ചാലക്കുടി: മണ്ണുത്തി അങ്കമാലി ദേശീയപാത നിര്‍മ്മാണവുമായി പൊതുമാരാമത്ത് വകുപ്പ് മന്ത്രിയുടെ നിയമസഭയിലെ പ്രസ്തവാന ജന വഞ്ചനയെന്ന് ദേശീയ നിര്‍മ്മാണ കമ്പനി കരാറില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സര്‍വ്വീസ് റോഡുകളുടെ നിര്‍മ്മാണം ഇനി പൂര്‍ത്തിയാക്കുവാനുള്ളത് പോട്ട റോഡിന്റെ ഇടതു വശത്തും, ചിറങ്ങരയില്‍ റോഡിന്റെ വലതു വശത്തും മാത്രമാണെന്നായിരുന്നു നിയമസഭയില്‍ പറഞ്ഞത്. മുരിങ്ങൂര്‍ ജംഗ്ഷന് മുതല്‍ കൊരട്ടി ജംഗ്ഷന് വരെ ദേശീയപാതയുടെ രണ്ട് ഭാഗത്തും സര്‍വ്വീസ് റോഡുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടില്ല.
സര്‍വ്വീസ് റോഡുകള്‍ ഇല്ലാത്ത കാരണം ഈ പ്രദേശങ്ങളില്‍ നിത്യവും അപകട മരണങ്ങളാണ്. കൊരട്ടി കേന്ദ്ര സര്‍ക്കാര്‍ പ്രസിന്റെ ഭാഗങ്ങളില്‍ സര്‍വ്വീസ് റോഡിന്റെ നിര്‍മ്മാണത്തിനായി കഴിഞ്ഞ ദിവസങ്ങളില്‍ തട്ടിയിരിക്കുന്ന മണ്ണ് നിരത്തിയിടാത്ത കാരണം ഇരു ചക്ര വാഹനങ്ങള്‍ക്കും മറ്റും വലിയ ബുദ്ധിമുട്ടായിരിക്കുകയാണ്. മന്ത്രിയുടെ സാന്നിധ്യത്തില്‍ ദേശീയ പാത നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പൂര്‍ത്തിയാക്കുവാനുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ എല്ലാ തീയതികളും കരാര്‍ കമ്പനി ലംഘിച്ചിട്ടും ഇവര്‍ക്കെതിരെ ഒരു നടപടിയും സര്‍ക്കാര്‍ എടുത്തിട്ടില്ല. നിര്‍മ്മാണ കമ്പനിയുടെ കരാര്‍ 2018 ജൂണ്‍ 21ന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: