Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പുതിയമന്ത്രിയും വകുപ്പുമാറ്റവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2016, 09:27 pm IST
in Vicharam

നാലുമാസത്തിനകം ഒരു മന്ത്രിയുടെ രാജി. ആറുമാസം തികയും മുന്‍പ് പുതിയ മന്ത്രിയും വകുപ്പുമാറ്റങ്ങളും. കേരളത്തിലെ പിണറായി വിജയന്‍ നയിക്കുന്ന ഇടതുമന്ത്രിസഭ വിചിത്രവിശേഷങ്ങളാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. മന്ത്രിസഭയിലെ രണ്ടാമനും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി.ജയരാജനാണ് രാജിവയ്‌ക്കേണ്ടിവന്നത്.

വ്യവസായമന്ത്രിയായിരുന്ന ജയരാജന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും നിയമനങ്ങളില്‍ സ്വജനപക്ഷപാതം കാണിക്കുകയും ചെയ്തതാണ് വിവാദത്തിലായത്. പിടിച്ചുനില്‍ക്കാന്‍ ഏറെ പ്രയത്‌നിച്ചതാണ്. ഭാര്യാ സഹോദരിയും സിപിഎം നേതാവുമായ പി.കെ.ശ്രീമതി എംപിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ അനര്‍ഹമായ സ്ഥാനത്ത് നിയമിച്ചു. ജ്യേഷ്ഠന്റെ മകന്റെ ഭാര്യക്കും സുപ്രധാന സ്ഥാനം നല്‍കി. ബന്ധുനിയമനം ചൂണ്ടിക്കാട്ടിയപ്പോള്‍ തന്റെ ബന്ധുക്കള്‍ പലയിടത്തുമുണ്ടെന്ന് മേനിനടിച്ച് നെഞ്ചുനിവര്‍ത്തിയ ജയരാജന്‍ തന്നെ രാജി വയ്‌പിക്കാന്‍ ആണായിട്ടാരുമില്ലെന്നാണ് കരുതിയത്.

അടിതെറ്റിയാല്‍ ആനയും വീഴുമെന്നതുപോലെ ജയരാജന്റെ മന്ത്രിപദം നിലത്തടിച്ച് വീണു. വ്യവസായവും കായികവും വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തു. അതിനുശേഷം ഭരണം നിശ്ചലമായിരുന്നു. ഫയലുകള്‍ കൂമ്പാരമായി. 25 വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതു തന്നെ ദുഷ്‌കരമായിരിക്കെ ഏറ്റെടുത്ത വകുപ്പും മുഖ്യമന്ത്രിക്ക് ഭാരമായി. ജയരാജന് ശേഷം രണ്ടാം സ്ഥാനത്തെത്തിയ എ.കെ.ബാലന് കാതലുള്ള വ്യവസായ വകുപ്പ് നല്‍കുമെന്നാണ് കരുതിയത്. ഔദ്യോഗികമായി പ്രഖ്യാപനം വന്നില്ലെങ്കിലും എ.സി.മൊയ്തീന് വ്യവസായ ഭരണത്തിന് അരങ്ങൊരുങ്ങി.

മൊയ്തീന് സഹകരണവും വിനോദ സഞ്ചാരവുമായിരുന്നു നല്‍കിയത്. ആ വകുപ്പുകള്‍ എടുത്തുമാറ്റി വ്യവസായം മൊയ്തീനെ ഏല്പിക്കുകയാണ്. വ്യവസായ വകുപ്പ് അങ്ങനെയാണ്. ആദ്യമന്ത്രിസഭയില്‍ കെ.പി.ഗോപാലനും പിന്നീട് സുശീലാ ഗോപാലനും ഭരിച്ച വ്യവസായവകുപ്പ് ഏറെക്കാലം പി.കെ.കുഞ്ഞാലിക്കുട്ടിക്ക് തീറെഴുതികൊടുത്തതുപോലെയായിരുന്നു. വി.എസ്.മന്ത്രിസഭയില്‍ സിപിഎമ്മിലെ കുഞ്ഞാലിക്കുട്ടിയായ കരീമിന്റെ ഊഴമായി. ജയരാജന്‍ ആരോപിച്ച ഗൂഢാലോചനയില്‍ സത്യമുണ്ടോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.

ജയരാജന്റെ വകുപ്പാണ് മൊയ്തീനില്‍ എത്തുന്നത്. മൊയ്തീന്‍ കൈകാര്യം ചെയ്ത വകുപ്പുകള്‍ കടകമ്പള്ളി സുരേന്ദ്രന്റെ കയ്യിലെത്തി. വൈദ്യുതി വകുപ്പ് എടുത്തുമാറ്റിയാണ് സഹകരണവും ടൂറിസവും കടകമ്പള്ളി സുരേന്ദ്രനിലെത്തിയത്. തന്നോട് ഒരു വാക്കുപോലും ചോദിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വകുപ്പ് മാറ്റിയതില്‍ കടുത്ത അനിഷ്ടത്തിലാണെന്നാണ് ടെലിവിഷന്‍ ചാലുകളിലൂടെ അഭിപ്രായ പ്രകടനം നടത്തിയ കടകമ്പള്ളിയുടെ ശരീരഭാഷ വ്യക്തമാക്കുന്നത്. സുരേന്ദ്രനില്‍ നിന്ന് എടുത്തുമാറ്റിയ വൈദ്യുതി വകുപ്പ് നല്‍കാന്‍ പോകുന്നത് മന്ത്രിസഭയിലേക്ക് എത്തുന്ന ഉടുമ്പന്‍ ചോല എംഎല്‍എ എം.എം.മണിക്കാണ്.

കേരള രാഷ്‌ട്രീയത്തില്‍ അനവസരത്തില്‍ അഭിപ്രായങ്ങളും ആക്ഷേപങ്ങളും അവഹേളനങ്ങളും നടത്തി വാര്‍ത്തയില്‍ ഇടംപിടിച്ച മണിയെ മന്ത്രിയാക്കുന്നതില്‍ സിപിഐയും അമര്‍ഷത്തിലാണ്.

സിപിഐ മന്ത്രിമാരെല്ലാം കഴിവുകെട്ടവരാണെന്ന പരസ്യപ്രസ്താവന നടത്തിയ മണിക്കെതിരെ രൂക്ഷമായ ഭാഷയില്‍ സിപിഐ പ്രതികരിച്ചിട്ട് ദിവസങ്ങളധികമായില്ല. സിപിഐ മുഖപത്രമാകട്ടെ നിശിതമായ വിമര്‍ശനമാണ് നടത്തിയിരുന്നത്. ‘ഇടതുമുന്നണിക്ക് വേണമോ ഈ ആറാട്ടുമുണ്ടന്മാരെ’ എന്ന തലക്കെട്ടില്‍ ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തു.

തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ആറാട്ടുഘോഷയാത്രയില്‍ രാജാവിന്റെ ഓരംപറ്റി നടക്കുന്ന ആറാട്ടുമുണ്ടനെന്ന കുള്ളനോടാണ് മണിയെ ‘ജനയുഗം’ ഉപമിച്ചത്. രാഷ്‌ട്രീയ അജ്ഞാനം കുത്തിനിറച്ച മനസും രാഷ്‌ട്രീയ വിവരമില്ലായ്‌മയുടെ പേക്കൂത്തും ഇഴചേര്‍ന്ന ഇത്തരം ആറാട്ടുമുണ്ടന്‍മാരെ മുന്നണിക്കു വേണോ എന്ന് ‘ജനയുഗം’ ചോദിച്ചു. ഇത്തരം രാഷ്‌ട്രീയ വിവരമില്ലായ്‌മയുടെ കൂത്താട്ടത്തിനു കീഴടങ്ങരുതെന്ന് ബര്‍ണാഡ് ഷായുടെ വാക്കുകളെ മുന്‍നിര്‍ത്തി ഇടതുമുന്നണിയെ ലേഖനം ഉപദേശിക്കുകയും ചെയ്തു.

”കാസര്‍ഗോഡുകാരനായ റവന്യൂ മന്ത്രിയെ എല്ലാം പഠിപ്പിച്ചെടുക്കാമെന്ന മണിയാശാന്റെ വാക്കുകളില്‍ നുരപൊന്തിയത് ആനപ്പുറത്തേറി അമ്പാരി കെട്ടിയ ധാര്‍ഷ്ട്യമാണ്. ടി.വി. തോമസിനെയും കെ.വി. സുരേന്ദ്രനാഥിനെയും ജനം സ്‌നേഹാദരങ്ങളോടെയാണ് ആശാന്‍ എന്നു വിളിച്ചതെങ്കില്‍, അങ്ങും ചോതി, അടിയനും ചോതി എന്നു പറഞ്ഞപോലെയാണ് മണി മണിയാശാനായത്. മുമ്പൊരിക്കല്‍ തങ്ങള്‍ സ്‌കോര്‍ ബോര്‍ഡ് വച്ച് വണ്‍, ടൂ, ത്രീ, ഫോര്‍ എന്നിങ്ങനെ കൊല നടത്തിയിട്ടുണ്ടെന്നു വീമ്പിളക്കി വറചട്ടിയില്‍ കിടന്നു പൊരിഞ്ഞ മണി കണ്ടിട്ടും കൊണ്ടിട്ടും പഠിക്കുന്നില്ലെന്നും” ‘ജനയുഗം’, കളിയാക്കിയതാണ്.

അധികാരത്തിലേറിയത് മുതല്‍ ശനിദോഷം കൊണ്ട് അസഹ്യമായ മന്ത്രിസഭയുടെ ദൃഷ്ടി ദോഷം മണിയുടെ മന്ത്രിസഭാ പ്രവേശത്തോടെ മാറിക്കിട്ടുമോ? കാത്തിരുന്ന് കാണാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

Kerala

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

Kerala

മുസ്ലീം ലീഗിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണം ; അതാണ് മാറാട് മതഭീകരതയിൽ ജീവൻ നഷ്ടമായവർക്ക് ലഭിക്കുന്ന ശ്രദ്ധാഞ്ജലി

India

വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി

World

ഏദന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി; മോചനത്തിനായി ശ്രമം

പുതിയ വാര്‍ത്തകള്‍

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

RKS Bhadauria

ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി രാജ്യസുരക്ഷയ്‌ക്ക് നിര്‍ണായകമെന്ന് മുന്‍ വ്യോമസേനാ മേധാവി

ഗണേഷ് രാധാകൃഷ്ണന്‍ രചിച്ച 'ശ്രീനാരായണ ഗുരുവും സനാതനധര്‍മ്മവും: പുതിയ കണ്ടെത്തലുകള്‍' എന്ന പുസ്തകം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ന്യൂദല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍, സിഎസ്ഐഎസ് ഡയറക്ടര്‍ പി. സന്ദീപ് തുടങ്ങിയവര്‍ സമീപം

‘ശ്രീനാരായണ ഗുരുവും സനാതനധര്‍മവും: പുതിയ കണ്ടെത്തലുകള്‍’ പ്രകാശനം ചെയ്തു

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത: അനുവാദം നല്‍കിയത് ഇടത് പഞ്ചായത്ത് ഭരണസമിതി

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

വാട്ടര്‍ ടാങ്കിന് മുകളില്‍ കുടുങ്ങിയ പവന്‍, കല്ലു എന്നിവര്‍, കുടുങ്ങിയ കുട്ടികളെ രക്ഷിക്കാനെത്തിയ എന്‍ഡിആര്‍എഫ് സംഘം ഹെലികോപ്ടറില്‍നിന്ന് പുറത്തിറങ്ങുന്നു

റീല്‍സ് ചിത്രീകരണത്തിനിടെ വാട്ടര്‍ ടാങ്കിന് മുകളില്‍ കുടുങ്ങി; വ്യോമസേന രക്ഷകരായി

വി.സദാശിവൻ അന്തരിച്ചു

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ആറിന് തുടങ്ങും

അന്താരാഷ്ട്ര കായിക ശസ്ത്രക്രിയ സമ്മേളനത്തില്‍ നിന്ന്‌

പരിക്ക് മറികടക്കാന്‍ നൂതന ശസ്ത്രക്രിയാ രീതികള്‍ ചര്‍ച്ചയാക്കി അന്താരാഷ്‌ട്ര സമ്മേളനം

ഒൻപത് വാതിൽ ചവിട്ടി തുറക്കാൻ കഴി വുള്ളവൻ മോദി :നിവേദിത സുബ്രഹ്മണ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.