Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം: ആചാരം ലംഘനത്തിന് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഭാര്യയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2016, 10:58 pm IST
in Thiruvananthapuram

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിരന്തരം നടന്നുവരുന്ന ആചാരലംഘനത്തിന് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഭാര്യയും. എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ് നിരന്തരം തുടര്‍ന്നുവരുന്ന ആചാര ലംഘനം മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്‌ക്ക് കാരണമായതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യയും ഇപ്പോള്‍ അതേപാത പിന്തുടരുകയാണ്. തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളുടെ ദര്‍ശനത്തിനായി നീക്കി വച്ചിട്ടുള്ള സമയത്ത് പൂര്‍വാചാര പ്രകാരം വിലക്കുള്ള സ്ഥലങ്ങളില്‍ കെ.എന്‍. സതീഷിന്റെ ഭാര്യ പ്രവേശിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇത് ഭക്തജനങ്ങളുടെയും ക്ഷേത്രജീവനക്കാരുടെയും പ്രതിഷേധത്തിന് കാരണമായി.

രാജകുടുംബാംഗങ്ങള്‍ ക്ഷേത്രത്തില്‍ എത്തുമ്പോള്‍ ക്ഷേത്രത്തിന്റെ തെക്കു കിഴക്കു ഭാഗം, ചുറ്റമ്പലം, തിരുവാമ്പാടി, വടക്കേ മുറ്റം എന്നിവിടങ്ങളിലെ നിശ്ചിതസ്ഥാനങ്ങളില്‍ ക്ഷേത്രോദ്യോഗസ്ഥര്‍ നില്പുണ്ടാകും. അപ്പോള്‍ രാജകുടുംബാംഗങ്ങളും അവരെ അകമ്പടി സേവിക്കുന്ന അകത്തെ പ്രവൃത്തിക്കാരും ഒഴിച്ച് മറ്റാരും ഇവിടങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ല. ശനിയാഴ്ച അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി തിരുവമ്പാടിയില്‍ തൊഴുത് വടക്കേമുറ്റത്ത് എത്തിയപ്പോള്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഭാര്യയും വടക്കേമുറ്റത്ത് പോയി നിന്നു. യജമാനപത്‌നി ആയതിനാല്‍ അവരെ തടയാന്‍ വടക്കേനടയില്‍ ഡ്യൂട്ടി നോക്കിയിരുന്ന ദാസരോ ഗാര്‍ഡോ മുതിര്‍ന്നില്ല. ശേഷം അവര്‍ ശീവേലിപ്പുരയില്‍ കയറി. അവിട്ടംതിരുനാള്‍ ആദിത്യവര്‍മ തിരുവമ്പാടിയില്‍ എത്താറായപ്പോള്‍ അവരും തിരുവമ്പാടിയിലേക്കിറങ്ങി. അപ്പോള്‍ ശീവേലിപ്പുരയില്‍ ഡ്യൂട്ടി നോക്കിയിരുന്ന ഗാര്‍ഡ് അവരെ മുന്നോട്ടു പോകുന്നതില്‍ നിന്ന് വിലക്കുകയും ശീവേലിപ്പുരയിലേക്ക് തിരിച്ചു പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അവര്‍ അത് അനുസരിച്ചു.

എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഭാര്യ ആചാരലംഘനം നടത്തിയതില്‍ ശ്രീപദ്മനാഭസ്വാമിക്ഷേത്ര ഭക്തജന സേവാസമിതി പ്രതിഷേധിച്ചു. രാജകുടുംബാംഗങ്ങളുടെ ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ മാറ്റാന്‍ ശ്രമിച്ചതിന് കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 9 ന് എക്‌സിക്യൂട്ടീവ് ഓഫീസറെ സുപ്രീംകോടതി ശാസിച്ചിരുന്നു. എട്ടു മഹാരാജാക്കന്മാരുടെ തിരുനാളുകളില്‍ ശ്രീപദ്മനാഭന് ചാര്‍ത്തിവന്നിരുന്ന മുഴുക്കാപ്പ് കെ.എന്‍. സതീഷ് നിര്‍ത്തിയിരുന്നു. മുഴുക്കാപ്പ് പുനരാരംഭിക്കണമെന്ന് ക്ഷേത്രഭരണസമിതി ചെയര്‍പേഴ്സണ്‍ ഷെര്‍സി സതീഷിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് അദ്ദേഹം ചെവിക്കൊണ്ടില്ല.

തിരുവിതാംകൂര്‍ മഹാരാജാക്കന്മാരുടെ കുലദൈവമാണ് ശ്രീപദ്മനാഭസ്വാമി. അതുകൊണ്ടു തന്നെ ക്ഷേത്രത്തില്‍ രാജകുടുംബാംഗങ്ങള്‍ക്ക് സവിശേഷമായ പ്രാധാന്യമുണ്ട്. രാജകുടുംബത്തിലെ ആണ്‍വഴിത്തമ്പുരാക്കന്മാര്‍ക്ക് ഒരു വയസ്സ് തികയുമ്പോള്‍ അവരെ ഒറ്റക്കല്‍ മണ്ഡപത്തില്‍ അടിമകിടത്തി ശ്രീപദ്മനാഭദാസന്മാര്‍ ആക്കുന്നു. രാജകുടുംബത്തിലെ പെണ്‍വഴിത്തമ്പുരാക്കന്മാരൊക്കെ ശ്രീപദ്മനാഭ സേവിനിമാരുമാണ്. ക്ഷേത്രത്തിലെ പള്ളിവേട്ടയ്‌ക്ക് ശ്രീപദ്മനാഭനെ പ്രതിനിധാനം ചെയ്തു വേട്ട നടത്തുന്നത് തിരുവിതാംകൂര്‍ മഹാരാജാവാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

Kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

News

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

Kerala

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

Environment

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.