Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തിലകനും ഗോഖലെയും നിവേദിതയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2016, 10:52 am IST
in Samskriti

ഗോപാലകൃഷ്ണ ഗോഖലെ, ബാലഗംഗാധര തിലകന്‍, സിസ്റ്റര്‍ നിവേദിത

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനം 1901 ല്‍ കൊല്‍ക്കത്തയില്‍ വച്ചാണ് നടന്നത്. പല പൊതുപ്രവര്‍ത്തകരുമായി നിവേദിത സമ്പര്‍ക്കത്തിലാകുന്നത് ഈ സന്ദര്‍ഭത്തിലാണ്. ഗോപാലകൃഷ്ണ ഗോഖലെയുമായി നിവേദിത പരിചയപ്പെട്ടു. പ്രശാന്തമായ വ്യക്തിവൈശിഷ്ട്യത്തിന്റെ മാതൃകയായി ഗോഖലയെ നിവേദിതക്ക് അനുഭവപ്പെട്ടു. എങ്കിലും അവരുടെ ആശയാദര്‍ശങ്ങള്‍ വ്യത്യസ്തങ്ങളായിരുന്നുവെന്ന് ഇരുവരുടെയും കത്തുകള്‍ വ്യക്തമാക്കുന്നു.

കൊല്‍ക്കത്തയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ബാലഗംഗാധര തിലകന്‍ ബേലൂര്‍ മഠം സന്ദര്‍ശിക്കുകയുണ്ടായി. അപ്പോഴാണ് താന്‍ പത്തുവര്‍ഷം മുന്‍പ് പൂനെയില്‍ വച്ച് കണ്ട പരിവ്രാജക സന്യാസിയാണ് പ്രശസ്തനായ സ്വാമി വിവേകാനന്ദനെന്ന് അദ്ദേഹത്തിന് മനസ്സിലായത്.

ഗോഖലെ കോണ്‍ഗ്രസിലെ മിതവാദികളുടെയും തിലകന്‍ തീവ്രവാദികളുടെയും നേതാക്കന്മാരായിരുന്നു. ഇരുവരും സ്വാമിജിയുടെ ശിഷ്യോത്തമയായ നിവേദിതയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ഈ രണ്ടു രാഷ്‌ട്ര നേതാക്കളും മഹാരാഷ്‌ട്ര ദേശത്തെ ജനനായകരായിരുന്നുവെങ്കിലും തിലകന്റെ പ്രവര്‍ത്തനപഥത്തിനാണ് പ്രചുരാംഗീകാരം ലഭിച്ചിരുന്നത്.

ബാലഗംഗാധരതിലകന്റെ വരവോടെ കോണ്‍ഗ്രസ് ഒരു വിപ്ലവസംഘടനയായി രൂപാന്തരപ്പെട്ടു. തിലകനോടൊപ്പം നിലയുറപ്പിച്ച രണ്ടു നേതാക്കളായിരുന്നു ബിപിന്‍ ചന്ദ്രപാലും ലാലാ ലജ്പത്‌റായിയും. ഈ ത്രിമൂര്‍ത്തികളെ ലാല്‍-ബാല്‍-പാല്‍ എന്നു വിളിച്ചുപോന്നു. ഇവരുടെ കൂടെത്തന്നെ ഉണ്ടായിരുന്ന മറ്റൊരു നേതാവാണ് അരവിന്ദ ഘോഷ്.

ബാലഗംഗാധരതിലകന്‍ ഭാരതത്തിന്റെ പ്രാചീന സംസ്‌കാരത്തില്‍ അഭിമാനംകൊണ്ടു. ഭഗവദ്ഗീത അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കി. കര്‍മമാര്‍ഗമാണ് ഗീതയുടെ സന്ദേശം എന്ന് തിലകന്‍ വിശ്വസിച്ചു. ദേശീയ പ്രസ്ഥാനത്തില്‍ പുതിയ ഒരു കര്‍മപദ്ധതി ആവിഷ്‌കരിക്കാന്‍ ഇത് അദ്ദേഹത്തെ പ്രചോദിതനാക്കി. മഹാരാഷ്‌ട്രയില്‍ ശിവജി ഉത്സവവും ഗണപതി ഉത്സവവും സംഘടിപ്പിച്ചു. അങ്ങനെ ജനങ്ങളുടെ മതബോധവും ദേശസ്‌നേഹവും രാഷ്‌ട്രീയ പ്രസ്ഥാനത്തോട് ഇണക്കിക്കൊണ്ടുവന്നു. പത്രപ്രവര്‍ത്തനരംഗത്തും തിലകന്‍ ഗണ്യമായ സംഭാവന നല്‍കി. ദേശീയ പ്രശ്‌നങ്ങളില്‍ ജനകീയാഭിപ്രായം രൂപീകരിക്കുന്നതിന് തിലകന്റെ പത്രങ്ങളായ മറാഠിയും (ഇംഗ്ലീഷ്) കേസരി (മറാത്തി)യും വലിയ പങ്ക് വഹിച്ചു.

പ്രശസ്ത എഴുത്തുകാരനായ സര്‍ വാലന്‍ടൈന്‍ ഷിറോള്‍ തിലകനെ ഇന്ത്യന്‍ അസ്വാസ്ഥ്യങ്ങളുടെ പിതാവ് എന്നാണ് വിശേഷിപ്പിച്ചത്. ബ്രിട്ടീഷുകാരുടെ വെറുപ്പിന് പാത്രീഭൂതനായെങ്കിലും തിലകന്‍ ഭാരതീയരുടെ അളവില്ലാത്ത ആരാധനയ്‌ക്കും പാത്രമായി. അവര്‍ അദ്ദേഹത്തെ ‘ലോകമാന്യന്‍’ എന്ന് സംബോധന ചെയ്ത് തങ്ങളുടെ ആദരവ് പ്രകടിപ്പിച്ചു.

നിവേദിത തിലകനും ഗോഖലെയുമായി വ്യക്തിബന്ധം പുലര്‍ത്തിയെങ്കിലും അവള്‍ക്ക് ഗോഖലെയോട് അടുപ്പവും തിലകനോട് ബഹുമാനവുമാണ് ഉണ്ടായിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ആര്‍. നാസര്‍, യു. പ്രതിഭ
Kerala

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.