്ങളെയും, കാറ്റ്, മഴ, കാട്ടുതീ മുതലായ പ്രകൃതി വൈചിത്ര്യങ്ങളെയും മറ്റും സൃഷ്ടിച്ച് അവരെ ഭയപ്പെടുത്താന്‍ തുടങ്ങി. പക്ഷെ ഇവകൊണ്ടൊന്നും അവര്‍ കുലുങ്ങിയില്ല. എന്തിനവര്‍ പ്രതികരിക്കണം. ആഗ്രഹമോ പ്രതിഫലേച്ഛയോ ഉദ്ദേശ്യമോ ഒന്നും ഇല്ലാത്ത അവര്‍ ആരെ ഭയപ്പെടണം. നരനാരായണന്മാര്‍ക്ക് സ്വാര്‍ത്ഥതാല്‍പ്പര്യം ഉണ്ടായിരുന്നില്ല. അതിനാല്‍ ഇന്ദ്രന്‍ നിരാശനായി സ്വര്‍ഗത്തിലേക്ക് മടങ്ങി. തന്റെ പരിപാടിയൊന്നും നടക്കാത്തതുകൊണ്ട് ഇന്ദ്രന്‍ കൂടുതല്‍ ആലോചിക്കാന്‍ തുടങ്ങി. കാമദേവനെ വിളിച്ച് സകല ഏര്‍പ്പാടുകളും ചെയ്തു. കാമദേവന്‍ രതീദേവിയോടും വസന്തകാലത്തോടും ഒരുമിച്ച് ഉടനെതന്നെ ബദരീകാശ്രമത്തിലേക്ക് പോകണം.

ആവശ്യമുള്ളിടത്തോളം അപ്‌സരസ്ത്രീകളെയും കൂട്ടിക്കൊണ്ടുപോകണം. ഇവരെക്കൂടാതെ രംഭ മുതലായ അപ്‌സര സുന്ദരികളേയും ദേവേന്ദ്രന്‍ അയച്ചുകൊടുക്കുമെന്നും പറഞ്ഞു. നരനാരായണന്മാര്‍ അവിടെ തപസ്സു ചെയ്യുകയാണെന്നും അവരുടെ അടുക്കല്‍ച്ചെന്ന് കാമദേവന്‍ അവരെ ക്ഷീണിപ്പിക്കണമെന്നും തപസ്സു മുടക്കണമെന്നും ദേവേന്ദ്രന്‍ നിര്‍ദ്ദേശിച്ചു.

കാമദേവന്‍ എല്ലാം സമ്മതിച്ചു. ഒട്ടും താമസിയാതെ ഇന്ദ്രനിയോഗമനുസരിച്ച് ബദരികാശ്രമത്തിലേക്ക് പുറപ്പെട്ടു. രംഭ തുടങ്ങിയ എല്ലാവരുമായി കാമദേവന്‍ അവിടെയെത്തി. അപ്പോഴേക്കും വസന്തകാലം അവിടെ പ്രവേശിച്ചുകഴിഞ്ഞിരുന്നു.

വണ്ടുകള്‍ മുരണ്ടുകൊണ്ട് പുഷ്പങ്ങള്‍തോറും പാഞ്ഞുനടന്നു. തേന്‍ കുടിച്ചു. എല്ലാ വൃക്ഷങ്ങളും പൂത്തുതഴച്ചു. സുഗന്ധം പരത്തി. ലതാവനികള്‍ പുഷ്പിണികളായി. വൃക്ഷമണാളന്മാരെ പുണര്‍ന്നു. കുയിലുകള്‍ പഞ്ചമരാഗം പൊഴിച്ചു. മയിലുകള്‍ പരിമളം പെയ്തുവീശി. ഈ സമയത്ത് കാമദേവന്‍, രതിയോടുകൂടി പഞ്ചശരങ്ങളും തൊടുത്ത് അവിടെയെത്തി. കാമദേവനെയും രതിയെയും ദേവസ്ത്രീകള്‍ അനുഗമിച്ചു. എങ്ങും ആട്ടവും പാട്ടും തന്നെ. ഈ ശൃംഗാരലഹരിയില്‍ നരനാരായണന്മാര്‍ കോള്‍മയിര്‍കൊണ്ടു. അവര്‍ ഉണര്‍ന്നു. അകാലത്തിലുണ്ടായ ഈ വസന്തത്തെക്കുറിച്ച് ആലോചിച്ചു. അപ്പോഴേക്കും കാമദേവന്‍, മേനക, രംഭ, തിലോത്തമ, മനോരമ, സുകേശിനി, മഹേശ്വരി, പുഷ്പഗന്ധ, കാഞ്ചനമാല എന്നീ സ്വര്‍ലോകസുന്ദരികളോടും അവരുടെ തോഴിമാരോടുംകൂടി നരനാരായണന്മാരുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു.

ഇവര്‍ ഈ മന്മഥസൈന്യത്തെക്കണ്ട് അന്തംവിട്ടു. ദിവ്യാഭരണഭൂഷിതകളും സുന്ദരികളും ആയ അവരെയെല്ലാം നരനാരായണന്മാരുടെ മുന്‍പില്‍ വന്നു നമസ്‌കരിച്ചു. ചിലര്‍ പാടുവാനും ചിലര്‍ ആടുവാനും തുടങ്ങി. നരനാരായണന്മാര്‍ക്ക് കാര്യം മനസ്സിലായി. ദേവേന്ദ്രന്റെ അസുഖം അവര്‍ക്ക് ബോധ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

India

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

Kerala

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

Kerala

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

Kerala

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

പുതിയ വാര്‍ത്തകള്‍

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.