Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നഗരത്തെ വിറപ്പിച്ച് അമിതവേഗതയില്‍ വിദ്യാര്‍ത്ഥികളുടെ ബൈക്ക് യാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2016, 09:39 pm IST
in Pathanamthitta

പത്തനംതിട്ട : നഗരത്തില്‍ ജനങ്ങളെ വിറപ്പിച്ച് അമിതവേഗതയില്‍ വിദ്യാര്‍ത്ഥികളുടെ ബൈക്ക് യാത്ര.

ശബരിമല തീര്‍ത്ഥാടനം ആരംഭിച്ചതോടെ വാഹനത്തിരക്ക് രൂക്ഷമായ നഗരത്തില്‍ ഇതെല്ലാം അവഗണിച്ചാണ്കൗമാരക്കാര്‍ ഇരുചക്രവാഹനങ്ങളില്‍ ചീറിപ്പായുന്നത്. നഗരത്തിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളാണ് ഇരുചക്രവാഹനങ്ങളില്‍ നിയമങ്ങള്‍ അവഗണിച്ച് സഞ്ചരിക്കുന്നത്. ലൈസന്‍സോ, ഹെല്‍മറ്റോ ഇല്ലാതെ ഓവര്‍ സ്പീഡിലാണ് ഇവരുടെ സഞ്ചാരം. മൂന്നും, അതിലധികവും ആളുകളാണ് ചിലപ്പോള്‍ ബൈക്കില്‍ സഞ്ചരിക്കുന്നത്. റോഡു നിയമങ്ങളെക്കുറിച്ച ് ബോധവാന്‍മാരല്ലാത്ത ഇത്തരക്കാരായ വിദ്യാര്‍ത്ഥികള്‍ മറ്റു വാഹനയാത്രക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയാണ്. ഇവരില്‍ പലരും ലഹരിയ്‌ക്ക് അടിമയാണെന്നും പറയപ്പെടുന്നു.

ലൈസന്‍സ് എടുക്കാനുള്ള കുറഞ്ഞപ്രായം 16 വയസ്സാണ്. ഇവരില്‍ പലരും ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നവരാണ്, വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്ക് വാഹനവുമായി എത്താതിരിക്കാന്‍ കര്‍ശന നിയമങ്ങളും നിയന്ത്രണങ്ങളും പല സ്‌കൂളുകളും നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം കാറ്റില്‍ പറത്തിയാണ് ചില വിദ്യാര്‍ത്ഥികള്‍ എത്തുന്നത്. സ്‌കൂളിന് സമീപമുള്ള വീടുകളിലും പരിസരത്തുമാണ് വാഹനങ്ങള്‍ പലരും സൂക്ഷിക്കുന്നത്. ക്ലാസ്സുകള്‍ കട്ട് ചെയ്ത് വാഹനങ്ങളില്‍ കറങ്ങി നടക്കാനാണ് കൗമാരക്കാറിലേറെയും ഇഷ്ടപ്പെടുന്നത് ്. ന്യൂജന്‍ തരംഗത്തില്‍ സഞ്ചരിക്കുന്ന ഇവരില്‍ ചില വിരുതന്‍മാര്‍ തങ്ങളുടെ പ്രൗഢി മറ്റുള്ളവരെ കാണിക്കുന്നതിനായി രക്ഷകര്‍ത്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ വാടകയ്‌ക്കെടുത്ത വാഹനങ്ങളില്‍ എത്താറുമുണ്ട്.

ഇതിനായുള്ള പണം കുട്ടികള്‍ക്ക് എങ്ങനെ ലഭ്യമാകുന്നു എന്നതും ദൂരൂഹമാണ്. ബൈക്കുകള്‍ ഓടിക്കാന്‍ അമിത ആവേശം കാണിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലഹരികടത്ത് മാഫിയകള്‍ ദുരുപയോഗം ചെയ്യുന്നതായും ഇവര്‍ പിന്നീട് ലഹരിക്ക് അടിമപ്പെട്ടുപോകുന്നതായും എക്‌സൈസ് വകുപ്പ് സൂചന നല്‍കുന്നു.

ശ്രദ്ധനേടാനായി ബൈക്കുകളിലെ സൈലന്‍സറുകള്‍ ഊരിമാറ്റി വലിയ ശബ്ദമുണ്ടാക്കി നിരത്തുകളില്‍ ശബ്ദമലിനീകരണം സൃഷ്ടിച്ച് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവരും കുറവല്ല. പിന്നില്‍ നിന്ന് വരുന്ന വാഹനങ്ങളെ കാണുവാന്‍ ഇരുചക്ര വാഹനങ്ങളില്‍ ഉപയോഗിക്കുന്ന റിയര്‍വ്യൂ മിററുകള്‍ പലതിലും ഇല്ല. ഇവ നീക്കം ചെയ്യുന്നതാണ് പുത്തന്‍ സ്റ്റൈലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ചില വിദ്യാര്‍ത്ഥികളാകട്ടെ സ്‌കൂള്‍ പരിസരങ്ങളില്‍ ബൈക്ക് സ്റ്റണ്ട് നടത്തി അപകടങ്ങള്‍ ക്ഷണിച്ചു വരുത്താറുമുണ്ട്. വിദ്യാര്‍ത്ഥികളുടെ ഇത്തരം പ്രവര്‍ത്തികള്‍ അദ്ധ്യാപകര്‍ നിരന്തരം ചോദ്യം ചെയ്ത് ഇവരും വലഞ്ഞിരിക്കുകയാണ്. സ്‌കൂളുകളിലേക്കെത്താനുള്ള പ്രധാന റോഡുകളേക്കാറേളെ ഇടവഴികളാണ് ബൈക്കുകളില്‍ പായാന്‍ കുട്ടികള്‍ കൂടുതലായി തെരഞ്ഞെടുക്കുന്നത്.

പ്രധാന പാതകളില്‍ പോലീസ് പരിശോധയുണ്ടാകുമെന്ന് ഭയന്നാണ് ഇവര്‍ ഇടവഴികളിലേക്ക് കടക്കുന്നത്. പോലീസിന്റെ നടപടികള്‍ക്ക് പുറമേ സ്‌കൂള്‍ അധികൃതരും രക്ഷകര്‍ത്താക്കളും ചേര്‍ന്നുള്ള സംയുക്ത നീക്കത്തിലൂടെ മാത്രമേ കുട്ടികളുടെ അപകടകരമായ പ്രവണതയ്‌ക്ക് തടയിടാന്‍ കഴിയുകയുള്ളൂ എന്ന് പോലീസും പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

India

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

India

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

Kerala

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.