Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നിര്‍ണായകം ഈ ചുവടുവയ്‌പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2016, 10:23 am IST
in Vicharam

നവംബര്‍ 8, രാത്രി 8 മണിക്ക് ഒരു ന്യൂസ് ഫ്ലാഷ്. ഉടനെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. കുറച്ചുദിവസം മുന്‍പ് നടന്ന ചരിത്രം തിരുത്തിയ ഭാരത സൈന്യത്തിന്റെ സര്‍ജിക്കല്‍ സ്ട്രൈക്കുപോലെ എന്തോ ഒരു പ്രാധാന്യമുള്ള സംഭവമാണെന്ന് കരുതിയവര്‍ക്ക് തെറ്റി. ഭാരതസാമ്പത്തിക രംഗത്തിനും സാമ്പത്തിക വിദഗ്ധര്‍ക്കും ലോകത്തെ മുഴുവന്‍ മാധ്യമപ്പടകള്‍ക്കും ചെറുസൂചന പോലും കൊടുക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആ തീരുമാനം രാജ്യത്തെ ജനങ്ങളെ അറിയിക്കുകയായിരുന്നു.

നിലവില്‍ പ്രചാരത്തിലുള്ള 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ 4 മണിക്കൂറിനുള്ളില്‍ എന്നേക്കുമായി പിന്‍വലിക്കപ്പെട്ടു. അടുത്ത ദിവസം ബാങ്കുകള്‍ എടിഎമ്മുകള്‍ അടഞ്ഞുകിടക്കും. നവംബര്‍ 11ന് ഇലക്ട്രോണിക് ട്രാക്കിങ്ങുള്ള പുതിയ 2000 രൂപയുടെ കറന്‍സിയും, 500 രൂപയുടെ കറന്‍സിയും നൂതന കറന്‍സി നിലവില്‍ വരും. ആദ്യം അമ്പരന്ന ഭാരത ജനതയും ഈ നൂറ്റാണ്ടിലെ വിപ്ലവകരമായ ആ സാമ്പത്തിക തീരുമാനത്തെ ഇരുകൈകളും നീട്ടി സ്വാഗതം ചെയ്തു. സാമ്പത്തിക രംഗവും സാമ്പത്തിക വിദഗ്ധരും മോദിയെ പ്രശംസകള്‍കൊണ്ട് മൂടി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം രാഷ്‌ട്രീയ ഭേദമെന്യേ കള്ളപ്പണത്തിനെതിരായ മോദിയുടെ ധീരമായ തീരുമാനത്തെ പ്രകീര്‍ത്തിച്ചു.

എന്താണ് യഥാര്‍ത്ഥത്തില്‍ 8 മണിക്ക് സംഭവിച്ചത്? അത് പൊടുന്നനെ എടുത്ത തീരുമാനം ആയിരുന്നോ? എന്തിനാണ് ഇത്രമാത്രം രഹസ്യസ്വഭാവം നിലനിര്‍ത്തിയത്? എന്താണ് അതുകൊണ്ട് പൊതുജനത്തിനുള്ള ഗുണം? ആരെയൊക്കെയാണ് മോദിയുടെ ഈ തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ കൊട്ടാരത്തില്‍നിന്ന് കുടിലില്‍ എത്തിച്ചത്?

കള്ളപ്പണത്തിനെതിരെയുള്ള മോദിയുടെ കടന്നാക്രമണം ഒരിക്കലും അപ്രതീക്ഷിതമല്ല. 2014 ല്‍ അധികാരത്തില്‍വന്ന ദിവസം മുതല്‍ തുടങ്ങിയ ചിട്ടയായ ആസൂത്രണത്തിന്റെ വിവിധ ഘട്ടങ്ങളിലെ ഒരുഘട്ടം മാത്രമാണ് നിങ്ങള്‍ ടെലിവിഷനിലൂടെ അറിഞ്ഞത്. 2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലെ മോദിയുടെയും ബിജെപിയുടെയും പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കള്ളപ്പണത്തിനെതിരെയുള്ള സന്ധിയില്ലാത്ത പോരാട്ടം. കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ന് ഭാരത സാമ്പത്തിക സംവിധാനത്തില്‍ 4000 കോടി രൂപയുടെ കള്ളപ്പണം വിനിമയം ചെയ്യപ്പെടുന്നുണ്ട്. ഓരോ വര്‍ഷവും പുതുതായി 70 കോടിയുടെ കള്ളപ്പണം നമ്മുടെ സാമ്പത്തിക രംഗത്ത് എത്തിപ്പെടുന്നു. 2011 ല്‍ യുപിഎ ഭരണകാലത്തു ധനമന്ത്രി ചിദംബരം അവതരിപ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍നിന്ന് ഭാരതത്തിലേക്ക് വരുന്ന കള്ളപ്പണം 1000 നോട്ടുകളില്‍ നാല് എണ്ണം കള്ളനോട്ടുകള്‍ എന്ന കണക്കില്‍ ആയിരുന്നു. എന്നാല്‍ ഭാരതം കണ്ട ഏറ്റവും അഴിമതി നിറഞ്ഞ ഭരണം അവസാനിപ്പിച്ച് കോണ്‍ഗ്രസ് പടിയിറങ്ങുമ്പോഴേക്കും അത് അതിന്റെ പാരമ്യത്തില്‍ എത്തിയിരുന്നു. ഭാരത സാമ്പത്തിക രംഗത്തെ കുപ്രസിദ്ധ ഭീകരവാദി ദാവൂദിന്റെയും പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെയും കള്ള കറന്‍സികള്‍ വ്യാപകമായി വരുന്നുണ്ട് എന്നത് അന്ന് സര്‍ക്കാര്‍ സമ്മതിച്ച കാര്യമാണ്. ആ രംഗത്തേക്കാണ് നരേന്ദ്ര മോദി എന്ന ആ പാവപ്പെട്ട ചായക്കടക്കാരനായ ബിജെപിക്കാരന്‍ ഉറച്ച ലക്ഷ്യത്തോടെ നടന്നുകയറിയത്. ലക്ഷം കോടികളുടെ അഴിമതിയില്‍ മുങ്ങിക്കുളിച്ചുനിന്ന കോണ്‍ഗ്രസിനെ പടിയടച്ചു പിണ്ഡംവച്ച് ഭാരതജനത മോദിയുടെ വാക്കുകളോട് വിശ്വാസം കാണിച്ചു. മോദിയെ പ്രധാനമന്ത്രി പദത്തില്‍ അവരോധിച്ചു. അടുത്ത ഊഴം മോദി നയിച്ച ബിജെപി സര്‍ക്കാരിന് വാഗ്ദാനങ്ങള്‍ പ്രാവര്‍ത്തികമാക്കി കാണിക്കാനുള്ള അവസരം ആയിരുന്നു. അധികാരത്തിന്റെ ആലസ്യത്തിലേക്ക് കൂപ്പുകുത്തി ജനങ്ങളെ മറക്കുന്ന, ഭരണം മറക്കുന്ന പതിറ്റാണ്ടുകളുടെ ദുര്‍ഭരണം കണ്ട ഭാരത ജനതയെ ഞെട്ടിച്ച് സത്യപ്രതിജ്ഞ ചെയ്തതിന്റെ അടുത്ത ദിവസം കള്ളപ്പണം തിരികെ പിടിക്കാനുള്ള സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ തെരെഞ്ഞെടുത്ത മോദി അവര്‍ക്ക് വേണ്ട കൃത്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കിയാണ് അഭിസംബോധന ചെയ്തത്. ആദ്യം പഠനം നടത്താനുള്ള ടീം, പിന്നെ അവലോകനം തുടങ്ങിയ സാധാരണ ചുവപ്പുനാട ശൈലി ആയിരുന്നില്ല മോദിയുടെ എന്ന് പിന്നീട് നാം കണ്ടു. എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം എന്ന കിറുകൃത്യമായ നിര്‍ദേശം നാടിന്റെ നാഡീവ്യൂഹത്തെ തൊട്ടറിഞ്ഞ തീരുമാനങ്ങളെ ശരിവക്കുംവിധം നാടിന്റെ നാനാഭാഗത്തുനിന്നും, വിദേശത്തുനിന്നുപോലും കള്ളപ്പണത്തിന്റെ പെരുംഭണ്ഡാരങ്ങളില്‍ മോദിയുടെ സൈന്യം കൈവച്ചു.

വിദേശ രാജ്യങ്ങളില്‍നിന്ന് വിവിധ എന്‍ജിഒകളുടെ പേരില്‍ മതംമാറ്റത്തിനും ജിഹാദി പ്രവര്‍ത്തനത്തിനും മറ്റുമായി ഒഴുകിയിരുന്ന കോടികളുടെ വിദേശ നാണ്യത്തിനു മോദി തടയിട്ടു. ഏറ്റവും എളുപ്പമായിരുന്നു ആ തീരുമാനം. വിദേശപ്പണം കൈപ്പറ്റുന്ന എല്ലാ എന്‍ജിഒകളോടും മൂന്നു വര്‍ഷത്തെ കൃത്യമായ ഫണ്ടിന്റെ കണക്കു ഹാജരാക്കാന്‍ ആഭ്യന്തര മന്ത്രലയംവഴി നോട്ടീസ് അയച്ചു. കണക്കു കാണിച്ചവരെ എല്ലാം പട്ടികയില്‍ നിന്ന് ഒഴിവാക്കി. അനധികൃത പണം പറ്റുന്ന 10000 എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദ് ചെയ്തു. പള്ളിയും പട്ടക്കാരും കന്യാസ്ത്രീകളും മൗലവിയും മുജാഹിദും ജിഹാദിയും ഒക്കെ അസഹിഷ്ണുതാ കാര്‍ഡ് ഇറക്കി മോദിക്കെതിരെ യുദ്ധംനയിച്ചെങ്കിലും മോദി കുലുങ്ങിയില്ല. നിയമത്തിന്റെ കെട്ടുപാടുകളില്‍ നിന്നുകൊണ്ട് കള്ളപ്പണത്തിന്റെ വിദേശ സ്രോതസ്സ് അടച്ചുപൂട്ടി സീല്‍ വച്ചു

ഒരുഘട്ടം പൂര്‍ത്തിയായി. അടുത്ത ഘട്ടം, കള്ളപ്പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാന്‍ പണത്തിന്റെ നീക്കം നിര്‍ദ്ദിഷ്ട അംഗീകൃത മാര്‍ഗ്ഗങ്ങളിലൂടെ ആക്കുക എന്നതായിരുന്നു. അതായത് പണം കറന്‍സിയായി സര്‍ക്കുലേറ്റ് ചെയ്യപ്പെടാതെ നേരിട്ട് ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കുക എന്ന ഭഗീരഥ പ്രയത്‌നം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

Kerala

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

Ernakulam

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

India

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

Gulf

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

പുതിയ വാര്‍ത്തകള്‍

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണമായി നിരോധിച്ചു, ഉത്തരവിട്ടത് ഹൈക്കോടതി

തേജസ് യുദ്ധവിമാനം വ്യോമസേനയ്‌ക്ക് നല്‍കുന്നതില്‍ എച്ച് എഎല്‍ വരുത്തുന്ന ദീര്‍ഘമായ കാലതാമസം അനുവദിക്കാന്‍ പറ്റില്ലെന്ന് പ്രതിരോധ ഉല്‍പാദന സെക്രട്ടറി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

വീണയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു, 18.36 കോടി കണ്ടുകെട്ടി, റെയ്ഡിനുപിന്നാലെയാണ് നടപടി; ആക്രമണം ആസൂത്രണത്തിനുശേഷമെന്ന് ഇഡി പ്രസ്താവന

ഇതിലും വലിയ പെരുന്നാളിന് ഉപ്പുപ്പാ പള്ളിയിൽ പോയിട്ടില്ല ; സിപിഎമ്മുകാരുടെ പ്രകടനത്തിന് വീടിന് മുന്നിൽ ചങ്കുറപ്പോടെ നിന്ന് ഷോൺ ജോർജ്

ഇഡിയുടെ കരുത്ത് കൂട്ടാൻ മോദി : ഇഡി ഇടപെടുന്ന കേസുകളിൽ സ്വത്തുക്കൾ കണ്ടുകെട്ടലും, ശിക്ഷാനടപടികളും ഇനി അതിവേഗത്തിൽ ; പുനഃസംഘടനയ്‌ക്ക് സർക്കാർ അംഗീകാരം

വി. ഡി. സതീശന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി,പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡില്‍പ്രതികരിക്കാതെ മുഖ്യമന്ത്രി

വെയിലത്ത് ഇളംപ്രായമുള്ള കുഞ്ഞിനെ നടത്തിക്കുന്ന അച്ഛന്‍ ഒക്കത്തിരുത്തിയത് നായയെ….ആ ചിത്രത്തിന് പിന്നിലെ കഥ കേട്ട് കരയാത്തവര്‍ ഇല്ല….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.