കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 25 കോടി രൂപയുടെ അസാധു നോട്ടുകളുമായി വ്യാപാരി പിടിയില്‍. കൊല്‍ക്കത്ത സ്വാദേശിയും റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുമായ പരസ്മാല്‍ ലോധയെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
അസാധു നോട്ടുകള്‍ പുതിയ നോട്ടുകളാക്കി മാറ്റുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
ഖനി വ്യവസായിയുടെ കള്ളപ്പണം മാറ്റാന്‍ ലോധ കൂട്ടുനിന്നെന്നു കണ്ടെത്തിയിട്ടുണ്ട്. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ വ്യാജ അക്കൗണ്ടുകളില്‍ 39 കോടിയുടെ കള്ളപ്പണം നിക്ഷേപിച്ചതായും കണ്ടെത്തി.
മകളുടെ വിവാഹം ആഡംബരമായി നടത്തി വാര്‍ത്ത സൃഷ്ടിച്ചയാളാണ് ലോധ. ദല്‍ഹിയില്‍ നടന്ന ഈ വിവാഹത്തില്‍ രാഷ്ട്രീയ നേതാക്കളും ബോളിവുഡ് താരങ്ങളുമടക്കം ഉന്നതര്‍ പങ്കെടുത്തിരുന്നു.
കള്ളപ്പണം കണ്ടെടുക്കുന്നതിനുള്ള റെയ്ഡുകള്‍ രാജ്യവ്യാപകമായി തുടരുകയാണ്. ഡിസംബര്‍ ഒന്നുമുതല്‍ രാജ്യത്താകമാനം നടത്തിയ 500,1000 രൂപയുടെ പഴയ നോട്ടുകളും ഹവാല ഇടപാടുകളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിരുന്നു. ദല്‍ഹി, മുംബൈ, കോല്‍ക്കത്ത, ബംഗളൂരു, അഹമ്മദാബാദ്, ചെന്നൈ നഗരങ്ങളിലായിരുന്നു പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: