Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അടിയന്തിരാവസ്ഥയുടെ മായാത്ത ഓര്‍മ്മകളുമായി കൃഷ്ണന്‍കുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 06:59 pm IST
in Wayanad

കല്‍പ്പറ്റ :1975 നവംബര്‍ 28 കെ.സി.കൃഷ്ണന്‍കുട്ടിക്ക് മറക്കാനാവാത്ത ദിനമാണ്. അടിയന്തിരാവസ്ഥയ്‌ക്കെതിരെ ലോകസംഘര്‍ഷ സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ 14ന് ആരംഭിച്ച സമരം നവംബര്‍ 28ന് പോലീസിന്റെ അറസ്റ്റോ ടെ സമാപിക്കുക യായിരുന്നു.

വയനാട്ടില്‍ അടിയന്തിരാവസ്ഥക്കെതിരെ പോരാടിയവരില്‍ 95 ശതമാനം ആളുകളും ആര്‍എസ്എസ്-ജനസംഘ പ്രവര്‍ത്തകരാണ്. നവംബര്‍ 14, നവംബര്‍ 28 തിയ്യതികളില്‍ സമരം നടത്തിയ 12 ആളുകള്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. കെ.സി.കൃഷ്ണന്‍കുട്ടി, അശോകന്‍ കുന്നുമ്മല്‍, മേച്ചേരി ഷണ്‍മുഖന്‍, സി.ബാലകൃഷ്ണന്‍, സുരേന്ദ്രന്‍ കൂടോത്തുമ്മല്‍, രാജന്‍ പൊങ്ങിണി, ബാലന്‍ പൊങ്ങിണി, വിജയന്‍ ചോമാടി, മാധവന്‍ പൊങ്ങിണി, കുഞ്ഞിരാമന്‍ ചോമാടി, രാമന്‍ പൊങ്ങിണി, കരുണാകരന്‍ ചോമാടി എന്നിവരായിരുന്നു അവര്‍. ഇവരില്‍ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. പ്രായപൂര്‍ത്തിയാവാത്തതിന്റെ പേരില്‍ കോടതിയില്‍ മാപ്പപേക്ഷിച്ചാല്‍ ഒരുപക്ഷെ ഇവരെ വെറുതെ വിടുമായിരുന്നു. എന്നാല്‍ ഒരു സമരമാര്‍ഗ്ഗത്തിന്റെ ഭാഗമായി ആരും മാപ്പപേക്ഷ നല്‍കിയില്ല.

രണ്ട് വര്‍ഷം കണ്ണൂര്‍ ദുര്‍ഗ്ഗുണപരിഹാര പാഠശാലയില്‍. ഇത് ഇവരെ സംബന്ധിച്ച് ഉള്‍ക്കൊള്ളാന്‍ കഴിയാത്തപാഠമായിരുന്നു. വിവിധ കുറ്റകൃത്യങ്ങള്‍ നടത്തി ശിക്ഷയനുഭവിക്കുന്ന ആളുകളായിരുന്നു അവിടെ. ജയിലിലെ പല പോരായ്‌മകളും ഞങ്ങള്‍ ചൂണ്ടിക്കാണിക്കുകയും അവ പരിഹരിച്ചുകിട്ടുന്നതിനായി അധികാരികളോട് ഇടപെടലുകള്‍ നടത്തുവാനും ശിക്ഷാകാലത്ത് ശ്രമം നടന്നു.

19 മാസത്തിനുശേഷം അടിയന്തിരാവസ്ഥ പിന്‍വലിച്ചു. ജനതാപാര്‍ട്ടിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നു. ഇതിനിടെ സമരം ചെയ്തവരെല്ലാം ജയില്‍ മോചിതരായി. അടിയന്തിരാവസ്ഥ പിന്‍വലിച്ചിട്ടും പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നിട്ടും കൃഷ്ണന്‍കുട്ടിയെയും കൂട്ടരെയും വിട്ടയച്ചില്ല. ഇതിനിടെ 22 മാസം തടവ് കഴിഞ്ഞു. വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് 1976 ഏപ്രില്‍ 17ന് ജയിലില്‍ നിരാഹാരം തുടങ്ങാന്‍ തീരുമാനിച്ചു. വിവരമറിഞ്ഞ സൂപ്രണ്ട് ഇത്തരം സമരങ്ങള്‍ അനുവദിക്കുകയില്ല എന്നും തക്കതായ ശിക്ഷാനടപടികള്‍ കൈക്കൊള്ളുമെന്നും പറഞ്ഞു. സമരം തുടങ്ങി നാല് ദിവസം കഴിഞ്ഞപ്പോഴേക്കും കൂടെയുള്ള പലരും അവശരായി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആറാം ദിനം കെ.സി.കൃഷ്ണന്‍കുട്ടി, കെ.അശോകന്‍, ഷണ്‍മുഖന്‍, ബാലകൃഷ്ണന്‍, കരുണാകരന്‍, സുരേന്ദ്രന്‍ എന്നിവരൊഴികെ എല്ലാവരും ആശുപത്രിയിലായി. ഇതിനിടെ കെ.ജി.മാരാര്‍ജിയുടെയും എം.വി.രാഘവന്റേയും നേതൃത്വത്തില്‍ ഇവരെ വിട്ടയക്കുന്നതിനുവേണ്ടി ജയിലിനുപുറത്ത് സമരം നടന്നു. ഏപ്രില്‍ 23ന് ഞങ്ങളെ വിട്ടയച്ച വാര്‍ത്ത റേഡിയോയിലൂടെ കേട്ടു. എട്ടാം ദിവസം കൃഷ്ണന്‍കുട്ടിയും കൂട്ടരും മോചിതരായി.

മോചിതരായവരെ സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടം പുറത്ത് കാത്തുനിന്നിരുന്നു. തുടര്‍ന്ന് കണ്ണൂര്‍, കോഴിക്കോട്, താമരശ്ശേരി തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. കെ.ജി.മാരാര്‍, എം.കമലം, എം.വി.രാഘവന്‍ എംഎല്‍എ, പി.ഭാസ്‌ക്കരന്‍ എംഎല്‍എ, യു.ദത്താത്രേയ റാവു, എം.വി.കെ.അലവില്‍, ഇ.കെ.കൃഷ്ണന്‍ നമ്പ്യാര്‍ തുടങ്ങയിവര്‍ വരവേല്‍പ്പിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖരായിരുന്നു. ”സമരംചെയ്ത് ജയിലില്‍ പോയവര്‍ സമരം ചെയ്താണ് പുറത്തുവന്നതെന്ന് കെ.ജി.മാരാര്‍ ഓര്‍മ്മിപ്പിച്ചു.” ”അടിയന്തിരാവസ്ഥക്കെതിരെ സമരം നടത്തിയ ഈ ബാലന്മാര്‍ ജനങ്ങള്‍ക്കാകമാനം ധീരമായ നേതൃത്വമാണ് നല്‍കിയതെന്ന് എം.വി.രാഘവന്‍ എംഎല്‍എ പറയുകയുണ്ടായി. തുടര്‍ന്ന് ഇവര്‍ക്ക് ജന്മനാട്ടിലും സ്‌നേഹനിര്‍ഭരമായ സ്വീകരണമാണ് ലഭിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

Kerala

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

Kerala

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

Kerala

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

India

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

പുതിയ വാര്‍ത്തകള്‍

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

ഉപന്യാസ മത്സരത്തില്‍ മികവ് പുലര്‍ത്തി പത്ത് വയസുകാരി

ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘ ശിക്ഷാവര്‍ഗ് പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനില്‍ ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. ബാലറാം

ഹോർമുസ് ഉപരോധം തുടരുന്നു; ഇറാന്റെ ഏകീകൃത നിർദ്ദേശത്തിനായി വെടിനിർത്തൽ നീട്ടി ഡൊണാൾഡ് ട്രംപ്

രണ്ടുമക്കളുള്ള വീട്ടമ്മയും യുവാവും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് ആളൊഴിഞ്ഞ പറമ്പിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.