Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വേദാന്തം കര്‍മപഥത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2016, 09:50 pm IST
in Samskriti

ഈശ്വരന്‍ നമ്മുടെ ഹൃദയത്തില്‍ കുടികൊള്ളുന്നു. എന്നാല്‍ നമ്മള്‍ ഈശ്വരനെത്തേടി ലോകംമുഴുക്കെ തീര്‍ത്ഥാടനം നടത്തുന്നു. ഈശ്വരന്‍ ഹൃദയനിവാസി. ജ്ഞാനികളെല്ലാം ഇതുപറഞ്ഞുതന്നു. നമുക്ക് മനസ്സിലാകുന്നില്ല. രാഗദ്വേഷങ്ങളും കാമക്രോധാദികളും മനസ്സില്‍നിന്നു മാറ്റി ശുദ്ധീകരിച്ചാലെ ഉള്ളിലെ ഈശ്വരനെ കാണാന്‍, അനുഭവിക്കാന്‍ കഴിയുകയുള്ളൂ.

ശിശുവിന്റെ പരിശുദ്ധി, നിഷ്‌കളങ്കത, നൈര്‍മല്യം എന്നിവ നാം വീണ്ടെടുക്കണം. ആഗ്രഹങ്ങള്‍ക്ക് അതീതമായിത്തീരണം. എന്താണ് ധര്‍മം എന്നറിഞ്ഞ് അതിനോടൊപ്പം ചരിച്ചാല്‍, ധര്‍മ്മം നമുക്ക് ശക്തി പകരും. ജ്ഞാനവും പ്രകാശവും കിട്ടാനുള്ള വഴി യാചനയും പ്രാര്‍ത്ഥനയുമല്ല. ഞാന്‍ ഈ ചെറിയ ‘അഹം’ അല്ല, നിത്യമായ പ്രകാശം തന്നെയാണ് എന്ന് തിരിച്ചറിഞ്ഞ് ധ്യാനിക്കുമ്പോള്‍ മാത്രമേ നമ്മള്‍ ആഗ്രങ്ങഹള്‍ക്ക് അതീതരായിത്തീരുകയുള്ളൂ. അപ്പോഴേ രോഗനിവാരണവും ആരോഗ്യവും ബലവും വേണ്ടതെല്ലാം നമുക്ക് ലഭിക്കുകയുള്ളൂ.

ആനന്ദമനുഭവിക്കുന്നവരില്‍ നിന്നുമാത്രമേ നമുക്ക് ആനന്ദം ലഭിക്കൂ. പരിമിതമായ ഒന്നിലും ആനന്ദമില്ല. പരിമിതങ്ങളില്‍നിന്ന് അല്‍പ്പം ക്ഷണിക സുഖമോ, സന്തോഷമോ, ആഹ്ലാദമോ ലഭിച്ചേക്കാം. സമഗ്രത്തില്‍നിന്നേ പരമാനന്ദം കിട്ടൂ. ഒരൗണ്‍സ് കടല്‍ത്തിരയോ, നിലാവോ, പര്‍വതമോ എടുക്കാനാവില്ല. പരിമിതത്തില്‍ സമഗ്രത ഉണ്ടാവില്ല.

ഈശ്വരനെ സമ്പാദിക്കാന്‍ കഴിഞ്ഞാല്‍ ആരോഗ്യം നിറയുക തന്നെ ചെയ്യും. പിറുപിറുക്കലുകളും അസംതൃപ്തിയും കുറ്റപ്പെടുത്തലുകളുമാണ് നമ്മെ രോഗികളാക്കുന്നത്. തുച്ഛമായ ക്ഷണിക സുഖങ്ങളെ ഇനിയെങ്കിലും കൈവിടാന്‍ ശീലിക്കണം. ആരോഗ്യനിലയില്‍ നല്ല മാറ്റം വരും. അത് അനിവാര്യം, ബാദ്ധ്യസ്ഥം!

ഭാരതത്തിലാണ് ജനിച്ചതെങ്കിലും, മൂല്യങ്ങളുടെ ഭൂമിയിലാണ് പിറന്നുവീണതെങ്കിലും നമുക്ക് ബ്രിട്ടീഷ് ഭാരതത്തെ മാത്രമേ ഇന്നും അറിയാവൂ. ബ്രിട്ടീഷ് ഇന്ത്യയല്ല, സനാതന ഭാരതം. എത്രയോ കാലമായി ഭാരതം വേദാന്തപ്രകാരമല്ല ജീവിക്കുന്നത്. യൂറോപ്പിലെയും അമേരിക്കയിലെയും ജനങ്ങളുടെ ഭൗതിക നേട്ടത്തിനുപോലുമുള്ള കാരണം ബോധഹീനമായിട്ടെങ്കിലും വേദാന്തം പ്രയോഗത്തില്‍ കൊണ്ടുവന്നതാണ്. നിത്യജീവിതത്തിലെ കര്‍മങ്ങളില്‍ വേദാന്തത്തെ പ്രായോഗിക പ്രവൃത്തിപഥത്തിലെത്തിക്കാത്തതാണ് ഭാരതത്തിന്റെ അധഃപതനത്തിന്റെ കാരണം.

അത്യാര്‍ത്തി പിടിച്ച 90 ശതമാനം മനുഷ്യരും വെറും വിഡ്ഢികളായി മാറിയിരിക്കുന്നു. സമ്പത്തും ധനവുമുണ്ടെങ്കില്‍ എല്ലാം നേടാം എന്നു ധരിച്ചിരിക്കുന്നു. സമ്പത്തൊന്നും സമ്പത്തല്ലെന്നും വിപത്തൊന്നും വിപത്തല്ലെന്നും ഈശ്വരനെ അറിയലാണ് സമ്പത്തെന്നും ആ ശക്തിയെ വിസ്മരിച്ചഹരിക്കുന്നതാണ് വിപത്തെന്നുപോലും അറിയാതെയിരിക്കുന്നു. കുരങ്ങന്റെ മനസ്സും കഴുതയുടെ ബുദ്ധിയും പന്നിയുടെ ജീവിതരീതിയുമായി കഴിയുന്നു!

എത്ര ക്രൂരമായ വിമര്‍ശനം കേള്‍ക്കേണ്ടിവന്നാലും അസത്യത്തെ പൊളിച്ച് സത്യം തന്നെ പറയണം. സത്യത്തെ മറച്ചുവച്ച് സൗകര്യപൂര്‍വമല്ല പറയേണ്ടത്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ, ധീരമായ നിലപാടെടുക്കണം. ശാസ്ത്രീയമായ ആത്മീയത ആവര്‍ത്തിച്ചു കേള്‍ക്കണം. ഗുണമേന്മയുള്ള മാറ്റം വരും. ഒരു വലിയ പാറയില്‍ വലിയ കൂടംകൊണ്ട് പല തവണയടിച്ചാലും അതിനൊരു മാറ്റവുമുണ്ടെന്ന് തോന്നില്ല. എന്നാല്‍ ഒരടിയില്‍ അത് പൊട്ടിപ്പിളരുക തന്നെ ചെയ്യും! ആദ്യത്തെ അടി മുതല്‍ പാറയിലെ കണങ്ങളില്‍ മാറ്റം ആരംഭിച്ചിരുന്നു. ഇതുതന്നെ ജ്ഞാനം കേള്‍ക്കുന്ന നമ്മിലും സംഭവിക്കുന്നത്.

പൊതുവേ നാം ധരിക്കുന്നത് ആദ്ധ്യാത്മിക ജീവിതത്തില്‍ സന്തോഷത്തിനോ വിനോദത്തിനോ സ്ഥാനമില്ലെന്നാണ്. വെറും അബദ്ധമാണത്. ദുഃഖവും വിഷാദാത്മാകതയുമൊന്നും ആത്മീയതയല്ല. നൊന്തും കരഞ്ഞും അനുഭവിക്കലാണ് ആത്മീയത. എല്ലാവര്‍ക്കും സന്തോഷം അത്യാവശ്യം. കൃഷ്ണഭഗവാന്‍ തുടങ്ങി മഹാത്മാക്കളെല്ലാം ആനന്ദമായ പുരുഷന്‍! പ്രസന്നതയും പുഞ്ചിരിയും സഹജമായ ഗാനനൃത്തങ്ങളുമാണ് ശരിയായ ആത്മീയത!

ഭൗതികതയ്‌ക്കെതിരല്ല ആത്മീയത. അത്തരം ചിന്ത ശരിക്കുള്ള തെറ്റിദ്ധാരണയാണ്. ഭൗതികതയെയും സമ്പുഷ്ടമാക്കുന്നതാണ് ആത്മീയത. പരസ്പര പൂരകം. വൃദ്ധര്‍ക്ക് സമയം കളയാന്‍ വേണ്ടി കണ്ടെത്തിയതല്ല; ജ്വലിക്കുന്ന യുവത്വത്തിന് ഉണര്‍വും പ്രചോദനവും ലഭിക്കുന്ന പ്രായോഗികതയാണ് ആത്മീയത. വിശ്വത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ തന്നെ ‘ഞാന്‍’ എന്ന വ്യക്തിയായി സവിശേഷമായിരിക്കാം എന്ന അറിയലാണത്.

എന്തിനാണ് നമുക്ക് ആത്മീയതയും ധാര്‍മികതയുമൊക്കെ? സമൂഹം അബദ്ധധാരണകളുടെയും അന്ധവിശ്വാസങ്ങളുടെയും കടുത്തപിടിയലാണ്. മഹാത്മാക്കള്‍ അനുഭവിച്ച പരമാനന്ദം നമ്മുടെ ജീവിതത്തിലും വേണം. കൃഷ്ണനും മഹാഋഷികളും സത്യം പറഞ്ഞുതന്നു. പക്ഷേ, നാം അതല്ല പിന്തുടരുന്നത്. വിവേകബുദ്ധി ഉണരാത്ത സമൂഹം പറയുന്നതു കേള്‍ക്കാനാണ് നമുക്കിഷ്ടം. അതു കാരണമാണ് ആനന്ദം നമ്മില്‍ നിന്ന് അകന്നുനില്‍ക്കുന്നത്.

ഇച്ഛാശക്തി തളരാതെ നോക്കണം. മനസ്സ് തളരാതിരുന്നാല്‍ പ്രായവും വാര്‍ദ്ധക്യവുമൊന്നും ഒരു പ്രശ്‌നമേയല്ല. മില്‍ട്ടന്‍ അന്ധനായിരുന്നു. ബിഥോവന്‍ ബധിരനായിരുന്നു. ഹെലന്‍കെല്ലര്‍ അന്ധബധിര മൂകയായിരുന്നു. ഇവരൊക്കെ നിശ്ചയദാര്‍ഢ്യത്തോടെ വിജയത്തിന്റെ കൊടുമുടികള്‍ കീഴടക്കി. രോഗങ്ങളൊക്കെ എപ്പോള്‍ വേണമെങ്കിലും വന്നുപിടികൂടാം. എന്നാല്‍ ഒരു വൈകല്യവും നമ്മെ തളര്‍ത്താന്‍ അനുവദിക്കരുത്.

”ശീര്യതേ ഇതി ശരീരഃ” നശിച്ചുകൊണ്ടിരിക്കുന്നതാണ് ശരീരം. കേന്ദ്ര നാഡീവ്യൂഹമായ തലച്ചോറിലെ പ്രധാനപ്പെട്ട കോശങ്ങളൊഴികെ ബാക്കി ശരീരകോശങ്ങള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതിയെ ആരോഗ്യമായി നിര്‍വചിച്ചിരുന്ന വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഇപ്പോള്‍ ആത്മീയത കൂടി ഇതില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. വിധി വിശ്വാസികളായി വെറുതേയിരുന്നാല്‍ പോരാ.

അങ്ങനെയിരുന്നവരൊക്കെ ഒന്നും അവശേഷിപ്പിക്കാതെ ഇവിടം വിട്ടു. സാര്‍ത്ഥകമായി ജീവിക്കാന്‍ പരിശ്രമിച്ചവര്‍ നട്ടുവളര്‍ത്തിയ സദ്ഫലങ്ങളാണ് നാം ഇന്നനുഭവിക്കുന്നത്. നമ്മളും നല്ലതുവല്ലതും നട്ടുവളര്‍ത്തണം.

ഇത്രയും കാലം കര്‍മമൊക്കെ ചെയ്തു. വല്ലാതെ വയസ്സായി. ഇനി പൂര്‍ണമായി വിശ്രമിക്കാം. ഇത്തരം ഒരു തോന്നലുപോലും വരാന്‍ അനുവദിക്കരുത്. മരണഭയവും വേണ്ട. കാരണം ‘എന്നി’ലെ യഥാര്‍ത്ഥ ‘ഞാന്‍’മരിക്കുന്നില്ല. ശരീരം മാത്രമേ ഇല്ലാതാകുന്നുള്ളൂ. മരിക്കാത്ത മനസ്സ് പുതിയ ശരീരങ്ങളിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുന്നു. യഥാര്‍ത്ഥ ‘ഞാനി’ന്നു മരണവുമില്ല.

ഉണര്‍വോടെ, ധീരതയോടെ ഫലം ഇച്ഛിക്കാത്ത കര്‍മങ്ങള്‍ ചെയ്യാം. മഠയനും മടിയനുമല്ലാതെ, ബോധമുള്ളവരാരും വിശ്രമിക്കില്ല. സൂര്യചന്ദ്രന്മാരോ കാറ്റോ കടലോ കരളോ ഹൃദയമോ ഏതാണ് വിശ്രമിക്കുന്നത്? വെറുതേയിരിക്കുന്നതല്ല, കര്‍മകുശലതയോടെ ആസ്വദിച്ച് ആനന്ദിക്കുന്നതാണ് യഥാര്‍ത്ഥ വിശ്രമം!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

India

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

Kerala

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

Main Article

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

പുതിയ വാര്‍ത്തകള്‍

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.