Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തുളസീദാസരുടെ ശ്രീരാമചന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2016, 07:05 pm IST
inSamskriti

രാമായണം ഭാരതീയ ജനമാനസത്തിന്റെ ചൈതന്യവത്തായ പ്രകാശനമാണ്. ഭാരതീയ സംസ്‌കാരത്തിന്റെ ചേതോഹാരിതയും സനാതന ധര്‍മത്തിന്റെ പരിശുദ്ധിയും പാരമ്പര്യത്തിന്റെ പൊലിമയും ഉള്‍ക്കൊണ്ട രാമകഥ ഈ നാടിന്റെ വിലമതിക്കാനാവാത്ത സമ്പത്താണ്. ഈ നാടിന്റെ മാത്രമല്ല ഏഷ്യയുടെ തന്നെ സാഹിത്യചരിത്രത്തില്‍ രാമകഥകള്‍ക്ക് വിശിഷ്ടമായ സ്ഥാനമുണ്ട്. വാല്മീകി രാമായണത്തെ അവലംബിച്ച് അനേകം കവികള്‍ വിവിധ ഭാഷകളില്‍ രചിച്ച രാമായണങ്ങളില്‍ എന്തുകൊണ്ടും സര്‍വോത്കൃഷ്ട സ്ഥാനത്തിനര്‍ഹമാണ് തുളസീരചിതമായ ‘രാമചരിത മാനസ്’. രണ്ടാം വാല്മീകിയെന്ന് വിശേഷിപ്പിക്കാവുന്ന തുളസീദാസന്റെ രാമായണം അത്യുത്കൃഷ്ടമായ സൂക്തി സമുച്ചയമാണ്.

ഭാവപ്പൊലിമകൊണ്ടും സാഹിത്യമര്‍മ്മജ്ഞതകൊണ്ടും ഭക്തിമാധുര്യംകൊണ്ടും ജനമാനസത്തെ ഹഠാദാകര്‍ഷിച്ച ഈ ഗ്രന്ഥം ജനതതിയുടെ മുഴുവന്‍ ആശ്രയവും ജീവനാധാരയുമാണ്. രാമകഥയ്‌ക്ക് പുതിയ മാനങ്ങള്‍ നല്‍കി അശരണരും ദുഃഖിതരും ജീവിതാശ അറ്റവരുമായ ഉത്തരേന്ത്യയിലെ ജനങ്ങള്‍ക്ക് ശ്രീരാമചന്ദ്രന്റെ ഭക്തവാത്സല്യത്തിന്റേയും ത്യാഗസൗരഭ്യത്തിന്റെയും ആശ്രിതരക്ഷകന്റേയുമായ ഉദാത്ത രൂപം നല്‍കിയാണ് തുളസി ഐതിഹാസിക പ്രാധാന്യമുള്ള ഈ ഗ്രന്ഥത്തിന് രൂപം നല്‍കിയത്.

ഗ്രന്ഥാരംഭത്തിലെ സൂചന

കാവ്യാധാരത്തെപ്പറ്റി ഗ്രന്ഥരാംഭത്തില്‍ കവി സൂചിപ്പിച്ചിരിക്കുന്നു:

നാനാ പുരാണ നിഗമാഗമ സമ്മതം യ-

ദ്രാമായണേ നിഗദിതം

കുചിദന്യതോളപി

സ്വാന്തഃ സുഖായ തുളസീ

രഘുനാഥഗാഥാ

ഭാഷാനിബന്ധമതി

മഞ്ജുളമാതനോതി.

വേദശാസ്ത്ര പുരാണ സമ്മതമായ രാമായണത്തില്‍ വര്‍ണിക്കപ്പെട്ടിട്ടുള്ളതും അന്യഗ്രന്ഥങ്ങളില്‍നിന്ന് സംഗ്രഹിക്കപ്പെട്ടതും കൂട്ടിച്ചേര്‍ത്ത് തുളസി ആത്മസുഖത്തിനായി രചിച്ച ഈ കാവ്യം ഭാരതജനമാസത്തെ പീയുഷധാരയില്‍ ആറാടിക്കുന്നു. ദാര്‍ശനിക സിദ്ധാന്തങ്ങളുടെ സ്ഫുടത, നൈതികോപദേശങ്ങളുടെ ഉത്കൃഷ്ടത, കാവ്യഭംഗി, പ്രകൃതി വര്‍ണന, അലങ്കാര ചാരുത എന്നിവയുടെ വിലാസതരംഗം തന്നെയാണ് തുളസിയുടെ രാമചരിതമാനസം. രാമചരിതം മാനസസരസ്സാണ്. ഇതിനെ മഹാദേവന്‍ സൃഷ്ടിച്ച് സൂക്ഷിച്ചു. ശുഭാവസരത്തില്‍ ഉമാദേവിക്ക് പറഞ്ഞുകൊടുത്തു. ഭക്തി ഉദ്ഭവിക്കുന്നതും ഭഗവത് പ്രതിഷ്ഠ നടക്കുന്നതും മനസ്സിലാണ്. അങ്ങനെ തുളസിയുടെ രാമായണം ‘രാമചരിതമാനസ’മായി.

