Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിഷയസംഗം നീങ്ങണമെങ്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2016, 09:39 pm IST
in Samskriti

ദേഹമേതാണ്; ദേഹിയേതാണ് എന്ന വിവേചനം കൂടാതെ ദേഹത്തെ താനാകുന്ന ദേഹിയായി തെറ്റിദ്ധരിച്ച് തന്റെ സുഖത്തിനെന്ന പേരുപറഞ്ഞ് ദേഹകര്‍മങ്ങളെ വളര്‍ത്തലാണ് എല്ലാവിധ വിഷയസംഗങ്ങളുടെയും അടിസ്ഥാന സ്വരൂപം. ഈ വിഷയസംഗംതന്നെ ബന്ധത്തിന്റെയും ഹേതു.

അനന്തമായി എങ്ങും നിറഞ്ഞിരിക്കുന്ന ആത്മതത്വത്തിന് പരിമിതത്വം വരുത്തി, പരിമിതമായ ആ അല്‍പവസ്തുവാണ് താനെന്ന് തെറ്റിദ്ധരിച്ച് തനിക്ക് സുഖസമാധാനങ്ങളുണ്ടാക്കിത്തീര്‍ക്കാനുള്ള പരിശ്രമം തന്നെ സംഗസ്വരൂപം. അപരിച്ഛിന്നമായ തനിക്ക് പരിമിതത്വവും ആനന്ദമയനായ തനിക്ക് ദുഖാത്മകതയും ആ ദുഖനിവൃത്തിക്ക് വേണ്ടിയുള്ള പരിശ്രമവുമൊക്കെ മിഥ്യാസങ്കല്‍പങ്ങളല്ലാതെ മറ്റെന്താണ്? ജ്ഞാനികള്‍ക്ക് അതൊന്നുമുണ്ടാവാന്‍ വയ്യ.

താനും ഈ ലോകവും എന്നുവേണ്ട എല്ലാം ഒന്നായിരിക്കുന്ന ആത്മാവായിരിക്കെ തള്ളലും കൊള്ളലുമായിരിക്കുന്ന വ്യവഹാരത്തിന് എവിടെയാണ് സ്ഥാനം? അതുപോലെ ആനന്ദമയനായ തന്റെ സുഖത്തിനുവേണ്ടി എന്നത് പ്രയത്‌നമാണ് ചെയ്യേണ്ടത്? ജീവന്‍മുക്തന്മാരില്‍ അങ്ങനെയുള്ള തെറ്റിദ്ധാരണകളോ അനാവശ്യ പ്രയത്‌നങ്ങളോ ഒന്നുംതന്നെ കാണില്ല. അങ്ങനെയുള്ള തെറ്റിദ്ധരണകളും വ്യവഹാരങ്ങളും തന്നെ ബന്ധം. ജ്ഞാനംകൊണ്ടല്ലാതെ അതെങ്ങനെ നീങ്ങും.

ഞാന്‍, നീ, അവന്‍, ഇവന്‍, സുഖം, ദുഃഖം ഇത്യാദി വ്യത്യസ്തഭാവങ്ങളോ, ഭാവദ്വേഷങ്ങളോ, മദമാത്സര്യങ്ങളോ ഒന്നുംതന്നെ ജ്ഞാനിക്കുണ്ടാവില്ല. അങ്ങനെയുള്ള ജ്ഞാനിയാണ് മുക്തിക്ക് അധികാരിയായിട്ടിരിക്കുന്നത്. കര്‍മങ്ങളെ ത്യജിക്കുന്നതും സ്വീകരിക്കുന്നതും രണ്ടും ബന്ധകാരണമാണ്. അതിനാല്‍ ജ്ഞാനി ത്യജിക്കുകയോ സ്വീകരിക്കുകയോ രണ്ടും ചെയ്യുന്നില്ല. കര്‍മം ചെയ്താലും ഇല്ലെങ്കിലും എപ്പോഴും അകര്‍ത്താവായിട്ടായിരിക്കുന്നു ജ്ഞാനി.

എന്തുചെയ്താലും അനുഭവിച്ചാലും ഇല്ലെങ്കിലും എപ്പോഴും അഭോക്താവും അകര്‍ത്താവുമായിട്ടിരിക്കുന്നവന്‍ നിസംഗനാണ്. അദ്ദേഹം മുക്തിക്ക് അധികാരിയുമാണ്. അസംഗജീവിതംകൊണ്ടും ഒരാളുടെ എല്ലാ കര്‍മബന്ധങ്ങളും അറ്റുപോകും. മാത്രമല്ല കാലംകൊണ്ട് മുക്തിക്ക് അധികാരിയായിത്തീരുകയും ചെയ്യും. അതിനാല്‍ അസംഗിയായിട്ടാണ് ജീവിക്കേണ്ടത്. ജ്ഞാനികളൊക്കെ അങ്ങനെയാണ് ചെയ്യുന്നത്. വീണ്ടും വീണ്ടും ജനനമരണങ്ങളെ പ്രാപിക്കുന്നതും കൃമികീടാദിയോനികളില്‍ പോകേണ്ടിവരുന്നതുമൊക്കെ സംഗത്തിന്റെ വിലാസമല്ലാതെ മറ്റെന്താണ്?

എല്ലാ അറിവുകളും വിവേകവുമുള്ള മനുഷ്യനായി കുറെക്കാലം ജീവിച്ചിട്ട് കൃമികീടാദിക്ഷുദ്രജീവിതങ്ങളിലേക്ക് ഇറങ്ങിവരേണ്ടിവരുന്നത് എത്ര കഷ്ടമാണ്. എന്നാല്‍ നിസംഗ ജീവിതമില്ലാതിരുന്നതുകൊണ്ടും നാനാതരത്തിലുള്ള സങ്കല്‍പങ്ങളുടെ വളര്‍ച്ചകൊണ്ടും തെറ്റിദ്ധാരണകളെക്കൊണ്ടും പലപ്പോഴും പലര്‍ക്കും അങ്ങനെയൊക്കെ അനുഭവിക്കേണ്ടിവരുന്നു. കര്‍തൃത്വഭോക്തൃത്വങ്ങളും വിഷയസംഗങ്ങളുമാണ് അതിന് ഹേതു. സമുദ്രത്തില്‍ തിരമാലകളെന്നപോലെയാണ് ആത്മാവാകുന്ന ചിദാകാശത്തില്‍ ജീവികള്‍ അവസാനമില്ലാതെ പൊന്തുകയും താഴുകയും ജനിക്കുകയും മരിക്കുകയും ചെയ്യുന്നത്. അതിന്റെ ഹേതുവാകട്ടെ വിഷയസംഗം മാത്രവുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ: ആർ ശ്രീലേഖ

India

റാസ് ലഫാൻ ദുരന്തം : പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ : ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കും

World

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം , അനാവശ്യമായി തലയിടാൻ ശ്രമിച്ചാൽ അത് തീക്കളിയാകും : യു എൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ

Kerala

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ

Kerala

തീവണ്ടിയാത്രയ്‌ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയാളെ പോലീസ് പിടികൂടി

പുതിയ വാര്‍ത്തകള്‍

മംഗോളിയയിലേക്കുള്ള ഔദ്യോഗിക സന്ദർശനം അവസാനിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ : ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തും

വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം : സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല; ബെംഗളൂരുവിൽ മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

കൊച്ചിയിൽ 24 കാരിയെ ലഹരി നൽകി കുപ്രസിദ്ധ ഗുണ്ടകൾ പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.