Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാ നിഷാദയുടെ നാനാര്‍ത്ഥങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 09:26 pm IST
in Samskriti

”മാ നിഷാദ, പ്രതിഷ്ഠാം ത്വ-

മഗമഃ ശാശ്വതീഃ സമഃ

യല്‍ക്രൗഞ്ഛമിഥുനാദേക-

മവധീഃ കാമമോഹിതം.”

ആദികാവ്യമെന്ന് പുകള്‍പെറ്റ രാമായണത്തിലെ പ്രസിദ്ധമായ ശ്ലോകമാണ് മേലുദ്ധരിച്ചിരിക്കുന്നത്. നാനാര്‍ത്ഥസമൃദ്ധമാണ് ഈ ശ്ലോകം. ഇതിന്റെ ഒരര്‍ത്ഥം എല്ലാവര്‍ക്കും പരിചിതമാണ്, പ്രചുരവുമാണ്. അര്‍ത്ഥം ഇപ്രകാരമാണ്.

”അല്ലയോ നിഷാദാ (കാട്ടാളാ), നീ ഇണചേര്‍ന്നിരുന്ന ക്രൗഞ്ചപക്ഷികളില്‍ ഒന്നിനെ അമ്പെയ്തുകൊന്നു. അതിനാല്‍ നിനക്ക് നിലനില്‍പ്പ് ഉണ്ടാകാതെ പോകട്ടെ.”

ഇനി രണ്ടാമത്തെ അര്‍ത്ഥം പരിശോധിക്കാം: ”അല്ലയോ മാനിഷാദാ (മഹാവിഷ്‌ണോ, രാമാ), ക്രൗഞ്ച മിഥുനങ്ങളില്‍ നിന്ന് (മണ്ഡോദരിയും രാവണനുമാകുന്ന മിഥുനങ്ങള്‍) കാമമോഹിതനായ ഏകനെ (രാവണനെ) നീ വധിച്ചു. അതിനാല്‍ യുഗാന്തകാലം വരെ നീ നിലനില്‍പിനെയും ആനന്ദത്തെയും ഐശ്വര്യത്തെയും അനുഭവിച്ചാലും”

‘മാനിഷാദ’ എന്ന വാക്കിന് മഹാവിഷ്ണുവെന്ന അര്‍ത്ഥം എങ്ങനെ വന്നുവെന്ന് നോക്കാം ‘മാ’ എന്നാല്‍ ലക്ഷ്മീദേവി. ‘നിഷാദന്‍’ എന്നാല്‍ സ്ഥിതിചെയ്യുന്നവന്‍. അതായത്, ‘മാനിഷാദന്‍’ എന്നാല്‍ ലക്ഷ്മീദേവിയുടെ ഇരിപ്പിടമായിട്ടുള്ളവന്‍ എന്നര്‍ത്ഥം. ഇവിടെ മഹാവിഷ്ണുവെന്നാല്‍ വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്‍ തന്നെ.

”മൂന്നാമത്തെ അര്‍ത്ഥം ഇങ്ങനെ: അല്ലയോ നിഷാദാ (നിഷാദനം ചെയ്യുന്നവന്‍, പീഡിപ്പിക്കുന്നവനാണ് നിഷാദന്‍. ഇവിടെ രാവണന്‍ എന്നര്‍ത്ഥം.) നീ ക്രൗഞ്ചമിഥുനങ്ങളില്‍നിന്ന് (ഇവിടെ ക്രൗഞ്ചം എന്ന വാക്കിന് ക്ഷീണിച്ചത് എന്ന അര്‍ത്ഥമാണ്. രാജ്യം നഷ്ടപ്പെട്ട്, വനവാസം അനുഭവിച്ച് ആകെ പരിക്ഷീണരായ രാമനും സീതയുമാകുന്നു. ക്രൗഞ്ചമിഥുനങ്ങള്‍ എന്നു ഗ്രഹിക്കുക) ഒന്നിനെ (സീതയെ) അപഹരിച്ചു. അതിനാല്‍ ഏറെക്കാലം നിനക്ക് ജീവിക്കുവാന്‍ ഇടയാകാതെ പോകട്ടെ.”

നാലാമത് മറ്റൊരര്‍ത്ഥം. ”അല്ലയോ നിഷാദാ (രാമാ), നീ ക്രൗഞ്ച (രാക്ഷസ) മിഥുനങ്ങളില്‍നിന്ന് (രാവണനും, മണ്ഡോദരിയും) കാമവശനായ ഒന്നിനെ (രാവണനെ) നിഗ്രഹിച്ചു. ആകയാല്‍, നിനക്ക് ഭാര്യാസമേതനായി ഏറെക്കാലം കഴിഞ്ഞുകൂടുവാന്‍ ഇടയാകുകയില്ല.”

ഈ അര്‍ത്ഥമനുസരിച്ചാണെങ്കില്‍, ഈ ശ്ലോകം രാവണവധാനന്തരം രാമന്‍ സീതാസമേതനായി അയോധ്യയില്‍ ചെന്നു താമസിക്കുമ്പോള്‍ മഹര്‍ഷിയുടെ നാവില്‍നിന്ന് അടര്‍ന്നുവീണതാണെന്ന് പറയേണ്ടിവരും. ഗവേഷകരുടെ ഇടയില്‍ അങ്ങനെ ഒരു അഭിപ്രായം ഇല്ലാതെയില്ല.

ഈ ശ്ലോകത്തിന് നാലുതരത്തിലുള്ള അര്‍ത്ഥം മേല്‍ പ്രസ്താവിച്ചു. ഒരുപക്ഷേ, പ്രസ്തുത ശ്ലോകത്തിന് ഇനിയും അനേകം അര്‍ത്ഥങ്ങള്‍ കണ്ടെത്താവുന്നതാണ്. ചിന്തിക്കുന്തോറും നവംനവങ്ങളായ അര്‍ഥത്തെ പ്രദാനം ചെയ്യുന്നതായിരിക്കും ഉദാത്ത കവിതയെങ്കില്‍, ചിന്താബന്ധുരമായ ഈ ശ്ലോകം ഉത്തമ കവിതയ്‌ക്ക് മകുടോദാഹരണമത്രെ.

വാല്മീകി രാമായണം മുഴുവന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത മഹാകവി വള്ളത്തോളിനും നാനാര്‍ത്ഥ സുഭഗമായ ഈ ശ്ലോകം വേണ്ടവിധത്തില്‍ സുഗ്രാഹ്യമായിരുന്നുവോ എന്ന സംശയമാണ്.

സംസ്‌കൃതത്തിലെ നാനാര്‍ത്ഥങ്ങള്‍ മലയാളത്തില്‍ വരുത്തുവാന്‍ ആര്‍ക്ക്, എങ്ങനെ കഴിയും! ഒരു വാക്കിനു പല അര്‍ത്ഥം; സന്ധിയും സമാസവും പിന്നെ വ്യാകരണപ്രയോഗവുംകൊണ്ട് വേറെ പല അര്‍ത്ഥം. ഇതെല്ലാം ദേവഭാഷയുടെ പ്രത്യേകതകളാണ്. മറ്റേതെങ്കിലും ഭാഷയില്‍ ഇങ്ങനെ വിവിധാര്‍ത്ഥങ്ങള്‍ വെളിപ്പെടുത്തക്കവിധം പ്രയോഗസാധ്യതകളുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ സംസ്‌കൃതഭാഷയിലല്ലാതെ ഇപ്രകാരം നാനാര്‍ത്ഥങ്ങള്‍ നിറഞ്ഞ ശ്ലോകങ്ങള്‍ രചിക്കുക പ്രയാസകരമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

India

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

Kerala

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

Main Article

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

പുതിയ വാര്‍ത്തകള്‍

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.