രാമസങ്കല്‍പം

തുളസി ഭക്തവരേണ്യനാണ്. അദ്ദേഹത്തിന്റെ രാമന്‍ എഴുത്തച്ഛന്റെ രാമനെപ്പോലെ തന്നെ സകല ഗുണങ്ങളുടെയും വിളനിലമായ ‘മര്യാദപുരുഷോത്തമ’നാണ്. മര്‍ത്ത്യനായവതരിച്ച നാരായണനാണ്. വിധി-ഹരി ശങ്കരാകാരങ്ങളായി വേര്‍തിരിയുന്ന വൈകുണ്ഠവാസിയാണ്.

ബീജമായ് നിന്നീടുന്നതേ

തൊരാളനലന്നും

തേജസ്സിന്‍ നികേതമാം

സൂര്യനും വിധുവിനും

ഏതൊരാള്‍ വിധി ഹരി

ശങ്കരാകാരങ്ങളായ്

വേര്‍തിരിഞ്ഞതിമാത്ര

മാരാധ്യനായിടുന്നു.

രാമന്‍ ഏകവും അദ്വിതീയവും കാലദേശാതീതവുമായ ‘സാന്ദ്രാനന്ദാവബോധാത്മക’ നാണ്.

ഏകമാം പരബ്രഹ്മം

സമസ്തകാലദേശ-

വ്യാപകം സനാതനം

സച്ചിദാനന്ദാത്മകം

വാല്മീകി മഹര്‍ഷിയുടെ മനുഷ്യനായ രാമനല്ല തുളസിയുടെ രാമന്‍. അധ്യാത്മ രാമായണത്തിലെ അനന്തവും അദ്വിതീയവും അവികാരിയും അനാദിയും നിഷ്‌കളനും നിരാകാരനുമായ പരബ്രഹ്മത്തിന്റെ അവതാരസ്വരൂപം തന്നെയാണ്. ഈ അവതാരസ്വരൂപത്തില്‍ മനുഷ്യോചിതമായ സകല ഗുണഗണങ്ങളും ചാലിച്ചുചേര്‍ത്ത് നഷ്ടന്മുഖമായ സനാതന ധര്‍മാദര്‍ശങ്ങളുടെ ഈടുറ്റ സമൂര്‍ത്തരൂപം കാഴ്ചവച്ച് തുളസി ഭാരതീയജനമാനസത്തിനായി വിശിഷ്ട ആദര്‍ശപുരുഷനെ ആദരിക്കാനും അനുകരിക്കാനും പറ്റിയ മഹദ്‌വ്യക്തിത്വം അവതരിപ്പിച്ചു. ബലദേവ്മിശ്ര പറയുന്നു-തുളസിയുടെ രാമന്‍-നിര്‍ഗ്ഗുണ-സഗുണ-പരമാത്മ രൂപങ്ങളുടെ സമഞ്ജസ സമ്മേളനമാണ്. ആദികാവ്യത്തില്‍ പുരുഷോത്തമനായി, പുരാണങ്ങളില്‍ വിഷ്ണുവും മഹാവിഷ്ണുവുമായി, തുളസീ രാമായണത്തില്‍ പരബ്രഹ്മതത്വവ്യാഖ്യാനമായി, സമ്പൂര്‍ണ ചരിതനായി രാമന്‍ വിളങ്ങുന്നു.

രൂപസൗന്ദര്യം

സാകരോപാസകനായ തുളസി ശ്രീരാമന്റെ രൂപസൗന്ദര്യം അതീവ ഹൃദ്യമായി വര്‍ണിക്കുന്നു. കവികുല ചൂഡാമണിയായ അദ്ദേഹത്തിന്റെ സൗന്ദര്യവര്‍ണന അതീവ മനോഹരമാണ്. സൗന്ദര്യത്തില്‍ നിന്നുണ്ടാകുന്ന കുളിര്‍മ ഭക്തിഭാവത്തെ വര്‍ധിപ്പിക്കുന്നു. രാമന്റെ കൊട്ടാരത്തില്‍നിന്ന് അയോധ്യയിലേക്കും അവിടെ നിന്ന് മിഥിലയിലേക്കും ശൃംഗിവേരപുരിയിലേക്കും വനപാതയിലേക്കും മഹര്‍ഷ്യാശ്രമങ്ങളിലേക്കും പ്രസരിച്ച് അമൃതം വിതറി.

ബാലകോടി ഛവി സ്വാമശരീരാ

നീല കംജ് വാരിദ് ഗംഭീരാ

(ബാലകാണ്ഡം)

നീലമേഘ ശ്യാമളകുമാരന്റെ കമലകാന്തി മേഘകാന്തിപോലെ ഭൂമിക്ക് പ്രാണദായിയാണ്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)
India

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

Kerala

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.