ന്യൂദല്‍ഹി: രാജ്യത്തെ 95 ശതമാനം വിമുക്ത ഭടന്മാര്ക്കും ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതിയുടെ പ്രയോജനം ലഭിച്ചതായും അവര്‍ സന്തോഷവാന്മാരാണെന്നും കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍.
ശേഷിക്കുന്നത് പഴയ പെന്‍ഷന്‍കാരുടെ കാര്യമാണ്. രേഖകള്‍ അപൂര്ണ്ണമായതാണ് പ്രശ്നം. അഞ്ചു ശതമാനത്തിന്റെ രേഖകള്‍ കൂടി പൂര്‍ണ്ണമാക്കാനാണ് ശ്രമം, പരീഖര്‍ പറഞ്ഞു. ഇതിന് രണ്ടുമാസത്തിനകം പരിഹാരം ഉണ്ടാക്കും. 43 വര്‍ഷമായി നടപ്പാക്കാത്ത പെന്‍ഷനാണ് കേന്ദ്രം നടപ്പാക്കിയത്. ഇരുപതു ലക്ഷം പെന്‍ഷന്‍കാരില്‍ ഒരു ലക്ഷം പേര്‍ക്ക് മാത്രമാണ് വണ്‍റാങ്ക് വണ്‍ പെന്ഷന് പദ്ധതി പ്രകാരമുള്ള പെന്ഷന് തുക ലഭിക്കാത്തത്. രേഖകളില്ലാത്തതാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കാലതാമസം വന്നതിന് കാരണം.
2015 സപ്തംബറിലാണ് ഒആര്‍ഒപി പദ്ധതി പ്രഖ്യാപിച്ചത്. ഇതുവഴി ഒരേ റാങ്കിലിരുന്ന് ഒരേ കാലാവധി ജോലി ചെയ്തു വിരമിച്ച സൈനികര്‍ക്ക് ഒരേ തുക പെന്ഷന് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: