കൊച്ചി: പരിശീലന മൈതാനത്തെക്കുറിച്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി ബ്ലാസ്റ്റേഴ്സ് കോച്ച് സ്റ്റീവ് കൊപ്പലും എഫ്സി ഗോവ പരിശീലകന് സീക്കോയും.
അടുത്ത വര്‍ഷം നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിനായി ഒരുക്കങ്ങള്‍ നടക്കുന്നതിനാല്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തരസ്റ്റേഡിയം പരിശീലനത്തിനായി ടീമുകള്‍ക്ക് വിട്ടുനില്‍കുന്നില്ല. പകരം തൃപ്പൂണിത്തുറയിലെ ചോയ്സ് സ്കൂള്‍ മൈതാനമാണ് അനുവദിച്ചിട്ടുള്ളത്. ഈ മൈതാനത്തിന്റെ വ്യത്യാസം കോപ്പലിന്റെ അതൃപ്തിക്ക് കാരണമായി. സീക്കോയാവട്ടെ പരിശീലനത്തിന് മതിയായ സൗകര്യം ലഭിക്കാത്തതിനാല്‍ കടുത്ത നിരാശയിലാണ്. ഇരു പരിശീലകരും തങ്ങളുടെ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.
കൊച്ചിയില്‍ മാത്രമല്ല പുറത്ത് എവേ മത്സരങ്ങള്‍ക്കായി പോയിടത്തെല്ലാം പരിശീലന സൗകര്യം വളരെ മോശമാണെന്ന അഭിപ്രായമാണ് കോപ്പലിന്. ഇതു ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ട്. കൊച്ചിയില്‍ പരിശീലനത്തിന് സൗകര്യം ലഭിക്കാത്തതില്‍ സീക്കോയും കടുത്ത അതൃപ്തി രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: