കേരളത്തിന്റെയും ഭാരതത്തിന്റെയും ചരിത്രത്തില്‍ സ്വതന്ത്ര്യദാഹത്തിന്റെയും ദേശാഭിമാനത്തിന്റെയും ധീരതയുടെയും തിളങ്ങുന്ന ഏടുകള്‍ എഴുതിച്ചേര്‍ത്ത ഇതിഹാസപുരുഷന്‍ കേരളവര്‍മ പഴശ്ശിരാജയുടെ ഇരുനൂറ്റിപ്പതിനൊന്നാം വീരാഹുതി ദിനമാണ് ഇന്ന്.
1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനും അരനൂറ്റാണ്ടു മുന്‍പ് ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടിയ ഭരണാധികാരിയാണ് പഴശ്ശി. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ ഗറില്ലാ യുദ്ധമുറകളിലൂടെ മുട്ടുകുത്തിച്ച പഴശ്ശിയുടെ പോരാട്ടങ്ങളാണ് തിരുവിതാംകൂറിലെ വേുത്തമ്പി ദളവ ഉള്‍പ്പെടെയുള്ളവര്‍ക്ക് വീര്യം പകര്‍ന്നത്.
പഴശ്ശിയുടെ ഇടതും വലതും നിന്ന് അടിമത്തത്തിനെതിരെ പോരാടിയ എടച്ചേന കുങ്കനും തലക്കര ചന്തുവും മറ്റും ജനഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്ന അതിമാനുഷരാണ്. അടിമത്വത്തിന്റെ ശക്തികള്‍ക്ക് ജീവനോടെ പിടികൂടാന്‍ നിന്നുകൊടുക്കാതെ വീരാഹുതി ചെയ്ത പഴശ്ശിയുടെ ജീവിതം പുതുതലമുറകള്‍ക്ക് പ്രചോദനമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: