Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കമ്യൂണിസത്തോട് കലഹിച്ച വൈദ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2016, 06:50 pm IST
in Vicharam

ഭരണകൂട ഭീകരത ഉന്നത സര്‍ഗ്ഗാത്മകതയുള്ള ചലച്ചിത്രകാരനെ എങ്ങനെയാണ് സ്വാധീനിക്കുന്നത് എന്നതിന്റെ തെളിവുകളായിരുന്നു പോളിഷ് സംവിധായകന്‍ ആന്ദ്രെ വൈദയുടെ ചലച്ചിത്രങ്ങള്‍. പോളണ്ടിലെ കമ്യൂണിസ്റ്റ് ഭരണത്തിന്റെ ഏകാധിപത്യ മനോഭാവം ആ രാജ്യത്തെ ജനമനസ്സുകളെ ഏതുരീതിയിലാണ് സ്വധീനിക്കുന്നതെന്ന് വൈദയുടെ ചലച്ചിത്രങ്ങള്‍ ലോകത്തിന് കാട്ടിക്കൊടുത്തു. അദ്ദേഹത്തിന്റെ ‘മാന്‍ ഓഫ് അയേണ്‍’ എന്ന സിനിമ കണ്ടിട്ടുള്ളവര്‍ക്ക് ഭരണകൂട ഭീകരതയുടെ നേര്‍ചിത്രം ബോധ്യപ്പെടും. 1981ലെ കാന്‍ ചലച്ചിത്രമേളയില്‍ പുരസ്‌കൃതമായ സിനിമ ലോകമെങ്ങും സജീവ ചര്‍ച്ചയ്‌ക്ക് വഴിവച്ചു.

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന കാലത്ത് ആന്ദ്രെ വൈദയുടെ നിരവധി സിനിമകള്‍ കാണാന്‍ കഴിഞ്ഞു. കൊതിയോടെയാണ് ഓരോ ചലച്ചിത്രവും ഉള്‍ക്കൊണ്ടത്. അത്രയ്‌ക്ക് മനോഹരമായിരുന്നു അവയെല്ലാം. പോളിഷ് ജനതയുടെ ചരിത്രവും സംസ്‌കാരവുമാണ് അദ്ദേഹത്തിന്റെ സിനിമകള്‍ കൂടുതലും അവതരിപ്പിച്ചത്. ആദ്യകാല സിനിമകള്‍ യുദ്ധം പോളിഷ് ജനതയുടെമേല്‍ വരുത്തിത്തീര്‍ത്ത യാതനകള്‍ പങ്കുവച്ചപ്പോള്‍ പിന്നീടുള്ളവ കമ്യൂണിസ്റ്റു ഭരണത്തിന്റെ പൊള്ളത്തരങ്ങളും അവര്‍ ജനങ്ങളില്‍ അടിച്ചേല്‍പിക്കുന്ന ദുരിതങ്ങളും തുറന്നുകാട്ടി.

രണ്ടാം ലോക യുദ്ധക്കാലത്ത് പോളണ്ടിലെ ജനങ്ങള്‍ കൊടിയ യാതനകളാണ് അനുഭവിച്ചത്. നാസി അധിനിവേശത്തിനെതിരായി പോളിഷ് ജനത നടത്തിയ പ്രതിരോധം ജനങ്ങളുടെ കൂട്ടമരണങ്ങള്‍ക്ക് വഴിവച്ചു. ലോകം ആ ദുരന്തത്തിന്റെ ഭീകര മുഖങ്ങള്‍ തിരിച്ചറിഞ്ഞത് വൈദയുടെ ചലച്ചിത്രങ്ങളിലൂടെയായിരുന്നു. പിന്നീട് കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ പോളണ്ട് എത്രത്തോളം ദുരന്തഭൂമിയാകുന്നു എന്ന അറിവും ലോകത്തിനു നല്‍കാനായി അദ്ദേഹം സിനിമകളെടുത്തു. ലോകമെങ്ങും അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് വലിയ സ്വീകാര്യതയുണ്ടായി. കമ്മൂണിസത്തിനെതിരായ ചെറുത്തു നില്‍പ്പിന് പോളണ്ടിലെ ജനങ്ങള്‍ക്ക് ലോകത്തിന്റെ പിന്തുണ ലഭിക്കാന്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കാരണമായി. വിമത നേതാവ് ലെ വലേസക്കൊപ്പമായിരുന്നു എന്നും അദ്ദേഹം. വിമതപ്പോരാട്ടങ്ങള്‍ക്ക് കരുത്താകാനും വൈദ തന്റെ പ്രതിഭയെ ഉപയോഗിച്ചു.

ഇത്രയുമൊക്കെയായപ്പോള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് വെറുതെയിരിക്കാനായില്ല. വൈദക്കെതിരായ നീക്കം അവര്‍ ശക്തമാക്കി. വലേസയുള്‍പ്പെടെയുള്ള സുഹൃത്തുക്കളെ തടവിലാക്കി. ചിലരെല്ലാം വധിക്കപ്പെട്ടു. വൈദയെ സൈനിക വിചാരണ ചെയ്യാന്‍ ഭരണകൂടം തീരുമാനിച്ചു. അദ്ദേഹം വിദേശത്തേക്ക് രക്ഷപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ സിനിമകളെല്ലാം വിദേശത്തു വച്ചാണ് നിര്‍മ്മിക്കപ്പെട്ടത്. പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണം തകര്‍ന്നതിനുശേഷമാണ് അദ്ദേഹം പോളണ്ടിലേക്ക് വന്നത്. തൊണ്ണൂറുകളില്‍ സംവിധാനം ചെയ്ത സിനിമകളെല്ലാം കമ്മ്യൂണിസ്റ്റ് ഭരണകൂടം കൊന്നൊടുക്കിയവരുടെ ചരിത്രമായിരുന്നു. ഭരണകൂട ഭീകരതക്കെതിരെ സന്ധിയില്ലാത്ത സമരം പ്രഖ്യാപിക്കുകയും സിനിമയെ അതിനായി ഉപയോഗിക്കുകയും ചെയ്തു വൈദ.

എക്കാലത്തും എന്നെ മോഹിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത സിനിമകളാണ് അദ്ദേഹത്തിന്റെത്.എജനറേഷന്‍, സാംസണ്‍, മാന്‍ ഓഫ് മാര്‍ബിള്‍, മാന്‍ ഓഫ് അയണ്‍, ഹോളീ വീക്ക്, വിതൗട്ട് അനസ്‌തേഷ്യ തുടങ്ങിയ സിനിമകള്‍ ലോക സിനിമയ്‌ക്ക് എന്നും മുതല്‍ക്കൂട്ടാണ്. പ്രോമിസ്ഡ് ലാന്റ്, മെയ്ഡ്‌സ് ഓഫ് വില്‍ക്കോ, മാന്‍ ഓഫ് അയണ്‍, കാറ്റിന്‍ എന്നി സിനിമകള്‍ ഒസ്‌കര്‍ അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. ‘കാറ്റിന്‍’ അദ്ദേഹത്തിന്റെ പിതാവ് യാകൂബിനെ കുറിച്ചുള്ള സിനിമയായിരുന്നു. പട്ടാളക്കാരനായിരുന്ന പിതാവ് കമ്യൂണിസ്റ്റുകാരാല്‍ കൊലചെയ്യപ്പെടുകയായിരുന്നു. 1940ല്‍ സോവിയറ്റ് യൂണിയന്‍ നടത്തിയ കാറ്റിന്‍ കൂട്ടക്കൊലയില്‍ ഇരയായി അദ്ദേഹം.

വൈദയുടെ സിനിമകളോടുള്ള മോഹം കൂടി 2002ല്‍ ഞാന്‍ ആന്ദ്രെ വൈദയെ കാണാന്‍ പോളണ്ടില്‍ പോയിരുന്നു. എന്നാല്‍ കാണാന്‍ കഴിഞ്ഞില്ല. അപ്പോള്‍ അദ്ദേഹം ഹൃദയാഘാതത്താല്‍ ആശുപത്രി കിടക്കയിലായിരുന്നു. പിന്നീട് നിരവധി അസുഖങ്ങള്‍ അദ്ദേഹത്തെ പിടികൂടി. പോളിഷ് ജനതയ്‌ക്ക് വൈദ അവരുടെ ദൈവമാണ്. ലോകത്തിന് അദ്ദേഹം സിനിമയുടെ ദൈവവും. വൈദ അന്തരിച്ചെങ്കിലും സിനിമകളിലൂടെ ലോകസിനിമാസ്വാദകരുടെ മനസ്സില്‍ എന്നും ജീവിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

Kerala

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

Ernakulam

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

India

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

Gulf

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

പുതിയ വാര്‍ത്തകള്‍

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണമായി നിരോധിച്ചു, ഉത്തരവിട്ടത് ഹൈക്കോടതി

തേജസ് യുദ്ധവിമാനം വ്യോമസേനയ്‌ക്ക് നല്‍കുന്നതില്‍ എച്ച് എഎല്‍ വരുത്തുന്ന ദീര്‍ഘമായ കാലതാമസം അനുവദിക്കാന്‍ പറ്റില്ലെന്ന് പ്രതിരോധ ഉല്‍പാദന സെക്രട്ടറി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

വീണയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു, 18.36 കോടി കണ്ടുകെട്ടി, റെയ്ഡിനുപിന്നാലെയാണ് നടപടി; ആക്രമണം ആസൂത്രണത്തിനുശേഷമെന്ന് ഇഡി പ്രസ്താവന

ഇതിലും വലിയ പെരുന്നാളിന് ഉപ്പുപ്പാ പള്ളിയിൽ പോയിട്ടില്ല ; സിപിഎമ്മുകാരുടെ പ്രകടനത്തിന് വീടിന് മുന്നിൽ ചങ്കുറപ്പോടെ നിന്ന് ഷോൺ ജോർജ്

ഇഡിയുടെ കരുത്ത് കൂട്ടാൻ മോദി : ഇഡി ഇടപെടുന്ന കേസുകളിൽ സ്വത്തുക്കൾ കണ്ടുകെട്ടലും, ശിക്ഷാനടപടികളും ഇനി അതിവേഗത്തിൽ ; പുനഃസംഘടനയ്‌ക്ക് സർക്കാർ അംഗീകാരം

വി. ഡി. സതീശന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി,പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡില്‍പ്രതികരിക്കാതെ മുഖ്യമന്ത്രി

വെയിലത്ത് ഇളംപ്രായമുള്ള കുഞ്ഞിനെ നടത്തിക്കുന്ന അച്ഛന്‍ ഒക്കത്തിരുത്തിയത് നായയെ….ആ ചിത്രത്തിന് പിന്നിലെ കഥ കേട്ട് കരയാത്തവര്‍ ഇല്ല….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.