ചെങ്ങന്നൂര്‍:‘ഭരണത്തിന്റെ മറവില്‍ സിപിഎം കേരളത്തെ കുരുതിക്കളമാക്കി കലാപത്തിന് ശ്രമിക്കുന്നതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ആരോപിച്ചു. ചെങ്ങന്നൂരില്‍ സംഘപരിവാര്‍ സംഘടനകള്‍ ചേര്‍ന്ന് നടത്തിയ മാര്‍ക്സിസ്റ്റ് അക്രമത്തിനെതിരെ ജനകീയക്കൂട്ടായ്മയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നാട്ടില്‍ സമാധാനം പുലര്‍ത്താന്‍ ബാധ്യതയുള്ള ‘ ഭരണകക്ഷി തന്നെ അക്രമത്തിനു പ്രേരണ നല്കുന്ന അവസ്ഥയാണ്. സിപിഎമ്മിനെ അപേക്ഷിച്ച് സംഘടനാ ബലത്തില്‍ വളരെ പുറകിലാണ് ബിജെപിയടക്കമുള്ള പാര്‍ട്ടികള്‍. എന്നിട്ടും സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളില്‍ മറ്റ് സംഘടകള്‍ വേരുറപ്പിക്കുന്നുവെന്ന് കാണുമ്പോള്‍ വ്യാപകമായ അക്രമം അഴിച്ചുവിടുകയാണന്നൂം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന് കണ്ണാട്ട് ഉദ്ഘാടനം ചെയ്തു. ബിജെപി മുന്‍സിപ്പല്‍ കമ്മറ്റി പ്രസിഡന്റ് ബി.ജയകുമാര്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് ഒ.കെ. അനില്‍, ബിജെപി ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍, ട്രഷറര്‍ കെ.ജി. കര്‍ത്ത, എം.മിഥുന്, രമേശ് പേരിശ്ശേരി, പ്രമോദ് കാരയ്ക്കാട്, രാധാകൃഷ്ണന് ശ്രീപദം, എസ്.വി. പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാണ്ടനാട് പഞ്ചായത്തില്‍ മിത്രമഠം ജംഗ്ഷനില്‍ നടത്തിയ പ്രതിഷേധ സമ്മേളനം ബിജെപി മധ്യമേഖലാ പ്രസിഡന്റ് അഡ്വ. നാരായണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ജി.ജയകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി എം.വി.ഗോപകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.
മാന്നാര്‍ ഖണ്ഡ് കാര്യവാഹ് ആര്.രാജീവ്, ഗോപിനാഥന്‍നായര്‍, ടി.സി.സുരേന്ദ്രന്‍നായര്‍, കൃഷ്ണകുമാര്‍ കൃഷ്ണവേണി, സുരേഷ്കുമാര്‍, എന്‍.ശ്യാം,സജിത്ത് മംഗലത്ത് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: