ന്യൂദല്‍ഹി: ദല്‍ഹിയുടെ അന്തരീക്ഷം നിറയെ പുക. കണ്ണുനീറിപ്പുകഞ്ഞ് രാജ്യതലസ്ഥാനത്തെ ജനങ്ങള്‍ ദുരിതത്തില്‍. വായുമലിനീകരണ തോത് സര്‍വ്വറെക്കോര്‍ഡുകളും മറികടന്ന് മുന്നോട്ട്.
തെളിഞ്ഞ തണുപ്പുകാലം എന്ന ദല്‍ഹിയുടെ സവിശേഷത രോഗം നിറഞ്ഞകാലം എന്നതിലേക്ക് മാറുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ കണക്കുപ്രകാരം അനുവദനീയമായതിലും പന്ത്രണ്ടിരട്ടിയാണ് മലിനീകരണതോത്. ലോകാരോഗ്യസംഘടന പറയുന്നതിന്റെ 70 മടങ്ങും.
സമീപ സംസ്ഥാനങ്ങളായ ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ കൃഷിഭൂമികളില്‍ കറ്റകത്തിക്കുന്നതിന്റെ പുകയാണ് ദല്‍ഹി നിവാസികളെ ദുരിതത്തിലാക്കിയത്.
കുട്ടികളിലും മുതിര്‍ന്നവരിലും ശ്വാസസംബന്ധമായ അസുഖങ്ങളുടെ തോത് വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. അന്തരീക്ഷത്തില്‍ ഓക്സിജന്റെ അളവു വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്.
ദല്‍ഹിയിലെ 1,800 സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ പുക ശല്യം വീടുകളിലും ദുരിതം വിതയ്ക്കുകയാണ്. കണ്ണൂകള്‍ നീറിപ്പുകഞ്ഞ്, ശ്വാസതടസ്സം അനുഭവപ്പെടുന്ന ആളുകള്‍ ദല്‍ഹിയിലെ കാഴ്ചയായി മാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: