ന്യൂദല്‍ഹി: നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്-യുജി) പരീക്ഷ 2017-18 അക്കാദമിക വര്‍ഷം മുതല്‍ എട്ട് ഭാഷകളില്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, മറാത്തി, ബംഗാളി, അസമീസ്, തെലുഗു, തമിഴ് എന്നീ ഭാഷകളിലാണ് നീറ്റ് നടത്തുക.
ഏതു ഭാഷയില്‍ പരീക്ഷയെഴുതിയവരാണെങ്കിലും നീറ്റില്‍ യോഗ്യത നേടുന്നവര്‍ക്ക് അഖിലേന്ത്യ ക്വാട്ടയ്ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കീഴിലുള്ള ക്വാട്ടയ്ക്കും യോഗ്യത ഉണ്ടായിരിക്കും. ഇത് സംബന്ധിച്ച് ധാരണയിലെത്തുന്നതിന് കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി. നദ്ദ 18 സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായും ആരോഗ്യ സെക്രട്ടറിമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: