Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബാഴ്‌സയോട് പകരം വീട്ടി മാഞ്ചസ്റ്റര്‍ സിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2016, 09:35 pm IST
in Sports

മാഞ്ചസ്റ്റര്‍ സിറ്റി താരം ഡിബ്രൂയിന്‍ ബാഴ്‌സലോണക്കെതിരെ ഗോള്‍ നേടുന്നു

മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ആഴ്‌സണല്‍, പിഎസ്ജി, അത്‌ലറ്റികോ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്ക് എന്നീ ടീമുകള്‍ നോക്കൗട്ട് റൗണ്ടിലെത്തി. അതേസമയം ബാഴ്‌സലോണക്ക് കനത്ത തോല്‍വി. ഗ്രൂപ്പ് സിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ബാഴ്‌സലോണയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തത്.

ബാഴ്‌സയെ തകര്‍ത്ത് സിറ്റി

ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ സിറ്റി ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ബാഴ്‌സലോണയെ അടിച്ചിട്ടത്. ജര്‍മ്മന്‍ താരം ഇല്‍കെ ഗുണ്ടോഗന്റെ ഇരട്ടഗോളുകളാണ് സിറ്റിക്ക് വിജയം സമ്മാനിച്ചത്. ഡിബ്രൂയിന്‍ ഒരു ഗോളും നേടി. മെസ്സിയുടെ വകയായിരുന്നു ബാര്‍സയുടെ ആശ്വാസ ഗോള്‍. ഗ്രൂപ്പ് സിയില്‍ ഇരു ടീമുകളും കഴിഞ്ഞ മാസം ഏറ്റുമുട്ടിയപ്പോള്‍ ബാഴ്‌സ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് സിറ്റിയെ തകര്‍ത്തിരുന്നു. ആ ദയനീയ പരാജയത്തിന് സ്വന്തം തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തില്‍ വെച്ചുതന്നെ സിറ്റിക്ക് കഴിഞ്ഞു. പന്തടക്കത്തില്‍ മുന്നിട്ടുനിന്ന ബാഴ്‌സ ഷോട്ടുകള്‍ പായിക്കുന്നതില്‍ സിറ്റിയേക്കാള്‍ പിന്നിലായിരുന്നു. കളിയുടെ 21-ാം മിനിറ്റില്‍ മെസ്സിയിലൂടെ ബാഴ്‌സ ലീഡ് നേടി. ഇടതുവിങ്ങിലൂടെ കുതിച്ചുകയറിയ നെയ്‌മര്‍, ബോക്‌സിന് തൊട്ടുവെളിയില്‍ പോസ്റ്റിന് സമാന്തരമായി നല്‍കിയ പാസ് മെസ്സിയിലേക്ക്. പന്ത് പിടിച്ചെടുത്ത് ബോക്‌സിലേക്ക് ഓടിക്കയറിയ മെസ്സി, തടയാനെത്തിയ സിറ്റി ഗോള്‍കീപ്പര്‍ക്ക് യാതൊരു അവസരവും നല്‍കാതെ പന്ത് വലയുടെ ഇടത്തേമൂലയിലേക്ക് പായിച്ചു. സ്‌കോര്‍ 1-0. ചാമ്പ്യന്‍സ് ലീഗില്‍ മെസ്സിയുടെ 90-ാം ഗോള്‍.

നൗകാംപില്‍ നടന്ന മത്സരത്തിന്റെ തനിയാവര്‍ത്തനമാകുമെന്ന് കരുതിയെങ്കിലും പിന്നീട് സിറ്റിയുടെ ഉജ്ജ്വല തിരിച്ചുവരവാണ് കണ്ടത്. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 39-ാം മിനിറ്റില്‍ അവവര്‍ സമനില നേടി. സെര്‍ജി റോബര്‍ട്ടോയുടെ പിഴവ് മുതലാക്കി പന്ത് പിടിച്ചെടുത്ത അഗ്യൂറോ അത് റഹിം സ്റ്റെര്‍ലിങ്ങിന് മറിച്ചു. ഇടതുവിങ്ങില്‍നിന്നും റഹിമിന്റെ പാസ് ഗുണ്ടോഗനിലേക്ക്. ഗോളിക്ക് അവസരമൊന്നും നല്‍കാതെ ഗുണ്ടോഗന്റെ തകര്‍പ്പന്‍ ഫിനിഷിങ്. സ്‌കോര്‍ 1-1.

രണ്ടാം പകുതിയില്‍ 51-ാം മിനിറ്റില്‍ ഡി ബ്രൂയിനാണ് സിറ്റിക്ക് മേല്‍ക്കൈ നേടികൊടുത്തത്. ഡേവിഡ് സില്‍വയെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീ കിക്കാണ് ബ്രൂയിന്‍ തകര്‍പ്പന്‍ കിക്കിലൂടെ വലയിലെത്തിച്ചത് (2-1). പിന്നീട് 74-ാം മിനിറ്റില്‍ ബാഴ്സ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ലഭിച്ച പന്ത് ഗുണ്ടോഗന്‍ വലയിലേക്ക് തട്ടിയിട്ടതോടെ സിറ്റിക്ക് ലീഡും വിജയവും. തുടര്‍ച്ചയായ അഞ്ച് പരാജയങ്ങള്‍ക്കുശേഷം ബാഴ്‌സക്കെതിരായ അവരുടെ ആദ്യ വിജയവും. മറ്റൊരു മത്സരത്തില്‍ മോച്ചന്‍ഷെന്‍ഗ്ലാഡ്ബാക്കും സെല്‍റ്റികും 1-1ന് സമനിലയില്‍ പിരിഞ്ഞു.

പരാജയപ്പെട്ടെങ്കിലും നാലു കളികളില്‍ നിന്ന് ഒമ്പതു പോയിന്റുള്ള ബാഴ്‌സ തന്നെയാണ് സി ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത്. 7 പോയിന്റ് നേടി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്ത്. ഈ മാസം 23ന് അടുത്ത മത്സരത്തില്‍ ബാഴ്‌സ എവേ മത്സരത്തില്‍ സെല്‍റ്റിക്കിനെയും മാഞ്ചസ്റ്റര്‍ സിറ്റി ജര്‍മ്മന്‍ ക്ലബ് മോച്ചന്‍ഷെന്‍ഗ്ലാഡ്ബാക്കിനെയും നേരിടും.

നാപ്പോളിക്കും ബെനഫിക്കക്കും സമനില

ഗ്രൂപ്പ് ബിയില്‍ നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാന്‍ നാപ്പോളി, ബെനഫിക്ക, ബെസിക്റ്റാസ് ടീമുകള്‍ക്ക് കാത്തിരിപ്പ്. ഇന്നലെ നടന്ന മത്സരത്തില്‍ ബെനഫിക്ക 1-0ന് ഡൈനാമോ കീവിനെ പരാജയപ്പെടുത്തിയപ്പോള്‍ നാപ്പോളി എവേ മത്സരത്തില്‍ ബെനഫിക്കയോട് 1-1ന് സമനില വഴങ്ങി. നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നാപ്പോളിക്കും ബെനഫിക്കക്കും 7 പോയിന്റും ബെസിക്റ്റാസിന് ആറ് പോയിന്റുമാണുള്ളത്. ഒരു പോയിന്റ് മാത്രമുള്ള ഡൈനാമോ പുറത്തായി.

ഗ്രിസ്മാന്‍ ഡബിളില്‍ അത്. മാഡ്രിഡ്

ഗ്രൂപ്പ് ഡിയില്‍ സൂപ്പര്‍താരം അന്റോണിയോ ഗ്രിസ്മാന്റെ ഇരട്ട ഗോളുകളുടെ കരുത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എഫ്‌സി റോസ്‌റ്റോവിനെ തകര്‍ത്തു. 28-ാം മിനിറ്റിലും പരിക്കുസമയത്തുമായിരുന്നു ഗ്രിസ്മാന്‍ ലക്ഷ്യം കണ്ടത്. 30-ാം മിനിറ്റില്‍ സര്‍ദാര്‍ അസ്മൗന്‍ റോസ്‌റ്റോവിന്റെ ആശ്വാസം. തുടര്‍ച്ചയായ നാല് കളികളും വിജയിച്ച് 12 പോയിന്റുമായാണ് അത്‌ലറ്റികോ പ്രീ ക്വാര്‍ട്ടറില്‍ ഇടംപിടിച്ചത്.

മറ്റൊരു മത്സരത്തില്‍ പോളിഷ് സൂപ്പര്‍താരം റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയുടെ ഇരട്ട ഗോളിന് ജര്‍മ്മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ഡച്ച് ചാമ്പ്യന്മാരായ പിഎസ്‌വി ഐന്തോവനെ മറികടന്നു. 34-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും 73-ാം മിനിറ്റിലുമായിരുന്നു ലെവന്‍ഡോവ്‌സ്‌കിയുടെ ഗോള്‍. 14-ാം മിനിറ്റില്‍ സാന്റിയാഗോ അരിയാസ് ഐന്തോവനായി ലക്ഷ്യം കണ്ടു. ഐന്തോവനും റോസ്‌റ്റോവും പുറത്തായപ്പോള്‍ ബയേണ്‍ 9 പോയിന്റുമായാണ് അവസാന 16-ലേക്ക് കുതിച്ചത്.

ആഴ്‌സണലും പിഎസ്ജിയും മുന്നോട്ട്

ഗ്രൂപ്പ് എയില്‍ ബള്‍ഗേറിയന്‍ ക്ലബ് ലുഡൊഗരറ്റ്‌സ് റസ്ഗാഡിനെ പിന്നില്‍ നിന്ന് പൊരുതിക്കയറിയാണ് ആഴ്‌സണല്‍ തകര്‍ത്തത്. കളി 15 മിനിറ്റായപ്പോഴേക്കും 2-0ന് പിന്നിലായ ഗണ്ണേഴ്‌സ് പിന്നീട് മൂന്നുതവണ എതിര്‍വലകുലുക്കി. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മുന്നിട്ടുനിന്നത് ആഴ്‌സണലായിരുന്നെങ്കിലും 12-ാം മിനിറ്റില്‍ അവര്‍ ആദ്യ ഗോള്‍ വഴങ്ങി. ബാര്‍ബോസയാണ് ലക്ഷ്യം കണ്ടത്. മൂന്നുമിനിറ്റിനുശേഷം കെസെറുവും ഗോള്‍ നേടിയതോടെ ആഴ്‌സണല്‍ 2-0ന് പിന്നില്‍. എന്നാല്‍ ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പുതന്നെ ആഴ്‌സണല്‍ സമനില സ്വന്തമാക്കി. 20-ാം മിനിറ്റില്‍ ഗ്രെയ്ന്റ് ഷാക്കയും 41-ാം മിനിറ്റില്‍ ഒളിവര്‍ ഗിറൗഡുമാണ് ഗണ്ണേഴ്‌സിനായി ഗോള്‍ നേടിയത്. പിന്നീട് 87-ാം മിനിറ്റില്‍ ഉജ്ജ്വലഗോളുമായി മെസ്യൂട്ട് ഓസില്‍ ടീമിനെ വിജയത്തിലേക്കും പ്രീ ക്വാര്‍ട്ടറിലേക്കും നയിക്കുകയും ചെയ്തു. മെറ്റാരു മത്സരത്തില്‍ പിഎസ്ജി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബാസലിനെതിരെ വിജയം കണ്ടു. പിഎസ്ജിക്ക് വേണ്ടി 43-ാം മിനിറ്റില്‍ ബ്ലെയ്‌സ് മാറ്റിയൂഡിയും 90-ാം മിനിറ്റില്‍ മ്യൂനിയറും ലക്ഷ്യം കണ്ടു. ബാസലിന് വേണ്ടി 76-ാം മിനിറ്റില്‍ ലൂക്കാ സുഫി ആശ്വാസം. 84-ാം മിനിറ്റില്‍ ബാസലിന്റെ സെറി ഡെയ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരായാണ് കളിച്ചത്. ഗ്രൂപ്പില്‍ നാല് കളികളില്‍നിന്ന് 10 പോയിന്റുമായാണ് ആഴ്‌സണലും പിഎസ്ജിയും നോക്കൗട്ട് റൗണ്ടിലെത്തിയത്. ലുഡൊഗരറ്റ്‌സും ബാസലും പുറത്തായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കടലിലെ വാസ്തുവിദ്യാ വിസ്മയം

Samskriti

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

Samskriti

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

Article

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

Main Article

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.