Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ഓര്‍മയിലെ ഓച്ചിറ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2017, 09:06 pm IST
in Travel

ഓണാട്ടുകരക്കാരുടെ ‘ബ്രാന്‍ഡ് അംബാസഡര്‍’മാരില്‍ ഒരാളാണ് ഓച്ചിറപ്പരദേവര്‍ ഓച്ചിറപ്പരദേവരില്ലാത്ത ഓണാട്ടുകരയെക്കുറിച്ച് ചിന്തിക്കാനാവില്ല. അവിടുന്ന് ഞങ്ങള്‍ക്ക്, തലമുറകളായി, ചൈതന്യവത്തായ സാന്നിദ്ധ്യമാണ്.

ഓച്ചിറ ഒരനന്വയമാണ്; അതുപോലെ മറ്റൊന്നില്ല. അനാദികാലം മുതല്‍ ജാതിമതഭേദമെന്യേ സകലഭക്തര്‍ക്കും പ്രവേശനമനുവദിച്ചിരുന്ന തീര്‍ത്ഥാടന കേന്ദ്രമാണത്. അവിടെ ഒരിക്കലും അവര്‍ണ-സവര്‍ണ ഭേദമുണ്ടായിട്ടില്ല. അവിടെ പ്രതിഷ്ഠയില്ല-രണ്ടു ‘തറ’കള്‍ മാത്രം. (ഇവ അജ്ഞാതരായ ഏതോ ദിവ്യന്റെയും അദ്ദേഹത്തിന്റെ ശിഷ്യന്റെയും സമാധികളാണെന്ന് പറയപ്പെടുന്നു). ഉണ്ടിക്കാവും മായയക്ഷിയമ്മയുടെ ക്ഷേത്രവും കൂടാതെ മഹാഗണപതിക്കും ഒരു ‘സാന്നിധ്യ’മുണ്ട്. ഒരു തറയില്‍ പരബ്രഹ്മവും മറ്റേത്തറയില്‍ ശ്രീപരമേശ്വരനും സാന്നിദ്ധ്യം ചെയ്തിരിക്കുന്നുവെന്നാണ് വിശ്വാസം. കിഴക്കും പടിഞ്ഞാറുമുള്ള ആല്‍ത്തറകള്‍ ധീരദേശാഭിമാനി വേലുത്തമ്പിദളവ കൊല്ലവര്‍ഷം 976 മകരമാസത്തില്‍ പണികഴിപ്പിച്ചതാണത്രെ. പറച്ചിപെറ്റ പന്തിരുകുലത്തില്‍പ്പെട്ട അകവൂര്‍ ചാത്തനും അദ്ദേഹത്തിന്റെ ജന്മി നമ്പൂതിരിക്കും പരബ്രഹ്മം മാടന്‍പോത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് ഉണ്ടിക്കാവില്‍ മറഞ്ഞകഥ പ്രസിദ്ധമാണല്ലോ. ഉണ്ടിക്കാവിലെ ചെളിമണ്ണാണ് അവിടത്തെ നിവേദ്യം; ഇത് മുറിവില്‍ തേയ്‌ക്കാനുള്ള സിദ്ധൗഷധമാണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. വിളക്കിലെ കരിയാണ് അവിടത്തെ പ്രസാദം. എന്തൊരെളിമ, എന്തൊരു ലാളിത്യം!

വൃശ്ചികം ഒന്നാംതീയതി തുടങ്ങുന്ന മണ്ഡലക്കാലം ഓണാട്ടുകരക്കാര്‍ക്ക് വ്രതം നോക്കാനുള്ളതാണ്. അന്നുതുടങ്ങി പന്ത്രണ്ടുദിവസം ജാതിമതഭേദമെന്യേ ഭക്തജനങ്ങള്‍ കുടില്‍കെട്ടി ഓച്ചിറ പടനിലത്തു ഭജനം പാര്‍ക്കുന്നു. അവിടെ കുബേരകുചേല ഭേദമില്ല-തികഞ്ഞ സഹിഷ്ണുതയും സാഹോദര്യവും മാത്രം. ഭിക്ഷക്കാരുടെ ആധിക്യം (ഭൂരിഭാഗവും വികലാംഗരും മഹാരോഗികളും) സന്ദര്‍ശകരെ അലോസരപ്പെടുത്തിയേക്കാം.

കായംകുളം രാജാവിന്റെ പതിനെട്ട് പടനിലങ്ങള്‍ ഒന്നായി ഓച്ചിറപ്പടനിലം പണ്ട് മുപ്പത്താറേക്കറായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. പ്രയാര്‍ വടക്ക്, പുതുപ്പള്ളി തെക്ക് എന്നുതുടങ്ങി അന്‍പത്തിരണ്ട് കരക്കാരുടെ വകയാണ് ക്ഷേത്രം. അവരുടെ പ്രതിനിധികളാണ് ഗതകാല വീര സ്മരണകളുണര്‍ത്തുന്ന ഓച്ചിറക്കളിയില്‍ ‘കര പറഞ്ഞു കൈകൊടുത്ത്’ പങ്കെടുക്കുന്നതും. സൗഹൃദമത്സരമാണത്. ചെമ്പകശ്ശേരി സൈന്യവും കായംകുളം സൈന്യവും തമ്മില്‍ 18-ാം നൂറ്റാണ്ടില്‍ നടന്ന യുദ്ധത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ ചടങ്ങ്.

മിഥുനം ഒന്നും രണ്ടും തീയതികളിലാണ് ഓച്ചറിക്കളി നടത്തുന്നത്. കിഴക്കേക്കരക്കാരും പടിഞ്ഞാറേ കരക്കാരും യോജിച്ചുള്ള ഭരണസമിതിയാണ് എഴുപതു കൊല്ലമായി ക്ഷേത്രഭരണം നടത്തുന്നത്.ഓണാട്ടുകരക്കാര്‍ക്ക് ഓച്ചിറ എന്ന പേരില്‍ തുയിലുണരുന്ന വേറെയും വിലപ്പെട്ട ഓര്‍മകളുണ്ട്. പരബ്രഹ്മോദയം നാടകസഭയുടെ, അനശ്വരനടന്മാരായിരുന്ന വേലുക്കുട്ടിയുടെ, ശങ്കരന്‍കുട്ടിയുടെ, ചെല്ലപ്പന്‍പിള്ളയുടെ, വേലുക്കുട്ടിയുടെ സ്ത്രീവേഷം ഏറെ പ്രസിദ്ധമാണ്. ‘കരുണ’യിലെ വാസവദത്തയാണ് അദ്ദേഹത്തിന്റെ ‘മാസ്റ്റര്‍പീസ്’ (സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ ഉപഗുപ്തനോടൊത്ത്).

ഓച്ചിറപ്പരദേവരെക്കുറിച്ച് പ്രസിദ്ധമായ ഒരു ശ്ലോകമുണ്ട്. ശ്രീവിദ്യാധിരാജ ചടമ്പിസ്വാമി തിരുവടികളുടെ വരിഷ്ഠ ശിഷ്യനായ ശ്രീനീലകണ്ഠ തീര്‍ത്ഥപാദ സ്വാമികളാണ് അത് രചിച്ചത്. താന്‍ സന്ദര്‍ശിച്ച് ആരാധന നടത്തിയ അനവധി ക്ഷേത്രങ്ങളിലെ ദേവതകളെക്കുറിച്ച് നിര്‍മിച്ച ഹൃദ്യങ്ങളായ പദ്യങ്ങള്‍ ശിഷ്യന്‍ ഗുരുവിനെ ചൊല്ലിക്കേള്‍പ്പിച്ചുകൊണ്ടിരിക്കെ, ”ഓച്ചിറയെക്കുറിച്ച് ഒന്നും എഴുതിയില്ലേ?” എന്ന് ഗുരു ചോദിച്ചു. ”അവിടെ ഒന്നും ഇല്ലല്ലൊ” എന്നു ശിഷ്യന്റെ മറുപടി. ”ഒന്നുമില്ലെങ്കില്‍ ഒന്നുമില്ലെന്ന് എഴുതിയേക്കണം” എന്ന് അര്‍ത്ഥഗംഭീരമായ ഗുരുവചനം. ആ തിരുവായ്‌മൊഴിയുടെ പൊരുളറിഞ്ഞ മഹാകവിയും മഹാവിദ്വാനുമായ ശിഷ്യന്‍ തല്‍ക്ഷണം ആലോചനാമൃതമായ ഒരു ശ്ലോകം നിര്‍മിച്ചു ചൊല്ലിയത്രെ:

ചിത്തം നിത്യം നരീനര്‍ത്ത്വഖില ജഗദധിഷ്ഠാനകാഷ്‌ഠൈകനിഷ്‌ഠേ

സച്ചിത്‌സൗഖൈ്യകരസ്യേ പരികലിത ചിദാകാശ വിസ്ഫൂര്‍ത്തി മാത്രേ

സര്‍വാത്മന്യോച്ചിറാഖ്യേളദ്വയപരഭണിതം ശ്രൗതമുദ്യോദയദ്യദ്

ഭാതീവാസ്മിന്‍ പരേ ദൈവത ഇഹ നിരുപാഖ്യാകൃതി ബ്രഹ്മരൂപേ

(സകല ചരാചരങ്ങള്‍ക്കും അധിഷ്ഠാനവും സച്ചിദാനന്ദരൂപവും അനന്തവും അദൃശ്യവും അദ്വൈതപ്രതിപാദിതമായ പരമസത്യത്തെ പ്രകാശിപ്പിക്കുന്നതും സര്‍വവ്യാപിയുമായ പരമാത്മതത്ത്വമത്രെ ഓച്ചിറക്ഷേത്രത്തില്‍ വിളങ്ങുന്നത്. ആ ബ്രഹ്മതത്ത്വത്തില്‍ എന്റെ മനസ്സ് എപ്പോഴും ആനന്ദനൃത്തം ചെയ്യുമാറാകട്ടെ)

എത്ര ദീപ്തമായ, ധന്യമായ സ്മരണ!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

India

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

Kerala

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

Main Article

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

പുതിയ വാര്‍ത്തകള്‍

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.