Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കേരളത്തിലുള്ളത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രേതം: അഡ്വ.ബി.ഗോപാലകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 12:36 am IST
in Kannur

തലശ്ശേരി: ലോകത്തിലാകമാനം കുഴിച്ച് മൂടപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രേതമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രേതങ്ങളെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു. തലശ്ശേരിയില്‍ കെ.ടി.ജയകൃഷ്ണന്‍മാസ്റ്റര്‍ ബലിദാന്‍ ദിനാചരണത്തിന്റെ ഭാഗമായി നടന്ന അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രേതങ്ങളായത് കൊണ്ടാണ് അവര്‍ അക്രമം നടത്തി നിരപരാധികളുടെ ചോര കുടിക്കുന്നത്. ഇത്തരം അനാഥപ്രേതങ്ങളെ കമ്പിക്കടിച്ച് പുറത്താക്കേണ്ട കാലംകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പിച്ചാത്തിയുടെ തിളക്കമില്ലാത്ത ഒരു കമ്മ്യൂണിസ്റ്റ്കാരനെ പോലും നമുക്ക് കാണാന്‍ സാധിക്കില്ല. ഭാരതത്തിന്റെ രാഷ്‌ട്രീയ ചരിത്രം പരിശോധിച്ചാല്‍ കേരളത്തിലും ബംഗാളിലും മാത്രമാണ് നിരന്തരം കിരാതമായ കൂട്ടക്കൊലകള്‍ നടന്നത്. കൈപ്പത്തിക്ക് വോട്ട് ചെയ്തുവെന്ന കാരണത്താല്‍ നൂറുകണക്കിനാളുകളുടെ കൈപ്പത്തികള്‍ വെട്ടിമാറ്റിയ സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. എന്നാല്‍ കിരാതമായ അക്രമത്തിന് നേതൃത്വം നല്‍കിയ ബംഗാളില്‍ നിന്ന് സിപിഎമ്മിനെ ജനങ്ങള്‍ തൂത്തെറിഞ്ഞ് കഴിഞ്ഞു. എന്നാല്‍ ബിജെപിക്ക് നിര്‍ണ്ണായകമായ സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ രാഷ്‌ട്രീയമായ അക്രമങ്ങളും കൊലപാതകങ്ങളുമില്ലെന്ന് നമുക്ക് കാണാന്‍ കഴിയും. മതം മനുഷ്യനെമയക്കുന്ന കറുപ്പാണെന്ന് പറഞ്ഞ കമ്മ്യൂണിസം തന്നെ ഇന്ന് മനുഷ്യനെ മയക്കുന്ന കറുപ്പായി മാറിയിരിക്കുന്നു. കമ്മ്യൂണിസമെന്ന കറുപ്പ് തിന്ന കേരളത്തിലുള്ള ചിലര്‍ മയക്കത്തിലാണ്. ലോകം മുഴുവന്‍ കമ്മ്യൂണിസത്തിന്റെ മഹാവിപത്തില്‍ നിന്ന് മുക്തമായെങ്കിലും കേരളം മാത്രം മുക്തമായില്ല. ഇവരെ മയക്കത്തില്‍ നിന്ന് ഇനിയും ഉണര്‍ത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് ഹിറ്റ#്‌ലറും മുസ്സോളിനിയും ചെയ്യാന്‍ മടിക്കുന്ന കിരാതമായ കൊലപാതകങ്ങളാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്നത്. ജയകൃഷ്ണന്‍ മാസ്റ്ററെ പിഞ്ച് കുഞ്ഞുങ്ങളുടെ മുന്നില്‍ വെച്ച് തന്നെ വെട്ടിക്കൊലപ്പെടുത്തിയത് തങ്ങളുടെ ഭീകരമായ മുഖം വ്യക്തമാക്കുന്നതിനാണ്.ജയകൃഷ്ന്‍ മാസ്റ്റര്‍ക്ക് അദ്ദേഹത്തിന്റെ ജീവിതം സുരക്ഷിതമാക്കാന്‍ കേരളത്തിലെ മറ്റ് ജില്ലകളില്‍പോയി താമസിക്കാമായിരുന്നു. എന്നാല്‍ ആദര്‍ശത്തിന്റെ ആള്‍രൂപമായ അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരുടെ കൂടെ നിന്ന് പ്രവര്‍ത്തിക്കാനായിരുന്നു തീരുമാനമെടുത്തത്. മഴുവുമായി അക്രമത്തിനിറങ്ങുന്ന ഡിവൈഎഫ്‌ഐക്കാര്‍ തങ്ങളുടെ നേതാക്കന്‍മാരുടെ മക്കള്‍ എവിടെയാണെന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കും. പിണറായിയുടെയും കോടിയേരിയുടെയും തോമസ് ഐസക്കിന്റെയും മക്കള സുരക്ഷിതരാക്കിയതിന് ശേഷമാണ് അണികളെ മഴുവുമായി പറഞ്ഞ് വിട്ടത്. ഇത് തിരിച്ചറിയാന്‍ അണികള്‍ തയ്യാറാകണം. ഇതാണോ കമ്മ്യൂണിസമെന്നും ഇങ്ങിനെയാണോ കമ്മ്യൂണിസം നടപ്പിലാക്കുന്നതെന്നും സിപിഎം നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫസല്‍ വധക്കേസ് അട്ടിമറിക്കാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്. സിപിഎം നേതാക്കന്‍മാരുടെ അടിവസ്ത്രം കഴുകി ജീവിക്കുന്ന ചില ഉദ്യോഗസ്ഥന്‍മാരാണ് ഇതിന് പിന്നില്‍. കേരളത്തില്‍ നടക്കുന്ന ഗുണ്ടാരാജാണ് ഇത് വ്യക്തമാക്കുന്നത്. അകത്ത് പോലീസ് ഗുണ്ടാരാജും പുറത്ത് സിപിഎം ഗുണ്ടാരാജുമാണ് നടക്കുന്നത്. ദേശദ്രോഹ നിലപാടുകളാണ് സിപിഎമ്മിനെ നയിക്കുന്നത്. അതുകൊണ്ടാണ് ദേശസ്‌നേഹികളുടെ നേരെ സിപിഎം അക്രമം നടത്തുന്നതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

Kerala

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

Kerala

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

Kerala

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

Kerala

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ജീവന്‍ രക്ഷിക്കേണ്ട ഇടങ്ങളിലെ പിഴവുകള്‍; കാരണങ്ങളും പരിഹാരങ്ങളും

മോദി സർക്കാരിന്റെ മറ്റൊരു നേട്ടം: ഭാരതത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട 117 കോടി മൂല്യമുള്ള 657 പുരാവസ്തുക്കൾ ഇന്ത്യയ്‌ക്ക് കൈമാറി അമേരിക്ക

കൊടും ചൂട്, ജലക്ഷാമം, വൈദ്യുതി പ്രതിസന്ധി; വാടിത്തളര്‍ന്ന് കേരളം

മോദിയുടെ ഗുജറാത്ത് താമരക്കുമ്പിളില്‍

തിരുവനന്തപുരത്ത് ബം​ഗ്ലാദേശ് യുവതികളെ ഉപയോ​ഗിച്ച് പെൺവാണിഭം; ആറം​ഗ സംഘം ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പിടിയിൽ

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.