തൊടുപുഴ: സംസ്ഥാനത്ത് പട്ടാളത്തിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു എന്ന പേരില്‍ തട്ടിപ്പ് വര്‍ദ്ധിക്കുന്നതായി സൂചന.
ഇന്നലെ തൊടുപുഴയിലെ മാനേജ്‌മെന്റ് സ്‌കൂളിന്റെ ഗ്രൗണ്ടില്‍ നടന്ന കരസേന റിക്രൂട്ട്‌മെന്റ് റാലി പോലീസ് ഇടപെട്ട് തടഞ്ഞു. കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനമാണ് വ്യാജ റിക്രൂട്ട്‌മെന്റ് റാലിയുമായി എത്തിയത്.
ഇന്നലെ രാവിലെയാണ് സംഭവം അരങ്ങേറിയത്. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരത്തിലധികം ഉദ്യോഗാര്‍ഥികളാണ് പങ്കെടുക്കാനെത്തിയത്. സംഭവത്തെക്കുറിച്ച് ജില്ലാ-സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചു.
എന്നാല്‍ പങ്കെടുക്കാനെത്തിയവര്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നും പോലീസ് അറിയിച്ചു. തൊടുപുഴയില്‍ നടത്തുന്ന റാലിയില്‍ മികച്ചവരെ കണ്ടെത്തി ആറുമാസം സ്വകാര്യ സ്ഥാപനം പരീശീലനം നല്‍കും. തിരഞ്ഞെടുക്കപ്പെടുന്നവരുടെ ഫീസിനത്തില്‍ 15000 രൂപ സ്വാകാര്യ സ്ഥാപനം ഫീസിനത്തില്‍ വാങ്ങും
പരിശീലനം പൂര്‍ത്തിയാക്കിയശേഷം ഇന്ത്യന്‍ ആര്‍മി നടത്തുന്ന റിക്രൂട്ട്‌മെന്റില്‍ ഇവര്‍ പങ്കെടുത്ത് വിജയിച്ചാലാണ് ജോലി ലഭിക്കുന്നത്. ഇതിനാവശ്യമായ പരിശീലനം സ്വകാര
്യ സ്ഥാപനം നല്‍കും. എന്നാല്‍ ജോലി ലഭിക്കണമെങ്കില്‍ കരസേനയുടെ റാലിയില്‍ വിജയിക്കേണ്ടതുണ്ട്. പരാജയപ്പെട്ടാല്‍ മുടക്കിയ 15000 രൂപയും സമയവും നഷ്ടമാകും.
ആര്‍മിയില്‍ നിന്നും റിട്ടയറായ ഉദ്യോഗസ്ഥനാണ് സ്ഥാപനം നടത്തുന്നത്. പോലീസിനെ അറിയിക്കാതെയാണ് ഇത്രയും പേര്‍ പങ്കെടുക്കുന്ന പരിപാടി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ചത്. രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ള സ്ഥാപനമാണിതെന്നാണ് സ്വകാര്യ സ്ഥാപനത്തിന്റെ ഉടമ പോലീസിനോട് പറഞ്ഞത്. സംസ്ഥാനത്തുട നീളം 11 സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള റിക്രൂട്ട്‌മെന്റ് ഇവര്‍ നടത്തി. തൊടുപുഴയിലും, കോഴിക്കോടുമാണ് പരിപാടി തടസപ്പെട്ടത്.
ഒരു സ്ഥലത്ത് നിന്നും നൂറു പേരെയാണ് തിരഞ്ഞെടുക്കുന്നത്. ഇവര്‍ക്ക് പരിശീലനം നല്‍കുന്നത് നേരെത്തെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികളാണ്. തൊടുപുഴയില്‍ സ്‌പെഷല്‍ ബ്രാഞ്ച് വിഭാഗ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയതോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വിഎന്‍ സജി വിവരം ജില്ലാ പോലീസ് മേധാവി എവി ജോര്‍ജിന് കൈമാറി.
ഇതിനുശേഷം തൊടുപുഴ പ്രിന്‍സിപ്പല്‍ എസ്‌ഐയോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി.
രാവിലെ 11.30ന് പോലീസ് ഇവിടെയെത്തി പരിപാടി അവസാനിപ്പിക്കുകയായിരുന്നു. പോലീസ് രാവിലെ സ്ഥലത്തെത്തിയ ഉദ്യോഗാര്‍ഥികളെ വിളിച്ചുചേര്‍ത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആരും പിരിഞ്ഞുപോകാന്‍ തയ്യാറായില്ലെന്ന് പോലീസ് അറിയിച്ചു.
















