ന്യൂദല്‍ഹി: കേരളത്തിലെ മന്ത്രിമാര്‍ നടത്തിയ ബന്ധുനിയമനത്തില്‍ തെറ്റ് സമ്മതിച്ച് സിപിഎം കേന്ദ്ര നേതൃത്വം. എത്രയും പെട്ടന്ന് തെറ്റ് തിരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഘടകത്തോട് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു.
ദല്‍ഹിയില്‍ ചേര്‍ന്ന അവെയ് ലബിള്‍ പിബി യോഗമാണ് സംസ്ഥാനത്തെ മന്ത്രിമാരുടെ വഴിവിട്ട നടപടികളെ വിമര്‍ശിച്ചത്.
പതിനഞ്ചംഗ പോളിറ്റ് ബ്യൂറോയിലെ ഒന്‍പത് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ചേര്‍ന്ന അവെയ്ലബിള് പിബി വൈകിട്ട് അഞ്ച് മണി വരെ നീണ്ടു. ഇതിനിടയിലാണ് സംസ്ഥാനത്തെ നിയമന വിവാദവും ചര്‍ച്ചയായത്.
വിവാദത്തില്‍ അവെയ്ലബിള് പിബി കടുത്ത അതൃപ്തി രേഖപ്പെടുത്തി. അധികാരത്തിലെത്തിയതിന് പിന്നാലെ വിവാദങ്ങള്‍ ഉയരുന്നത് സര്‍ക്കാരിനും പാര്‍ട്ടിക്കും തിരിച്ചടിയാകുമെന്നും യോഗം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: