മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ചെങ്കല്ല് ശേഖരിക്കാനായി കഴിഞ്ഞ വര്‍ഷം 28ന് വൈകുന്നേരം നടത്തിയ സ്‌ഫോടനത്തില്‍ തകര്‍ന്ന മുഴുവന്‍ വീടുകള്‍ക്കും നഷ്ടപരിഹാരം ഇനിയും ലഭിച്ചില്ല.
കല്ലേരിക്കരയിലെ പുനരധിവാസ സ്ഥലത്ത് നിര്‍മ്മിച്ച മുഴുവന്‍ വീടുകള്‍ക്കും ഈ സ്ഥലത്തിന് മുന്‍വശം അഞ്ചരക്കണ്ടി റോഡരികിലെ വീടുകള്‍, കാര ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തിന് സമീപമുള്ള വീടുകള്‍, കാര കള്ളുഷാപ്പിന് സമീപമുള്ള വീടുകള്‍ എന്നിവയ്‌ക്ക് പുറമെ സ്‌ഫോടനം നടന്നതിന് ഒരു കിലോ മീറ്ററോളം മാറിയുള്ള വീടുകള്‍ക്കുള്‍പ്പെടെ അറുനൂറോളം വീടുകള്‍ക്ക് സ്‌ഫോടനത്തില്‍ നാശം സംഭവിച്ചിരുന്നു.
എന്നാല്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ കീഴല്ലൂര്‍ പഞ്ചായത്തിലും മട്ടന്നൂര്‍ നഗരസഭയിലുമായി കേവലം 218 വീടുകള്‍ക്ക് മാത്രം നഷ്ടപരിഹാരം അനുവദിച്ചതിനെ തുടര്‍ന്ന് കാര-കല്ലേരിക്കര കര്‍മ്മസമിതി മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും സ്ഥലം എംഎല്‍എ ഇ.പി.ജയരാജനും നിവേദനം നല്‍കുകയും ഇതിന്റ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം ഏതാനും പേര്‍ക്കു കൂടി നഷ്ടപരിഹാരം ലഭിക്കുകയും ചയ്തു. കല്ലേരിക്കര സ്‌കൂളിന് സമീപത്തെ കനത്തരീതിയില്‍ ആഘാതം സംഭവിച്ച ചില വീടുകള്‍, കാര ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തിന് സമീപമുള്ള ചില വീടുകള്‍ എന്നിവര്‍ നഷ്ടപരിഹാരത്തിനായി ഇപ്പോഴും വിവിധ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും നിരവധി തവണ കര്‍മ്മസമിതി പ്രക്ഷോഭം നടത്തുന്ന വേളയിലും സ്ഥലം എംഎല്‍എ ഇ.പി.ജയരാജന്‍ പ്രദേശത്തെത്തി പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പ് നല്‍കി സ്ഥലം വിടുന്നതല്ലാതെ പിന്നീട് കാര്യമായ ഇടപെടലുകളൊന്നും നടത്തുന്നില്ല. ഇതില്‍ ജനങ്ങള്‍ രോഷാകുലരാണ്.
ഇതിനിടെ വിമാനത്താവള പദ്ധതി പ്രദേശത്ത് നിന്നും കനത്ത മഴയില്‍ വന്‍തോതില്‍ മഴവെള്ളം കുത്തിയൊലിച്ചുവന്ന് ചെളിയും മണ്ണും മൂലം വയലുകള്‍ മൂടപ്പെട്ടതിനെ തുടര്‍ന്ന് കൃഷി ചെയ്യുവാന്‍ സാധിക്കാത്ത സ്ഥിതിയിലുള്ള മിക്ക കര്‍ഷകര്‍ക്കും ഇതുവരെയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.
















