കണ്ണൂര്‍: ഒരു തൊഴില്‍ നിയമവും തങ്ങള്‍ക്ക് ബാധകമല്ലെന്നും ഒരു കരാറും നടപ്പാക്കാന്‍ തയ്യാറല്ല എന്ന കണ്ണൂര്‍ മെഡിക്കല്‍ കോളജ് അധികൃതരുടെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്ന് പ്രൈവറ്റ് ഹോസ്പിറ്റല്‍ ആന്റ് മെഡിക്കല്‍ ഷോപ്പ് എംപ്ലോയീസ് യൂണിയന്. സമരം തുടങ്ങിയത് മുതല്‍ മാനേജ്മെന്റ് അധികൃതരെ കോളജില്‍ പ്രവേശിക്കുവാന്‍ അനുവദിക്കുന്നില്ലെന്നും വാഹനങ്ങള്‍ തകര്‍ത്തുവെന്നുള്ള ആരോപണങ്ങളെല്ലാം വസ്തുതാവിരുദ്ധമാണ്. സ്ത്രീകളും പ്രായമായവരുമടങ്ങുന്ന ജീവനക്കാരാണ് ഇവിടെ സമരം നടത്തുന്നത്. 2012 ജനുവരി 21ന് കോഴിക്കോട് റീജനല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ സന്നിധ്യത്തില്‍ ഉണ്ടാക്കിയ കരാര്‍ നടപ്പാക്കാന്‍ മാനേജ്മെന്റ് ഇതേ വരെ കൂട്ടാക്കിയിട്ടില്ല. അതുപോലെ 2014 ജനുവരിയില്‍ ഉണ്ടാക്കിയ കരാറും നടപ്പാക്കാന്‍ കൂട്ടാക്കുന്നില്ല. സ്വകാര്യ ആശുപത്രി രംഗത്ത് ജീവനക്കാര്‍ക്ക് ബോണസ് അനുവദിച്ച് വരുന്നത് ഓരോ വര്‍ഷവും ജില്ലാ ലേബര്‍ ഓഫീസര്‍ മുഖേന ചര്‍ച്ച ചെയ്ത് തീരുമാനിച്ചാണ് നല്കി വരാറുള്ളത്. എന്നാല്‍ മെഡിക്കല്‍ കോളജ് മാനേജ്മെന്റ് തൊഴിലാളികള്‍ക്ക് ബോണസ് നല്കാന് ഇതേവരെ തയ്യാറായിട്ടില്ലെന്ന് സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്ത് നിലവിലുള്ള ഒരു തൊഴില്‍ നിയമവും തങ്ങള്‍ക്ക് ബാധകമല്ല എന്നതാണ് മാനേജ്മെന്റിന്റെ നിലപാട്. സമരം ആരംഭിച്ചതിന് ശേഷം ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് മുഖേനയും കോടതി നിശ്ചയിച്ച മീഡിയേറ്റര്‍ മുഖേനയും ചര്‍ച്ച നടത്തിയെങ്കിലും മാനേജ്മെന്റിന്റെ നിഷേധാത്മകമായ നിലപാട് കാരണം തീരുമാനമാവാതെ പോവുകയാണ്. ഇവിടുത്ത ഭൂരിഭാഗം ജീവനക്കാരും തുച്ഛമായ വേതനത്തിനാണ് വര്‍ഷങ്ങളായി തൊഴില്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. മെഡിക്കല്‍ കോളജ് ജീവനക്കാര്‍ ബോണസ് നിയമത്തിന്റെ പരിധിയില്‍ വരികയില്ലെന്ന മാനേജ്മെന്റിന്റെ വാദവും തെറ്റാണ്. ഇത് ബോണസ് ആക്ട് പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. പല മെഡിക്കല്‍ കോളജുകളിലും ജീവനക്കാര്‍ക്ക് ബോണസ് നല്കി വരുന്നുണ്ട്. ചിലര്‍ നല്കുന്നില്ലെങ്കില് അത് ജീവനക്കാര്‍ ആവശ്യപ്പെടാത്തത് കൊണ്ടാണെന്നും അതിനര്‍ത്ഥം ഒരു ജീവനക്കാര്‍ക്കും അതിന് അര്‍ഹതയില്ല എന്നല്ലെന്നും യൂണിയന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രൈവറ്റ് ഹോസ്പിറ്റല്‍ ആന്റ് മെഡിക്കല്‍ ഷോപ്പ് എംപ്ലോയീസ് യൂണിയന് ജില്ലാ സെക്രട്ടറി വി.വി.ബാലകൃഷ്ണനും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: