Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം: ആചാരം ലംഘനത്തിന് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഭാര്യയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2016, 10:58 pm IST
in Thiruvananthapuram

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിരന്തരം നടന്നുവരുന്ന ആചാരലംഘനത്തിന് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഭാര്യയും. എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ് നിരന്തരം തുടര്‍ന്നുവരുന്ന ആചാര ലംഘനം മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്‌ക്ക് കാരണമായതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യയും ഇപ്പോള്‍ അതേപാത പിന്തുടരുകയാണ്. തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളുടെ ദര്‍ശനത്തിനായി നീക്കി വച്ചിട്ടുള്ള സമയത്ത് പൂര്‍വാചാര പ്രകാരം വിലക്കുള്ള സ്ഥലങ്ങളില്‍ കെ.എന്‍. സതീഷിന്റെ ഭാര്യ പ്രവേശിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇത് ഭക്തജനങ്ങളുടെയും ക്ഷേത്രജീവനക്കാരുടെയും പ്രതിഷേധത്തിന് കാരണമായി.

രാജകുടുംബാംഗങ്ങള്‍ ക്ഷേത്രത്തില്‍ എത്തുമ്പോള്‍ ക്ഷേത്രത്തിന്റെ തെക്കു കിഴക്കു ഭാഗം, ചുറ്റമ്പലം, തിരുവാമ്പാടി, വടക്കേ മുറ്റം എന്നിവിടങ്ങളിലെ നിശ്ചിതസ്ഥാനങ്ങളില്‍ ക്ഷേത്രോദ്യോഗസ്ഥര്‍ നില്പുണ്ടാകും. അപ്പോള്‍ രാജകുടുംബാംഗങ്ങളും അവരെ അകമ്പടി സേവിക്കുന്ന അകത്തെ പ്രവൃത്തിക്കാരും ഒഴിച്ച് മറ്റാരും ഇവിടങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ല. ശനിയാഴ്ച അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി തിരുവമ്പാടിയില്‍ തൊഴുത് വടക്കേമുറ്റത്ത് എത്തിയപ്പോള്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഭാര്യയും വടക്കേമുറ്റത്ത് പോയി നിന്നു. യജമാനപത്‌നി ആയതിനാല്‍ അവരെ തടയാന്‍ വടക്കേനടയില്‍ ഡ്യൂട്ടി നോക്കിയിരുന്ന ദാസരോ ഗാര്‍ഡോ മുതിര്‍ന്നില്ല. ശേഷം അവര്‍ ശീവേലിപ്പുരയില്‍ കയറി. അവിട്ടംതിരുനാള്‍ ആദിത്യവര്‍മ തിരുവമ്പാടിയില്‍ എത്താറായപ്പോള്‍ അവരും തിരുവമ്പാടിയിലേക്കിറങ്ങി. അപ്പോള്‍ ശീവേലിപ്പുരയില്‍ ഡ്യൂട്ടി നോക്കിയിരുന്ന ഗാര്‍ഡ് അവരെ മുന്നോട്ടു പോകുന്നതില്‍ നിന്ന് വിലക്കുകയും ശീവേലിപ്പുരയിലേക്ക് തിരിച്ചു പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അവര്‍ അത് അനുസരിച്ചു.

എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഭാര്യ ആചാരലംഘനം നടത്തിയതില്‍ ശ്രീപദ്മനാഭസ്വാമിക്ഷേത്ര ഭക്തജന സേവാസമിതി പ്രതിഷേധിച്ചു. രാജകുടുംബാംഗങ്ങളുടെ ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ മാറ്റാന്‍ ശ്രമിച്ചതിന് കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 9 ന് എക്‌സിക്യൂട്ടീവ് ഓഫീസറെ സുപ്രീംകോടതി ശാസിച്ചിരുന്നു. എട്ടു മഹാരാജാക്കന്മാരുടെ തിരുനാളുകളില്‍ ശ്രീപദ്മനാഭന് ചാര്‍ത്തിവന്നിരുന്ന മുഴുക്കാപ്പ് കെ.എന്‍. സതീഷ് നിര്‍ത്തിയിരുന്നു. മുഴുക്കാപ്പ് പുനരാരംഭിക്കണമെന്ന് ക്ഷേത്രഭരണസമിതി ചെയര്‍പേഴ്സണ്‍ ഷെര്‍സി സതീഷിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് അദ്ദേഹം ചെവിക്കൊണ്ടില്ല.

തിരുവിതാംകൂര്‍ മഹാരാജാക്കന്മാരുടെ കുലദൈവമാണ് ശ്രീപദ്മനാഭസ്വാമി. അതുകൊണ്ടു തന്നെ ക്ഷേത്രത്തില്‍ രാജകുടുംബാംഗങ്ങള്‍ക്ക് സവിശേഷമായ പ്രാധാന്യമുണ്ട്. രാജകുടുംബത്തിലെ ആണ്‍വഴിത്തമ്പുരാക്കന്മാര്‍ക്ക് ഒരു വയസ്സ് തികയുമ്പോള്‍ അവരെ ഒറ്റക്കല്‍ മണ്ഡപത്തില്‍ അടിമകിടത്തി ശ്രീപദ്മനാഭദാസന്മാര്‍ ആക്കുന്നു. രാജകുടുംബത്തിലെ പെണ്‍വഴിത്തമ്പുരാക്കന്മാരൊക്കെ ശ്രീപദ്മനാഭ സേവിനിമാരുമാണ്. ക്ഷേത്രത്തിലെ പള്ളിവേട്ടയ്‌ക്ക് ശ്രീപദ്മനാഭനെ പ്രതിനിധാനം ചെയ്തു വേട്ട നടത്തുന്നത് തിരുവിതാംകൂര്‍ മഹാരാജാവാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ
Football

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.