Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സര്‍ക്കാര്‍ സംവിധാനം നിഷ്‌ക്രിയം; തീര്‍ത്ഥാടനകാലത്തും ജില്ലയിലെ ഭക്ഷണ ശാലകളില്‍ തീവില

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2016, 08:40 pm IST
in Pathanamthitta

തിരുവല്ല: ഹോട്ടല്‍ ഭക്ഷണത്തിന് തീവില. നിയന്ത്രിക്കാന്‍ അധികൃതര്‍ ഇടപെടുന്നില്ലെന്ന് പരാതി. മുനിസിപ്പല്‍ പ്രദേശത്തും ടൗണിലും മുന്നറിയിപ്പില്ലാതെ ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും ‘ക്ഷണ സാധനങ്ങള്‍ക്കും ഊണിനും ചായക്കുമൊക്കെ അമിത വില ഈടാക്കി വരുന്നതായാണ് പരാതി.കഴിഞ്ഞ ശബരിമല സീസണ്‍ വരെ ഊണിന് 50 രൂപയും ചായക്ക് ഏഴ് രൂപയുമായിരുന്നു ഈടാക്കിയത്. എന്നാല്‍, സീസണ്‍ കഴിഞ്ഞതോടെ വ്യാപാരികള്‍ തോന്നിയ വില ഈടാക്കുകയാണ്. മിക്ക ഭക്ഷണ സാധനങ്ങള്‍ക്കും 25 ശതമാനം വരെ അടുത്തയിടെ വില വര്‍ധിപ്പിച്ചു.

ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ ഹോട്ടലുകാര്‍ ഏകപക്ഷീയമായി വില വര്‍ധിപ്പിക്കുകയാണ്. നഗരത്തിലെ ഭക്ഷണശാലകള്‍ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി, ജനങ്ങളെ പിഴിയുന്നത് നിര്‍ബാധം തുടരുകയാണ്. ചിലയിടങ്ങളില്‍ പരിശോധനകളും റെയ്ഡ് പ്രഹസനങ്ങളും നടത്തുന്നതൊഴിച്ചാല്‍ എല്ലാറ്റിനും കണ്ണടച്ച സമ്മതം മൂളുകയാണ് അധികൃതര്‍.2011 ലെ പുതിയ ഭക്ഷ്യസുരക്ഷാ നിയമത്തെ തുടര്‍ന്ന് ഹോട്ടലുകള്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്താനും ആലോചനകളുണ്ടായിരുന്നു. എന്നാല്‍ ഗ്രേഡിങ് മാത്രം നടന്നില്ലഎല്ലാ ഭക്ഷണശാലകളിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്നാണ് നിര്‍ദേശമെങ്കിലും പാലിക്കുന്നവ വളരെ കുറച്ച് മാത്രമേയുള്ളൂ.

മിക്കയിടങ്ങളിലും വിലവിവരപ്പട്ടിക തന്നെ കാണാന്‍ കഴിയില്ല.ചിലയിടത്ത് മെനുകാര്‍ഡാകും നല്‍കുക. ഉച്ചയൂണ് ഓര്‍ഡര്‍ ചെയ്തതിനു പിന്നാലെ വരുന്ന സ്‌പെഷ്യലും കഴിച്ച് ബില്ലുവരുമ്പോഴാണ് സാധാരണക്കാരന്‍ ഞെട്ടുന്നത്.ഒരേ നിലവാരത്തിലുള്ള ഭക്ഷണശാലകളില്‍ സാദാരണ ഊണിന് 60 രൂപ മുതല്‍ 90 രൂപ വരെ വാങ്ങുന്നഇടങ്ങളുമുണ്ട്. ബിരിയാണിയുടെയും മസാലദോശയുടെയും കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി. 120 രൂപ മുതല്‍ 200 രൂപ വരെ ബിരിയാണിക്ക് വില വ്യത്യാസമുണ്ട്. ഇതാകട്ടെ സ്ഥിതിയാണ്.ചായയും മസാലദോശയും കഴിച്ചാലുള്ള സ്ഥിതിയും ഇതു തന്നെയാണ്. മസാലദോശയുടെ വില ഇടക്കിടെമാറും. 45 രൂപമുതല്‍ 70രൂപ വരെയാണ് മസാലദോശക്ക് ഈടാക്കുന്നത്.നഗരപരിധിയില്‍ ചെറുതും വലുതുമായ ഹോട്ടലുകളും ചെറുകിട ഭക്ഷണശാലകളും ചായക്കടകളും നിരവധിയാണ്.

ഓരോ ജങ്ഷനിലും ചായയുടെ വിലയും പലതരത്തിലാണ്. എട്ടു മുതല്‍ പത്തുവരെയാണ് സാധാരണ തട്ടുകടകളിലെ വില. ഉഴുന്നുവടയുടെയും പരിപ്പുവടയുടെയും തട്ടുദോശയുടെയും കാര്യത്തിലും വിലയുടെ സ്ഥിതി ഒട്ടും മാറുന്നില്ല.നിയമം അനുസരിച്ച് വില നിശ്ചയിക്കാന്‍ അവകാശമുണ്ടെന്നു കാട്ടിയാണ് ഭക്ഷണശാലകള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നത്. മുതല്‍ മുടക്കിനും ചെലവിനും സേവനത്തിനുമനുസരിച്ച് വിലനിര്‍ണയാവകാശം തങ്ങള്‍ക്കാണെന്ന വാശിയും ഇക്കൂട്ടര്‍ കാട്ടുന്നുണ്ട്. ഗ്രേഡിങ് സംവിധാനം നടപ്പാക്കാതെ ഇക്കാര്യത്തിലും മാറ്റമുണ്ടാകാനിടയില്ല. സമീപ ജില്ലയായ കൊല്ലം ജില്ലയില്‍ വെജിറ്റേറിയന്‍ ഊണിന് 45 രൂപ മാത്രമാണ് ഈടാക്കുന്നത്. ആലപ്പുഴയിലും ഭക്ഷണ സാധനങ്ങള്‍ക്ക് വിലക്കുറവാണ്. ജില്ലയില്‍ പുറത്തുനിന്നുള്ള തൊഴിലാളികളും മറ്റ് ജീവനക്കാരും കൂടുതലായും ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. കൂടിയ വില വാങ്ങി ഏറ്റവും മോശമായ ഭക്ഷണമാണ് നല്‍കുന്നത്. ജില്ലയില്‍ അടിക്കടി ഹോട്ടലുകളില്‍ ഭക്ഷണസാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിനെതിരെ വിവിധ സംഘടനകള്‍ പരാതി നല്‍കി. പഴകിയ ഭക്ഷണം പിടിച്ചെടുത്ത പലഹോട്ടലുകളും കൊള്ളവിലയാണ് ജനങ്ങളില്‍ നിന്ന് ഈടാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബ്രിക്‌സ് അന്താരാഷ്‌ട്ര വനിതാ സമ്മേളനം: ഭാരത പ്രതിനിധിയായി ഡോ. എം.കെ. ബിന്ദു

India

അഗ്നിവീറുകളുടെ സ്ഥിര നിയമന പരിധി ഉയര്‍ത്തല്‍ കേന്ദ്ര പരിഗണനയില്‍

India

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

India

രാമക്ഷേത്ര ഭരണം സുതാര്യമാക്കും; ചമ്പത്ത് റായിയുടെ രാജി സ്വീകരിച്ചു, വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

പുതിയ വാര്‍ത്തകള്‍

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.