തമിഴ്നാടിന്റെ ആര്. ഗിരിധരണി, ബി. നിതിന്‍, ദല്‍ഹിയുടെ വന്‍ഷിക സേജ്വാള്, തേജസ്വിന് ശങ്കര്‍, ബാദല്‍ ഷോകീന്‍, പശ്ചിമ ബംഗാളിന്റെ ലിലി ദാസ്, ഗുജറാത്തിന്റെ ഗവിത് കുമാര്‍, ഹരിയാനയുടെ ശങ്കര്‍ എന്നിവര്‍ക്ക് ഇരട്ട സ്വര്‍ണം.
അണ്ടര്‍ 16 ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ സ്വര്‍ണം നേടിയ ഷോകീന്‍ ഇന്നലെ 200ലും പൊന്നണിഞ്ഞു. ഇതേ വിഭാഗം പെണ്‍കുട്ടികളില്‍ 400, 200 മീറ്ററികളില് തമിഴ്നാടിന്റെ ആര്. ഗിരിധരണി സ്വര്‍ണം നേടി. അണ്ടര്‍ 18 വിഭാഗത്തില്‍ തമിഴ്നാടിന്റെ ബി. നിതിന്‍ 100, 200 മീറ്ററുകളില്‍ സ്വര്‍ണമണിഞ്ഞ് സ്പ്രിന്റ് ഡബിള്‍ പൂര്‍ത്തിയാക്കി. മുന്‍ ദേശീയ ഹര്‍ഡില്‍സ് ചാമ്പ്യന്‍ എം.വി. രാജശേഖറിന്റെ ശിഷ്യരാണ് ഗിരിധരണിയും നിതിനും.
അണ്ടര്‍ 20 പുരുഷന്മാരുടെ പതിനായിരം മീറ്ററില്‍ സ്വര്‍ണം നേടി ഗുജറാത്തിന്റെ മുരളി ഗവിത് ദീര്‍ഘദൂരത്തില്‍ ഇരട്ട സ്വര്‍ണം സ്വന്തമാക്കി. 5000ത്തിലും ഗവിത് സ്വര്‍ണം നേടി. ഇതേ വിഭാഗം പെണ്‍കുട്ടികളില്‍ 800, 1500 മീറ്ററുകളില്‍ പൊന്നണിഞ്ഞു ബംഗാളിന്റെ ലിലി ദാസ്.
അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ഹൈജമ്പിലും ഹെപ്റ്റാത്തലണിലും സ്വര്‍ണം നേടിയാണ് ദല്‍ഹിയുടെ വന്‍ഷിക സേജ്വാള് ഡബിള്‍ തികച്ചത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 800, 1500 മീറ്ററുകളില്‍ ഹരിയാനയുടെ ശങ്കറും, ഹൈജമ്പിലും ട്രിപ്പിള്‍ജമ്പിലും തേജസ്വിന് ശങ്കറും ഡബിള്‍ തികച്ചു.
അണ്ടര്‍ 14 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലോങ്ജമ്പിലും ട്രിപ്പിള്‍ജമ്പിലും സ്വര്‍ണ്ണം നേടി തമിഴ്നാടിന്റെ ജെ. കൊളീഷ്യയും, ഷോട്ട്പുട്ടിലും ഡിസ്കസ് ത്രോയിലും ഒന്നാമതെത്തി പഞ്ചാബിന്റെ പരംജ്യോത് കൗറും ഡബിള്‍ തികച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: