Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സിവില്‍സ്റ്റേഷന്‍ പരിസരത്തെ ബിവറേജസ് ഔട്ട്‌ലെറ്റിന് കോര്‍പ്പറേഷന്‍ ലൈസന്‍സില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2016, 10:14 am IST
in Kozhikode

കോഴിക്കോട്: സിവില്‍സ്റ്റേഷന്‍ പരിസരത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റിന്റെ ലൈസന്‍സിനുള്ള അപേക്ഷ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം ഐക്യകണ്‌ഠേന തള്ളി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് കൗണ്‍സില്‍ തീരുമാനമെടുത്തത്. ഔട്ട്‌ലെറ്റ് മാറ്റണമെന്നാവശ്യപ്പെട്ട് മദ്യഷാപ്പ്‌വിരുദ്ധ ജനകീയ സമിതിയും ബിജെപിയും പ്രക്ഷോഭത്തിലാ യിരുന്നു. കെട്ടിട ഉടമയുടെ സമ്മതപത്രവും നികുതി രശീതും എക്‌സൈസ് വകുപ്പിന്റെ അനുവാദപത്രവും അപേക്ഷയോടൊപ്പം ഹാജരാക്കിയിരുന്നു. മദ്യഷാപ്പ് പ്രവര്‍ത്തിക്കുന്നത് പ്രദേശവാസികള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ടെന്നും പൊതുജനതാത്പര്യാര്‍ത്ഥം ലൈസന്‍സ് അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് മദ്യഷാപ്പ്‌വിരുദ്ധ ജനകീയ സമിതി നല്‍കിയ അപേക്ഷയും കണക്കിലെടുത്താണ് തീരുമാനം.

കോര്‍പ്പറേഷന്‍ തീരുമാനം ഉടന്‍തന്നെ കോടതിയെ അറിയിക്കുമെന്നും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ യോഗത്തെ അറിയിച്ചു. ഡി ആന്റ് ഒ ലൈസന്‍സ് ഇല്ലാതെ ഔട്ട്‌ലെറ്റ് പ്രവര്‍ത്തിച്ച തിനെത്തുടര്‍ന്ന് കോര്‍പ്പറേഷന്‍ അടച്ചുപൂട്ടി യിരുന്നെങ്കിലും കോടതി സ്റ്റേ ചെയ്തതിനെത്തുടര്‍ന്ന് വീണ്ടും തുറന്നിരുന്നു.

അജണ്ട പരിഗണിച്ചപ്പോള്‍ തന്നെ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബാബുരാജ് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് അംഗങ്ങള്‍ ഒറ്റക്കെട്ടായി അപേക്ഷ നല്‍കരുതെന്നാവശ്യപ്പെടുകയായിരുന്നു. തീരുമാനം രേഖാമൂലം ബന്ധപ്പെട്ടവരെ അറിയിക്കാന്‍ വൈകിയാല്‍ അത് കോര്‍പ്പറേഷന്‍ തീരുമാനത്തിന് തിരിച്ചടിയാകുമെന്ന് കൗണ്‍സിലര്‍ കെ.സി. ശോഭിത ആശങ്ക അറിയിച്ചു. എന്നാല്‍ അതുണ്ടാകില്ലെന്ന് മേയര്‍ വ്യക്തമാക്കി. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും മേയര്‍ പറഞ്ഞു. അതേസമയം കോര്‍പ്പറേഷന്‍ കക്ഷിയായ കേസുകളില്‍ പലപ്പോഴും കോര്‍പ്പറേഷന്‍ വേണ്ടി വാദിക്കുന്നതില്‍ പരാജയപ്പെടുകയാണെന്ന് പി. കിഷന്‍ചന്ദ് ആരോപിച്ചു.

കോര്‍പ്പറേഷനില്‍ നികുതിനിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം ഏകീകരിക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കൂട്ടിചേര്‍ത്ത പ്രദേശങ്ങളിലെ നികുതി നിരക്ക് കുറക്കണമെന്ന് ഇവിടങ്ങളിലെ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. കൂട്ടിചേര്‍ത്ത പ്രദേശങ്ങളിലെ നികുതി നിരക്ക് വര്‍ദ്ധിപ്പിക്കില്ലെന്നായിരുന്നു എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനമെന്നും ഇതു വാഗ്ദാന ലംഘനമാണെന്നും എം. കുഞ്ഞാമുട്ടി ചൂണ്ടിക്കാട്ടി. എന്നാല്‍ നേരത്തെ തയ്യാറാക്കി അയച്ച നിരക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കാത്തതിനാലാണ് പുതിയ നിരക്ക് നിശ്ചയിക്കേണ്ടി വന്നതെന്ന് ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് മറുപടി നല്‍കി. അതേസമയം 2000 സ്‌ക്വയര്‍ മീറ്ററിനു മുകളിലുള്ള പുതിയ വീടുകള്‍ക്കാണ് നികുതി നിരക്ക് ബാധകമാവുകയെന്നും അവര്‍ അറിയിച്ചു. പഴയ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പ്രദേശത്ത് നിശ്ചയിച്ച സ്‌ക്വയര്‍ മീറ്ററിന് 16 രൂപ എന്നത് കൂട്ടിചേര്‍ത്ത പ്രദേശങ്ങളിലെ ഉയര്‍ന്നനിരക്കാവും എന്നതിനാല്‍ കോര്‍പ്പറേഷനില്‍ ആകെ പാര്‍പ്പിട ആവശ്യത്തിന് 14 രൂപയാക്കി ഭേദഗതി ചെയ്തിട്ടുണ്ട്. വാണിജ്യആവശ്യത്തിനുള്ള കെട്ടിടം നൂറ് മീറ്റര്‍ സ്‌ക്വയര്‍ വരെ 90 രൂപയും നൂറ് മീറ്റര്‍ സ്‌ക്വയറിന് മുകളില്‍ 105 രൂപയും 200 മീറ്റര്‍ സ്‌ക്വയറിന് മുകളില്‍ തറവിസ്തീര്‍ണ്ണമുള്ള സൂപ്പര്‍മാര്‍ക്കറ്റ്, മാളുകള്‍ എന്നിവക്ക് 150 രൂപയും ബാങ്കുകള്‍ പെട്ടികടകള്‍ എന്നിവയ്‌ക്ക് 90രൂപയും ഓഫിസ് ഉപയോഗത്തിന് 75 രൂപയും വിദ്യാഭ്യാസ ആവശ്യത്തിനുള്ളവക്ക് 16 രൂപയും ആശുപത്രികള്‍ക്ക് 20 രൂപയും അസംബ്ലി, കൗണ്‍സിലിംഗ് സെന്റര്‍ ഓഡിറ്റോറിയം എന്നിവക്ക് 60 രൂപയും വ്യവസായ ആവശ്യത്തിന് 40 രൂപയും റിസോര്‍ട്ടുകള്‍ക്ക് 90 രൂപയും അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ക്ക് 60 രൂപയും മൊബൈല്‍ ടവറുകള്‍ക്ക് 500 രൂപയും ഇതര ആവശ്യങ്ങള്‍ക്ക് 90 രൂപയുമാണ് നിരക്കുകള്‍.

റോഡപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നഗരസഭയുടെ ഇടപെടല്‍ അത്യാവശ്യമാണെന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം വ്യക്തമാക്കി. ബസുകളുടെ അമിത വേഗവും ട്രാഫിക് നിയമലംഘനങ്ങളും റോഡപകടങ്ങള്‍ക്ക് കാരണമാവുന്ന സ്ഥിതിയാണെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. നഗരസഭ മുന്‍കൈയ്യെടുത്ത് വിഷയത്തില്‍ ആര്‍.ടി.ഒ, പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനും തീരുമാനിച്ചു. ബസുകളുടെ മത്സര ഓട്ടം നിയന്ത്രക്കാന്‍ പൊലീസും മോട്ടോര്‍ വാഹനവകുപ്പും പരാജയപ്പെടുകയാണെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. കൗണ്‍സലിര്‍ ബിജുരാജാണ് ഈ വിഷയത്തില്‍ ശ്രദ്ധക്ഷണിക്കല്‍ കൊണ്ടുവന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

Kerala

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)
India

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.
India

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

India

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

ബംഗാളില്‍ അനധികൃത നിര്‍മ്മാണത്തിനെതിരെ ബുള്‍ഡോസര്‍, കല്ലേറുമായി തൃണമൂല്‍ ഗുണ്ടകള്‍, അരമണിക്കൂറിനകം അടിച്ചൊതുക്കി പൊലീസ്

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

നരേന്ദ്രമോദിയുടെ വിമാനത്തിന് സ്വീഡീഷ് വ്യോമസേനയുടെ അകമ്പടി : അണിനിരന്നത് ഗ്രിപ്പൻ യുദ്ധവിമാനങ്ങൾ ; മോദിയെ സ്വീകരിക്കാൻ നേരിട്ടെത്തി രാഷ്‌ട്രത്തലവൻ

വിജയിനെപ്പോലെ ഒറ്റയ്‌ക്ക് മത്സരിക്കാത്തത് രാഷ്‌ട്രീയത്തില്‍ സുസ്ഥിരത പ്രധാനമെന്നതിനാല്‍: പവന്‍ കല്യാണ്‍

ബലി പെരുന്നാള്‍ മേയ് 28ന്, ഗള്‍ഫില്‍ 27ന്

കെ മുരളീധരനെ അനുനയിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം, ചോദിച്ച വകുപ്പുകള്‍ നല്‍കും

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചതില്‍ ദുരൂഹത, ഭര്‍ത്താവിന് മറ്റൊരു ബന്ധം ഉണ്ടെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.