ഇടുക്കി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ച് നിരന്തരം വാട്സ് ആപ്പ് ഗ്രൂപ്പില്‍ സന്ദേശം അയച്ച പോലീസുകാരനെ കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന കെ.ജി സൈമണ്‍ സസ്പെന്റ് ചെയ്തു. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിലെ പോലീസുകാരന് മുഹമ്മദ് ഷെബിനെയാണ് സസ്പെന്റ് ചെയ്തത്.
ഇയാളുടെ വാട്സ് ആപ്പ് പോസ്റ്റ് സഹിതം കഴിഞ്ഞ ദിവസം ‘ജന്മഭൂമി’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് രഹസ്യാന്വേഷണ വിഭാഗവും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. ലോക്കല്‍ പോലീസിനെ മറികടന്ന് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നതിനിടെ കോട്ടയം എസ്.പി വിവാദ പോലീസുകാരനെ സസ്പെന്റ് ചെയ്ത് ലോക്കല്‍ പോലീസിന്റെ മുഖം രക്ഷിക്കുകയായിരുന്നു.
സംഭവങ്ങളുടെ വിശദവിവരം ഇങ്ങനെ:
കഴിഞ്ഞ വ്യാഴാഴ്ചയാണ് പോലീസുകാരന്റെ വാട്സ് ആപ്പ് സന്ദേശം സംബന്ധിച്ച വാര്‍ത്ത ‘ജന്മഭൂമി’ പ്രസിദ്ധീകരിച്ചത്. വെള്ളിയാഴ്ച രാവിലെ സംസ്ഥാന ഇന്റലിജന്‍സ് നേതൃത്വം വാര്‍ത്ത ഗൗരവമായി എടുത്ത് അന്വേഷണം തുടങ്ങി. വൈകാതെ തന്നെ കോട്ടയത്തെ ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ വിവാദ പോലീസുകാരന് ജോലി നോക്കുന്ന ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസിലെത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ വാട്സ് ആപ്പ് പരിശോധിച്ചു. മുഹമ്മദ് ഷെബിന്‍ പ്രധാനമന്ത്രിക്കെതിരെ നടത്തിയിരിക്കുന്ന നിലവാരമില്ലാത്ത പോസ്റ്റുകള്‍ പല ഉദ്യോഗസ്ഥരുടെയും ഫോണില്‍ നിന്ന് കണ്ടെത്തി.
പത്തേകാലോടെ മുഹമ്മദ് ഷെബിന്‍ ഓഫീസിലെത്തി. ഓഫീസിലുണ്ടായിരുന്ന സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇയാളുടെ ഫോണ്‍ വാങ്ങി സൈബര്‍ സെല്ലിനെ ഏല്‍പ്പിച്ചു. മിനിറ്റുകള്‍ക്കകം പ്രധാനമന്ത്രിയെ അവഹേളിച്ച് അയച്ച പോസ്റ്റുകള്‍ കണ്ടെത്തി. ഡ്യൂട്ടിയില്‍ കയറാന്‍ അനുവദിക്കാതെ ഇയാളെ മടക്കി അയച്ചു. ഉച്ചയോടെ മുഹമ്മദ് ഷെബിനെ സസ്പെന്റ് ചെയ്ത് ജില്ലാ പോലീസ് സൂപ്രണ്ട് ഉത്തരവും ഇറക്കി. പ്രാഥമിക നടപടിയെന്ന നിലയിലാണ് സസ്പെന്ഷന്. തുടരന്വേഷണത്തിന് ഉദ്യോഗസ്ഥനെ നിയമിക്കുന്നത് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചതിന് ശേഷമായിരിക്കും. ഡിജിപിയുടെ ഉത്തരവ് ലംഘിച്ച് സാമാന്യ യുക്തിയില്ലാത്ത നിലയിലാണ് പോലീസുകാരന് പെരുമാറിയതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ‘ജന്മഭൂമി’യോട് പറഞ്ഞു.
ഇംപാക്ട് സ്ലെഗ്ബര് സെല്ലിനെ ഏല്‍പ്പിച്ചു. മിനിറ്റുകള്‍ക്കകം പ്രധാനമന്ത്രിയെ അവഹേളിച്ച് അയച്ച പോസ്റ്റുകള്‍ കണ്ടെത്തി. ഡ്യൂട്ടിയില്‍ കയറാന്‍ അനുവദിക്കാതെ ഇയാളെ മടക്കി അയച്ചു. ഉച്ചയോടെ മുഹമ്മദ് ഷെബിനെ സസ്പെന്റ് ചെയ്ത് ജില്ലാ പോലീസ് സൂപ്രണ്ട് ഉത്തരവും ഇറക്കി. പ്രാഥമിക നടപടിയെന്ന നിലയിലാണ് സസ്പെന്ഷന്.
തുടരന്വേഷണത്തിന് ഉദ്യോഗസ്ഥനെ നിയമിക്കുന്നത് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചതിന് ശേഷമായിരിക്കും. ഡിജിപിയുടെ ഉത്തരവ് ലംഘിച്ച് സാമാന്യ യുക്തിയില്ലാത്ത നിലയിലാണ് പോലീസുകാരന് പെരുമാറിയതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ‘ജന്മഭൂമി’യോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: