തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന്റെ ആസൂത്രണ പിഴവ്, സംസ്ഥാന ബജറ്റ് മാറ്റിവച്ചു. ഫെബ്രുവരിയില്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിനു മുമ്പ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനായിരുന്നു തീരുമാനം. നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാന ബജറ്റ് ജനുവരിയില്‍ അവതരിപ്പിക്കില്ലെന്ന് ധനമന്ത്രി ഇന്നലെ വ്യക്തമാക്കി.
രൂക്ഷമായ സാമ്പത്തിക ബുദ്ധിമുട്ടാണ് സംസ്ഥാനം നേരിടുന്നത്.വന്‍ വരുമാന നഷ്ടം ഉണ്ടായി. ബജറ്റ് ജനുവരിയില്‍ അവതരിപ്പിച്ചാല്‍ വേണ്ടത്ര ആസൂത്രണം ഉള്ക്കൊള്ളിക്കാവില്ല. അതിനാല്‍ ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യവാരമോ ആയിരിക്കും സംസ്ഥാന ബജറ്റ് അവതരണം. ട്രഷറി വഴിയുള്ള ശമ്പളത്തിനും പെന്‍ഷനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല.
എന്നാല്‍ സംസ്ഥാനത്തു വരാനിരിക്കുന്നത് ഗുരുതര നോട്ട് ക്ഷാമമാണെന്ന് കാട്ടി ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. സര്‍ക്കാര്‍ ആവശ്യപ്പെട്ട പണം നല്‍കില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചതിനാല്‍ ബാങ്കുകളില്‍ ക്രമസമാധാന പ്രശ്നത്തിനു സാധ്യതയുണ്ട്. എടിഎം കൗണ്ടറുകളിലും ബാങ്കുകളിലും സുരക്ഷ ഉറപ്പാക്കണം. ജനുവരിയിലെ ആദ്യത്തെ പത്ത് ദിവസം നിര്‍ണായകമാണെന്നും കെ.എം. ഏബ്രഹാം നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: