Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍മഫലങ്ങള്‍ കൊയ്‌തേ പറ്റൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2016, 08:37 pm IST
in Samskriti

അധ്യായം/17, കര്‍മം

സ്വാഭാവികമായും ക്രമമായും സംഭവിക്കുന്ന ഒരുപാടു സംഗതികള്‍ നമ്മുടെ ശ്രദ്ധയില്‍ പെടാറില്ല. ഉഗ്രന്‍ പൂരവെടിക്കെട്ടു കണ്ടതോ ചരിത്രപ്രസിദ്ധമായ ക്ഷേത്രത്തില്‍ ഏതാനും വര്‍ഷം മുന്‍പ് തൊഴുതതോ ഓര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍, മനസ്സില്‍ അത് വൈവിധ്യത്തോടെ വരികയും, ആത്മാവ് ആനന്ദത്തിലാറാടുകയും ചെയ്യും. എങ്ങനെയാണ് ഇതുണ്ടാകുന്നത്? മുജ്ജന്മ കര്‍മങ്ങളുടേയും അനുഭവങ്ങളുടെയും പ്രതിഫലനങ്ങള്‍ നമ്മുടെ സൂക്ഷ്മശരീരത്തില്‍ നില്‍ക്കുകയും, അവയുടെ അവലോകനം വൈവിധ്യത്തോടെയുള്ള അവയുടെ പുനരനുഭവത്തിന് കാരണമാകുന്നുവെന്നും മഹര്‍ഷിമാര്‍ പറഞ്ഞു. അത് നിരവധി മറ്റദ്ഭുതങ്ങളും സൃഷ്ടിക്കുന്നു. അവയാണ് ഇപ്പുസ്തകത്തിലെ ഈ ഭാഗത്ത് വിവരിക്കുന്നത്.

കര്‍മം എന്നത്, സംസ്‌കൃതത്തില്‍, മനഃപൂര്‍വംചെയ്യുന്ന ജോലിയോ പ്രവൃത്തിയോ ആണ്. വിശാലാര്‍ത്ഥങ്ങളുള്ള ഒരു വാക്ക്. പ്രവൃത്തികള്‍ക്കൊപ്പം, വിചാരങ്ങളും ഭാഷണങ്ങളും അതുള്‍ക്കൊള്ളുന്നു. ഒരാള്‍ ഒന്നു ചെയ്യാനാഗ്രഹിച്ചാല്‍, അതിനൊരു അവസരം കാത്താല്‍, അത് മനഃപൂര്‍വമായ മാനസിക പ്രവൃത്തിയോ കര്‍മമോ ആകുന്നു. യേശു, ഗിരിപ്രഭാഷണത്തില്‍ പറഞ്ഞു:

”വ്യഭിചാരം ചെയ്യരുത്” എന്ന കല്‍പന നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു: കാമാര്‍ത്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ അവളെ തന്റെ മനസ്സില്‍ വ്യഭിചരിച്ചുകഴിഞ്ഞു.

(മത്തായി 5:27-28).

ആത്മീയ നിയമത്തില്‍, ഒരു കര്‍മം ചെയ്യാനുള്ള വിചാരംതന്നെ മനഃപൂര്‍വമായ കര്‍മമാണ് എന്നര്‍ത്ഥം. ഒരു ഭാഷണവും മനഃപൂര്‍വ പ്രവൃത്തിയാകാം. ഒരാള്‍ക്ക് മനോവിഷമമുണ്ടാകത്തക്കവിധം അയാളെ അസഭ്യം പറയുന്നത് ഒരു കര്‍മം ആണ്. അതിനാല്‍, കര്‍മം എന്നാല്‍, ‘ശരീരം, മനസ്സ്, സംസാരം എന്നിവയാല്‍ മനഃപൂര്‍വം ചെയ്യുന്നതെന്തും’ ആകുന്നു.

കെട്ടിടനിര്‍മാണം, രോഗിശുശ്രൂഷ, ക്രൂരമൃഗത്തിന്റെ കൊല എല്ലാം ശരീരംകൊണ്ട് ചെയ്യുന്ന കര്‍മങ്ങള്‍ ആണ്. ആശയം, ആസൂത്രണം, ധ്യാനം എന്നിവയെല്ലാം മനസ്സുകൊണ്ടുള്ള കര്‍മങ്ങള്‍ ആണ്. അധ്യാപനം, ഗാനാലാപനം, പ്രകീര്‍ത്തനം എന്നിവയെല്ലാം സംസാരംകൊണ്ടുള്ള കര്‍മങ്ങള്‍ ആണ്. ജീവിതം നിരന്തര കര്‍മപരമ്പരയാണ്. ശരീരം, മനസ്സ്, സംസാരം എന്നിവവഴി എന്തെങ്കിലും കര്‍മം ചെയ്യാതെ ഒരാളും ഒരുനിമിഷവും പാഴാക്കുന്നില്ല എന്നു ഗീത (3:5) നിരീക്ഷിക്കുന്നു. ശരീരംകൊണ്ട് ഒന്നും ചെയ്യുന്നില്ലെങ്കില്‍, മനസ്സുകൊണ്ട് ചെയ്യുന്നുണ്ടാകാം. ശ്വാസോച്ഛ്വാസം, സ്വപ്നം കാണല്‍ തുടങ്ങിയ പ്രവൃത്തികള്‍ മനഃപൂര്‍വമല്ല. മനഃപൂര്‍വമായവ മാത്രമാണ് കര്‍മങ്ങള്‍.

ഗുണങ്ങള്‍

ഒരു കര്‍മത്തില്‍, ഗുണമോ ദോഷമോ രണ്ടുമോ ഉണ്ടാകാം. ഒരാള്‍ക്കോ സഹജീവികള്‍ക്കോ ഗുണമുണ്ടാക്കുന്നതോ ഈശ്വരനോടുള്ള പ്രതിപത്തി പ്രോത്സാഹിപ്പിക്കുന്നതോ ആയ കര്‍മങ്ങള്‍, പുണ്യ പ്രവൃത്തികളാണ്. ഒരാളെ മുറിപ്പെടുത്തുന്ന പ്രവൃത്തി, ദോഷമുള്ള പാപ പ്രവൃത്തിയാണ്. മനഃപൂര്‍വമല്ലാത്ത പ്രവൃത്തികള്‍ക്ക് ഗുണമോ ദോഷമോ ഇല്ല.

ദോഷങ്ങളെ നിഷേധഗുണങ്ങളായി കാണാം, അപ്പോള്‍, ‘ഗുണങ്ങള്‍’ എന്ന പ്രയോഗം ഗുണത്തെയും ദോഷത്തെയും കുറിക്കുന്നു. കര്‍മത്തിന്റെ നന്മയോ തിന്മയോ അതിന്റെ ‘ഗുണങ്ങള്‍’ ആണ്. ഒരു കര്‍മത്തിന്റെ ഫലങ്ങള്‍ക്കുപുറമേ, അതിന്റെ ഗുണങ്ങള്‍ പില്‍ക്കാലത്ത്, അത് ചെയ്തവന് മറ്റ് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാം എന്നുപറയപ്പെടുന്നു.

പ്രത്യാഘാതങ്ങള്‍

കര്‍മം കാരണമായി ഉണ്ടാകുന്ന നന്മകളോ ദുരന്തങ്ങളോ ആണ് അതിന്റെ പ്രത്യാഘാതങ്ങള്‍. ഇവ ഉടനോ പിന്നീടോ കാര്‍മികന് ഉണ്ടാകാം. ഇവ, കര്‍മത്തിന്റെ നന്മയ്‌ക്കു പ്രതിഫലമോ ദോഷത്തിന് ശിക്ഷയോ ആയിരിക്കും. സാധാരണ, ഗുണങ്ങള്‍ പുഷ്പിച്ച് ഫലമാകാന്‍ സമയമെടുക്കും. അത്യസാധാരണമായ നന്മയോ അതിക്രൂരമായ ദോഷമോ ആണെങ്കില്‍ ഈ ജീവിതത്തില്‍ തന്നെ, ഫലങ്ങളുണ്ടാകാം; സാധാരണ സംഭവങ്ങളില്‍, അടുത്തതോ പിന്നീടോ ഉള്ള ജന്മത്തിലേ അവയുണ്ടാകൂ. അവയുടെ താമസത്തിന് കാരണം പിന്നീട് (അധ്യായം 22) വിശദീകരിക്കാം. പില്‍ക്കാലത്തുണ്ടാകുന്ന ഫലങ്ങളും ചെയ്ത കര്‍മത്തിന്റെ ഫലമാണെന്ന് ശ്രദ്ധിക്കുക. കര്‍മം കഴിഞ്ഞ് ഏറെക്കാലത്തിനുശേഷമാണ് കാര്‍മികന്‍ അതനുഭവിക്കുന്നത് എന്നതിനാല്‍, അതിനെ ആത്യന്തിക ഫലം എന്നുവിളിക്കുന്നു.

കര്‍മ പ്രത്യാഘാതങ്ങളെ ‘സിദ്ധി’ എന്നും ‘ഫലം’ എന്നും വിളിക്കുന്നു. രണ്ടുവാക്കുകളും ഉടന്‍, ആത്യന്തിക പ്രത്യാഘാതങ്ങള്‍ക്ക് ഒരുപോലെ ബാധകമാണെങ്കിലും, പൊതുവേ ഉടന്‍ പ്രത്യാഘാതങ്ങള്‍ക്കാണ്, ‘സിദ്ധി’ എന്നുപറയുന്നത്, ആത്യന്തിക പ്രത്യാഘാതമാണ് ‘ഫലം’. നന്മനിറഞ്ഞ കര്‍മങ്ങളുടെ ഫലം മധുരമാണെന്നും തിന്മനിറഞ്ഞ കര്‍മങ്ങളുടെ ഫലം കയ്‌പേറിയതാണെന്നും വേദങ്ങള്‍ ഒരുപോലെ പ്രഖ്യാപിക്കുന്നു (യോഗ സൂത്രങ്ങള്‍, 2:13-14). ആരോഗ്യം, സമ്പത്ത്, ഭാഗ്യം, സാമൂഹിക പദവി, സന്തുഷ്ടബന്ധങ്ങള്‍, സന്തുഷ്ടാന്തരീക്ഷം എന്നിവയെല്ലാം നന്മയുടെ ഫലങ്ങളാണ്; ദാരിദ്ര്യം, രോഗം, ദൗര്‍ഭാഗ്യങ്ങള്‍, അസന്തുഷ്ട ബന്ധങ്ങള്‍, അസന്തുഷ്ട അന്തരീക്ഷം എന്നിവയെല്ലാം മുജ്ജന്മ ദുഷ്ടകര്‍മങ്ങളുടെ ഫലങ്ങളാണ്. കര്‍മത്തിന്റെ ഗുണദോഷങ്ങളുടെ അളവനുസരിച്ചായിരിക്കും സന്തുഷ്ടിയുടെയും ദുരിതത്തിന്റെയും കാലദൈര്‍ഘ്യം.

കര്‍മഫലം കാര്‍മികന്‍ അനുഭവിച്ചേ പറ്റൂ. എല്ലാവരും അവരവരുടെ കര്‍മഫലത്തിന്റെ ഗുണങ്ങള്‍ ആസ്വദിക്കുകയും ദോഷങ്ങള്‍ അനുഭവിക്കുകയും വേണം. കാര്‍മികന്‍തന്നെ കര്‍മങ്ങളുടെ ഫലം ഭക്ഷിക്കണമെന്ന് പൈംഗളോപനിഷത് (2:5) പറയുന്നു. ഫലങ്ങളും ആത്യന്തിക പ്രത്യാഘാതങ്ങളും അനുഭവിക്കാനുള്ള ബാധ്യതയ്‌ക്ക് ‘കര്‍മബന്ധം’ എന്നുപറയുന്നു.

ഇപ്പറഞ്ഞ സിദ്ധാന്തം, ഭാരതീയ തത്വചിന്തയുടെ മാത്രം പ്രത്യേകതയല്ല. ഖുര്‍ ആന്‍ പറയുന്നു:

എല്ലാ ആത്മാക്കളും അവ ചെയ്ത നന്മയെയും തിന്മയെയും അഭിമുഖീകരിക്കേണ്ടിവരും.

(ഖുര്‍ ആന്‍ 3:30)

ഓരോ ആത്മാവിനും അത് ആര്‍ജിച്ചതിന്റെ പാരിതോഷികം അല്ലാഹു നല്‍കും.

(ഖുര്‍ ആന്‍ 14:51)

ബൈബിളും ഇങ്ങനെ നിരീക്ഷിക്കുന്നു:

ഓരോ മനുഷ്യനും അയാളുടെ മാര്‍ഗങ്ങള്‍ക്കും ചെയ്തികളുടെ ഫലങ്ങള്‍ക്കും അനുസൃതമായത് നല്‍കേണ്ടതിന്, കര്‍ത്താവായ ഞാന്‍ മനസ്സിനെ പരിശോധിക്കുന്നു; ഹൃദയത്തെ പരീക്ഷിക്കുന്നു.

(യിശെയ്യാ, 17:10)

കര്‍ത്താവ് തരുന്നതിനെ മനുഷ്യന് നിന്ദിക്കാനോ ഒഴിവാക്കാനോ ആവില്ല. കര്‍ത്താവ് കര്‍മഫലമായി തരുന്നത്, ഓരോരുത്തരുടെയും കര്‍മത്തെ സംബന്ധിച്ച കര്‍ത്താവിന്റെ വിധിയാണ്. സമയമെടുത്താലും, വിധി ഉണ്ടാവുകതന്നെ ചെയ്യും. ബൈബിള്‍ ഇത് ശക്തമായി തന്നെ പറയുന്നു:

മനുഷ്യന്‍ വിതയ്‌ക്കുന്നത് കൊയ്യുക തന്നെ ചെയ്യും.

(ഗലാത്തിയക്കാര്‍ 6:7)

കര്‍മങ്ങളുടെ ഫലങ്ങള്‍ കൊയ്‌തേ പറ്റൂ. ‘കൊയ്യുക തന്നെ ചെയ്യും’ എന്നുവച്ചാല്‍, അവന്‍ (ഫലങ്ങള്‍) ഭക്ഷിക്കും എന്നര്‍ത്ഥം. വിതയ്‌ക്കും കൊയ്‌ത്തിനും എപ്പോഴും ഇടവേളയുണ്ടാകുമെങ്കിലും, അത് ഇല്ലാതാവുകയോ ഒഴിവാകുകയോ ചെയ്യില്ല. ഫിലോകാലിയ (വാല്യം 1, പേജ് 118) നിരീക്ഷിക്കുന്നു.

വിതയ്‌ക്കും കൊയ്‌ത്തിനും ഇടയില്‍ ഒരിടനേരം കടന്നുപോകുന്നതിനാല്‍, അതുണ്ടാവില്ല എന്നു നാം ചിന്തിക്കാന്‍ തുടങ്ങും.

അത്, വെറും വിചാരമാണ്. വിതയ്‌ക്കുന്നവന്‍ കൊയ്യും. ദൈവത്തിങ്കല്‍, വിള നശിക്കുന്നില്ല. പാകമാവുമ്പോള്‍, കര്‍മം ചെയ്തവന്‍, കര്‍മങ്ങളുടെ ഫലങ്ങള്‍ കൊയ്യണം.

എല്ലാ കര്‍മങ്ങളുടെയും ഫലങ്ങള്‍ കര്‍മം ചെയ്തവന്‍ അനുഭവിക്കണമെന്നുണ്ടെങ്കില്‍, അവ പാകമായാല്‍ സമയമെടുക്കുന്നുവെങ്കില്‍, ആത്യന്തിക ഫലങ്ങള്‍ വരുംവരെ, ആ കര്‍മങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നുവരുന്നു. കര്‍മം ചെയ്യല്‍ വിതയാണെങ്കില്‍, ഫലങ്ങള്‍ അനുഭവിക്കലാണ്, കൊയ്‌ത്ത്. കൊയ്‌ത്തിന് സമയമെടുക്കും. വിതയ്‌ക്കല്‍ കഴിഞ്ഞ്, അതായത്, കര്‍മം കഴിഞ്ഞ്, ഫലമുണ്ടാകുംവരെ കര്‍മം നിലനില്‍ക്കണം. ഒരനിശ്ചിതകാലം കര്‍മങ്ങള്‍, അവയുടെ ഗുണദോഷങ്ങളോടെ കര്‍മം ചെയ്യുന്നവന്റെ സൂക്ഷ്മ ശരീരത്തില്‍, കര്‍മഭാവങ്ങളായി നില്‍ക്കുമെന്ന് ഭാരതീയതത്വചിന്ത സങ്കല്‍പ്പിക്കുന്നു. മുജ്ജന്മ കര്‍മങ്ങളുടെ സ്വാഭാവിക സ്മൃതികള്‍, അത്തരം കര്‍മഭാവങ്ങളുടെ പ്രതിഫലനങ്ങളാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)
Kerala

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

പുതിയ വാര്‍ത്തകള്‍

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.