കുന്നംകുളം: നഗരസഭക്കെതിരായുള്ള കോടതിയലക്ഷ്യകേസ് ബഹു ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവ് ശാലകള്‍ നിര്‍ത്തലാക്കുകയോ, ശാസ്ത്രീയമായ അറവ് ശാല സ്ഥാപിക്കുകയോ ചെയ്യണമെന്ന കോടതി വിധി നിരാകരിച്ചതായി നഗരസഭ കൗണ്‍സിലറും ആര്.എം.പി നേതാവുമായി സോമന് സമര്‍പ്പിച്ച കേസാണ് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചത്.
2010 ല്‍ അറവ് ശാല നിര്‍മ്മിക്കാന്‍ തീരുമാനമെടുത്ത നഗരസഭ 2011 ല്‍ ഐആര്‍ടിസി എന്ന സ്വകാര്യസ്ഥാപനവുമായി ഒരു കോടി പതിനാറു ലക്ഷം രൂപയുടെ കരാറുണ്ടാക്കുകയും, 23 ലക്ഷം രൂപ മുന്‍കൂര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ പണം വാങ്ങിയ സ്ഥാപനമാകട്ടെ മൂന്ന് ലക്ഷം രൂപയുടെ പ്രവര്‍ത്തി ചെയ്തു. സ്ഥലം വിട്ടു.
തുറക്കുളം മാര്‍ക്കറ്റില്‍ പദ്ധതി സ്ഥലം മതില് കെട്ടി തിരിച്ചുവെന്നല്ലാതെ മറ്റു പ്രവര്ത്തനങ്ങളൊന്നു നടത്താതിരുന്നിട്ടും നഗരസഭ. ഭരണസമതി ഇത് സംബന്ധിച്ച് അന്വേഷണം നടത്തുകയോ, പ്രതിപക്ഷം ഇത് ഗൗരവമായി കാണുകയോ ചെയ്തില്ല, പുതുതായി വന്ന ഭരണ സമതിയുടെ പദ്ധതിയില്‍ അറവ് ശാലയില്ലെന്നതും കൗതുകകരമാണ്.
കേരളത്തിലെ മിക്ക തദ്ദേശ സ്ഥാപനങ്ങളിലും അറവ് ശാവലകളില്ലെന്നും സ്വകാര്യ സ്ഥലങ്ങളിലും മറ്റും അശാസ്ത്രീയമായി മൃഗങ്ങളെ കൊന്നെടുത്താണ് മാംസം വില്പന നടത്തുന്നതെന്ന് എന്ന വ്യാപക പരാതിയുയര്‍ന്നതോടെയാണ് ഇക്കഴിഞ്ഞ ജൂണ്മാസത്തില് ഹൈക്കോടതി മുഴുവന്‍ പരാതിക്കാര്‍ക്കുമായി ഏക വിധി പുറപ്പെടുവിച്ചത്.
കുന്ദംകുളത്ത് മൃഗങ്ങളെ കൊല്ലുന്നത് അശാസ്ത്രീയമാണെന്നും വൃത്തിഹീനമായെന്നുമുള്ള സപ്ഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുര്‍ന്ന് ജില്ലാ കളക്ടര്‍ രണ്ട് തവണ നഗരസഭക്ക് നോട്ടീസ് നല്‍കിയിരുന്നു. അറവ് ശാല സ്ഥാപിക്കുകയോ അല്ലാത്തപക്ഷം മാര്‍ക്കറ്റ് അടച്ചുപൂട്ടുണം എന്നായിരുന്നു നോട്ടീസ്.
ഇതിനു പുറകെ കുന്നംകുളത്തെ മത്സ്യ മാംസ മാര്‍ക്കറ്റുകളുടെ ദയനീയത അറിയിച്ച് ആരോഗ്യ സ്ഥിരം സമതി അധ്യക്ഷ തന്നെ നഗരസഭക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാതിരുന്നതോടെയാണ് കോടതി വിധിയെ നിരാകരിച്ചതായി കാണിച്ച് പരാതി നല്‍കിയത്.
വിഷയത്തില്‍ അടിയന്തിരമായി തീര്‍പ്പുണ്ടാകുമെന്നാണ് കരുതുന്നത്. നഗരസഭക്കെതിരെ കോടതിയില്‍ ഹാജരാകുന്നത് മുന്‍ സ്റ്റാറ്റിയൂട്ടറി കൗണ്‍സിലായിരുന്ന അഡ്വ. അജിത് ആണെന്നാണ് മറ്റൊരു കൗതുകം. ബാര്‍ ലൈസന്‍സ് സംമ്പന്ധിച്ചുള്ള കോടതിവിധിയുമായി ബന്ധപ്പെട്ടതര്‍ക്കമാണ് അജിതിനെ മാറ്റാന്‍ കാരണമായിരുന്നത്.
നഗരസഭയുടെ ഫയലുകള്‍ സംബന്ധിച്ചു പൂര്‍ണ്ണ ഗ്രാഹ്യമുള്ള വക്കീലാണ് എതിര്ചേരിയിലെന്നതിനാല് ഈ കേസ് വലിച്ചു നീട്ടാന്‍ നഗരസഭ നന്നേ വിയര്‍ക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: