Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തിലകനും ഗോഖലെയും നിവേദിതയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2016, 10:52 am IST
in Samskriti

ഗോപാലകൃഷ്ണ ഗോഖലെ, ബാലഗംഗാധര തിലകന്‍, സിസ്റ്റര്‍ നിവേദിത

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനം 1901 ല്‍ കൊല്‍ക്കത്തയില്‍ വച്ചാണ് നടന്നത്. പല പൊതുപ്രവര്‍ത്തകരുമായി നിവേദിത സമ്പര്‍ക്കത്തിലാകുന്നത് ഈ സന്ദര്‍ഭത്തിലാണ്. ഗോപാലകൃഷ്ണ ഗോഖലെയുമായി നിവേദിത പരിചയപ്പെട്ടു. പ്രശാന്തമായ വ്യക്തിവൈശിഷ്ട്യത്തിന്റെ മാതൃകയായി ഗോഖലയെ നിവേദിതക്ക് അനുഭവപ്പെട്ടു. എങ്കിലും അവരുടെ ആശയാദര്‍ശങ്ങള്‍ വ്യത്യസ്തങ്ങളായിരുന്നുവെന്ന് ഇരുവരുടെയും കത്തുകള്‍ വ്യക്തമാക്കുന്നു.

കൊല്‍ക്കത്തയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ബാലഗംഗാധര തിലകന്‍ ബേലൂര്‍ മഠം സന്ദര്‍ശിക്കുകയുണ്ടായി. അപ്പോഴാണ് താന്‍ പത്തുവര്‍ഷം മുന്‍പ് പൂനെയില്‍ വച്ച് കണ്ട പരിവ്രാജക സന്യാസിയാണ് പ്രശസ്തനായ സ്വാമി വിവേകാനന്ദനെന്ന് അദ്ദേഹത്തിന് മനസ്സിലായത്.

ഗോഖലെ കോണ്‍ഗ്രസിലെ മിതവാദികളുടെയും തിലകന്‍ തീവ്രവാദികളുടെയും നേതാക്കന്മാരായിരുന്നു. ഇരുവരും സ്വാമിജിയുടെ ശിഷ്യോത്തമയായ നിവേദിതയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ഈ രണ്ടു രാഷ്‌ട്ര നേതാക്കളും മഹാരാഷ്‌ട്ര ദേശത്തെ ജനനായകരായിരുന്നുവെങ്കിലും തിലകന്റെ പ്രവര്‍ത്തനപഥത്തിനാണ് പ്രചുരാംഗീകാരം ലഭിച്ചിരുന്നത്.

ബാലഗംഗാധരതിലകന്റെ വരവോടെ കോണ്‍ഗ്രസ് ഒരു വിപ്ലവസംഘടനയായി രൂപാന്തരപ്പെട്ടു. തിലകനോടൊപ്പം നിലയുറപ്പിച്ച രണ്ടു നേതാക്കളായിരുന്നു ബിപിന്‍ ചന്ദ്രപാലും ലാലാ ലജ്പത്‌റായിയും. ഈ ത്രിമൂര്‍ത്തികളെ ലാല്‍-ബാല്‍-പാല്‍ എന്നു വിളിച്ചുപോന്നു. ഇവരുടെ കൂടെത്തന്നെ ഉണ്ടായിരുന്ന മറ്റൊരു നേതാവാണ് അരവിന്ദ ഘോഷ്.

ബാലഗംഗാധരതിലകന്‍ ഭാരതത്തിന്റെ പ്രാചീന സംസ്‌കാരത്തില്‍ അഭിമാനംകൊണ്ടു. ഭഗവദ്ഗീത അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കി. കര്‍മമാര്‍ഗമാണ് ഗീതയുടെ സന്ദേശം എന്ന് തിലകന്‍ വിശ്വസിച്ചു. ദേശീയ പ്രസ്ഥാനത്തില്‍ പുതിയ ഒരു കര്‍മപദ്ധതി ആവിഷ്‌കരിക്കാന്‍ ഇത് അദ്ദേഹത്തെ പ്രചോദിതനാക്കി. മഹാരാഷ്‌ട്രയില്‍ ശിവജി ഉത്സവവും ഗണപതി ഉത്സവവും സംഘടിപ്പിച്ചു. അങ്ങനെ ജനങ്ങളുടെ മതബോധവും ദേശസ്‌നേഹവും രാഷ്‌ട്രീയ പ്രസ്ഥാനത്തോട് ഇണക്കിക്കൊണ്ടുവന്നു. പത്രപ്രവര്‍ത്തനരംഗത്തും തിലകന്‍ ഗണ്യമായ സംഭാവന നല്‍കി. ദേശീയ പ്രശ്‌നങ്ങളില്‍ ജനകീയാഭിപ്രായം രൂപീകരിക്കുന്നതിന് തിലകന്റെ പത്രങ്ങളായ മറാഠിയും (ഇംഗ്ലീഷ്) കേസരി (മറാത്തി)യും വലിയ പങ്ക് വഹിച്ചു.

പ്രശസ്ത എഴുത്തുകാരനായ സര്‍ വാലന്‍ടൈന്‍ ഷിറോള്‍ തിലകനെ ഇന്ത്യന്‍ അസ്വാസ്ഥ്യങ്ങളുടെ പിതാവ് എന്നാണ് വിശേഷിപ്പിച്ചത്. ബ്രിട്ടീഷുകാരുടെ വെറുപ്പിന് പാത്രീഭൂതനായെങ്കിലും തിലകന്‍ ഭാരതീയരുടെ അളവില്ലാത്ത ആരാധനയ്‌ക്കും പാത്രമായി. അവര്‍ അദ്ദേഹത്തെ ‘ലോകമാന്യന്‍’ എന്ന് സംബോധന ചെയ്ത് തങ്ങളുടെ ആദരവ് പ്രകടിപ്പിച്ചു.

നിവേദിത തിലകനും ഗോഖലെയുമായി വ്യക്തിബന്ധം പുലര്‍ത്തിയെങ്കിലും അവള്‍ക്ക് ഗോഖലെയോട് അടുപ്പവും തിലകനോട് ബഹുമാനവുമാണ് ഉണ്ടായിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ: ആർ ശ്രീലേഖ

India

റാസ് ലഫാൻ ദുരന്തം : പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ : ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കും

World

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം , അനാവശ്യമായി തലയിടാൻ ശ്രമിച്ചാൽ അത് തീക്കളിയാകും : യു എൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ

Kerala

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ

Kerala

തീവണ്ടിയാത്രയ്‌ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയാളെ പോലീസ് പിടികൂടി

പുതിയ വാര്‍ത്തകള്‍

മംഗോളിയയിലേക്കുള്ള ഔദ്യോഗിക സന്ദർശനം അവസാനിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ : ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തും

വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം : സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല; ബെംഗളൂരുവിൽ മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

കൊച്ചിയിൽ 24 കാരിയെ ലഹരി നൽകി കുപ്രസിദ്ധ ഗുണ്ടകൾ പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.