ഭുവനേശ്വര്‍: തീപ്പിടിത്തത്തില്‍ 21 പേര് കൊല്ലപ്പെട്ട ഒഡീഷ എസ്യുഎം സ്വകാര്യ മെഡിക്കല്‍ കോളേജ് ചെയര്മാന് മനോജ് നായക് പോലീസിന് കീഴടങ്ങി. നായകിനും ആശുപത്രിയിലെ നാല് മുതിര്‍ന്ന ജോലിക്കാര്ക്കുമെതിരേ കേസെടുത്തു.
ആശുപത്രി നടത്തുന്ന ശിക്ഷ്യ ഒ അനുസന്ധാന്‍ ചാരിറ്റബിള്‍ ട്രസ്റ്റിനെതിരേ, കള്ളപ്പണം അന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘത്തോട് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചു.
ആശുപത്രി സന്ദര്‍ശിച്ച ദേശീയ മനുഷ്യാവകാശ കമ്മീഷന്, സംസ്ഥാനത്ത് ആവശ്യമായ അനുമതികള്‍ നേടാതെ ഒട്ടേറെ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് കമ്മീഷന് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ടു ചോദിച്ചു.
നൂറിലേറെ പേര് പരിക്കേറ്റ് ആശുപത്രികളിലുണ്ട്. ഇവര്‍ക്ക് അടിയന്തരമായി ആവശ്യമായ ചികിത്സ ലഭ്യമാക്കാന്‍ ആശുപത്രി സന്ദര്‍ശിച്ച കേന്ദ്ര മന്ത്രി ജെ.പി. നദ്ദ നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: