തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണ സംഘം തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കേസുമായി ബന്ധപ്പെട്ട് ഏഴ് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും 28 രേഖകള്‍ പരിശോധിക്കുകയും ചെയ്തുവെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന വിജിലന്‍സിന്റെ ആവശ്യം കോടതി അംഗീകരിച്ചു. കേസ് ഇനി പരിഗണിക്കുന്ന നവംബര്‍ മുപ്പതിനകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വിജിലന്‍സിന് നിര്‍ദേശം നല്കി.
തെളിവുകളില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനണ് കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. ബാര്‍ കോഴക്കേസില്‍ കോടതി നിര്‍ദേശപ്രകാരമാണ് തുടരന്വേഷണം നടക്കുന്നത്. കേസിലെ രണ്ടാം വസ്തുതാ റിപ്പോര്‍ട്ട് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി ഇടപെട്ട് അട്ടിമറിച്ചുവെന്നും കേസ് ഡയറി തിരുത്തിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ആര്.സുകേശന്റെ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: