Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഭരണസമിതി-എക്‌സിക്യൂട്ടീവ് ഓഫീസര്‍ പോര് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭരണസ്തംഭനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2017, 11:14 pm IST
in Thiruvananthapuram

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ് ജില്ലാ ജഡ്ജി അധ്യക്ഷനായ ഭരണസമിതിയോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ക്ഷേത്രത്തില്‍ അടിയന്തരമായി നടക്കേണ്ട പല കാര്യങ്ങളും അവതാളത്തില്‍. പദ്മതീര്‍ത്ഥം ശുചീകരിക്കണമെന്ന് രണ്ടരവര്‍ഷം മുമ്പ് സുപ്രീംകോടതി നല്‍കിയ ഉത്തരവ് നടപ്പാക്കാത്തതിനാല്‍ മണ്ഡല മകരവിളക്കു കാലത്ത് ദര്‍ശനത്തിനെത്തുന്ന അയ്യപ്പന്മാര്‍ക്ക് കുളം ഉപയോഗിക്കാന്‍ കഴിയുന്നില്ല. ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരും നമ്പിമാരും ശാന്തിക്കാരും ഉപയോഗിക്കുന്ന മിത്രാനന്ദപുരം കുളവും മലിനമാണ്.

ഭരണസമിതിയും എക്‌സിക്യൂട്ടീവ് ഓഫീസറും തമ്മിലുള്ള പോര് ക്ഷേത്ര ജീവനക്കാരുടെ ശമ്പളപരിഷ്‌കരണത്തെയും ബാധിച്ചിട്ടുണ്ട്. ശമ്പളപരിഷ്‌കരണം നടപ്പിലാക്കുന്നതിലുള്ള കാലവിളംബം ജീവനക്കാരെ സമരത്തിലേക്ക് തള്ളിവിടുകയാണ്. ശ്രീപദ്മനാഭന്റെ കടുശര്‍ക്കരവിഗ്രഹത്തില്‍ പല തവണ കല്‍ക്കലേപനം നടത്തിയെങ്കിലും കല്‍ക്കം അടര്‍ന്നു വീണ് വിഗ്രഹത്തില്‍ വെള്ളപ്പാടുകള്‍ ദൃശ്യമാകുന്നു. ഇതെന്തുകൊണ്ട് സംഭവിക്കുന്നു എന്നും പരിഹാരം എന്തെന്നും നിര്‍ണയിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മൂലവിഗ്രഹത്തിന്റെ കാലാവധി കഴിഞ്ഞു എന്ന വിചിത്രമായ വിശദീകരണമാണ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നല്‍കുന്നത്.

തെക്കേടത്തു നരസിംഹസ്വാമിയുടെ ശ്രീകോവില്‍ അപകടാവസ്ഥയിലായിട്ട് മാസങ്ങളായി. തെക്കേടത്തെ മേല്‍പ്പുരയുടെ കഴുക്കോലുകള്‍ പൂര്‍ണമായും ദ്രവിച്ചിരിക്കുകയാണ്. കൂടാതെ മുഖ്യശ്രീകോവിലിന്റെ രണ്ടാംമേല്‍പ്പുരയും ഭാഗികമായി ജീര്‍ണിച്ചിരിക്കുകയാണ്. വിഷ്വക്‌സേന വിഗ്രഹത്തില്‍ കാര്യമായ കേടുപാടുകള്‍ ഉണ്ട്. തിരുവാമ്പാടിയിലെ ധ്വജസ്തംഭം ദ്രവിച്ചിരിക്കുന്നതിനാല്‍ അതും മാറ്റി പ്രതിഷ്ഠിക്കേണ്ടതുണ്ട്. ക്ഷേത്രപാലന്റെ സമീപമുള്ള ഗണപതി വിഗ്രഹം ക്ഷേത്രത്തിനു പുറത്ത് കുടിവയ്‌ക്കണമെന്നു 2011 ലെ ദേവപ്രശ്‌നം വിധിച്ചതാണ്. ഇതിന് പഴയ മാനേജ്മെന്റിന്റെ കാലത്തു തന്നെ ശ്രമം തുടങ്ങിയതാണെങ്കിലും തുടര്‍നടപടി കൈക്കൊള്ളാന്‍ ക്ഷേത്രത്തിന്റെ പുതിയ ഭരണാധികാരികള്‍ തയ്യാറാകുന്നില്ല.

മൂലവിഗ്രഹത്തില്‍ നിന്ന് കല്‍ക്കം അടര്‍ന്നു വീഴുന്നതിന് പരിഹാരം കാണുമെന്നും ശ്രീകോവിലുകളുടെ ജീര്‍ണോദ്ധാരണം വേഗം ആരംഭിക്കുമെന്നും തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ഭരണസമിതി ചെയര്‍പേഴ്സണും എക്‌സിക്യൂട്ടീവ് ഓഫീസറും ആറുമാസം മുമ്പ് തീരുമാനിച്ചതാണ്. പക്ഷേ എക്‌സിക്യൂട്ടീവ് ഓഫീസറുടെ നിസ്സഹകരണം മൂലം അടിയന്തരമായി നടത്തേണ്ട ഈ പണികളൊന്നും നടക്കുന്നില്ല.

ധനു ഒന്നിന് നടക്കേണ്ടിയിരുന്ന അടുത്ത പുഷ്പാഞ്ജലി സ്വാമിയാരുടെ അവരോധം അനിശ്ചിതമായി നീളുന്നു. ഒരു എസ്റ്റേറ്റ് ഓഫിസറെ നിയമിച്ചെങ്കിലും ക്ഷേത്രവസ്തുക്കള്‍ അനധികൃതമായി കയ്യടക്കി വച്ചിരിക്കുന്നവരെ ഒഴിപ്പിക്കാനും അധികാരികള്‍ക്ക് സാധിക്കുന്നില്ല.

എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചത് സുപ്രീംകോടതി ആയതിനാല്‍ അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ ഭരണസമിതിക്ക് സുപ്രീംകോടതിയുടെ അനുവാദം വേണ്ടിവരും. എന്നാല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഭരണസമിതിയുടെ ഉത്തരവുകള്‍ നിരന്തരം ലംഘിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ഭരണത്തില്‍ നിന്ന് താത്കാലികമായി മാറ്റിനിര്‍ത്താന്‍ ഭരണസമിതിക്ക് സാധിക്കുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ എക്‌സിക്യൂട്ടീവ് ഓഫീസറുടെ ചുമതലകള്‍ നിര്‍വഹിക്കാനായി പുതുതായൊരു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസറെ ഭരണസമിതിക്ക് നിയമിക്കാവുന്നതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

Kerala

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

Kerala

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

Kerala

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.