തിരുവനന്തപുരം: അഭിഭാഷക-മാധ്യമ തര്‍ക്കം പരിഹരിച്ചതിന്റെ നേട്ടം സ്വന്തമാക്കാന്‍ മുഖ്യമന്ത്രിയുടെ ശ്രമം. ഗവര്‍ണര്‍ പി. സദാശിവത്തിന്റെ ഇടപെടലിനെതുടര്‍ന്ന് പ്രശ്നം രമ്യമായി പരിഹരിക്കുമെന്ന് ഉറപ്പായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ടതുകൊണ്ടെന്ന് വരുത്താനാണ്ശ്രമം.
പ്രശ്നം വഷളാക്കാനേ തുടക്കം മുതല്‍ പിണറായിയുടെ ഇടപെടലിന് ആയുള്ളു. മുഖ്യമന്ത്രി കൊച്ചിയില്‍ അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല.
പ്രശ്നം പരിഹരിക്കാന്‍ തുടക്കം മുതല്‍ ആത്മാര്‍ത്ഥതയോടെ ഇടപെട്ടത്് ഗവര്‍ണര്‍ ആണ്. കോടതികളിലെ മാധ്യമ വിലക്ക് അംഗീകരിക്കാനാവില്ലന്ന് ഗവര്‍ണര്‍ പരസ്യ പ്രസ്താവന നടത്തി.
അന്നത്തെ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസിനോട് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പുതിയ ചീഫ് ജസ്റ്റിസായി മോഹന്‍ എം. ശാന്തന ഗൗഡര്‍ നിയമിതനായ ഉടന്‍ ഗവര്‍ണര്‍ അദ്ദേഹത്തോടും പ്രശ്നം പരിഹരിക്കാന്‍ ആവശ്യപ്പെട്ടു.
ഭരണഘടനാപരമായല്ല, ജഡ്ജിമാരുമായുള്ള സൗഹാര്‍ദ്ദം ഉപയോഗിക്കുകയായിരുന്നു, അദ്ദേഹം.
തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ല എന്ന സന്ദേശം ജസ്റ്റിസ് മോഹന്‍ എം. ശാന്തന ഗൗഡര്‍ നല്കി. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ ഒരു സംഘം അഭിഭാഷകര്‍ തടഞ്ഞു. ഇത് ചീഫ് ജസ്റ്റീസിനെ അപമാനിക്കുന്നതിന് തുല്യമായിരുന്നു. അതിനാല്‍ ജുഡീഷറിയുടെ ഭാഗത്തുനിന്ന് അഭിഭാഷകര്‍ക്കെതിരെ നിലപാട് ഉണ്ടാകുമെന്ന് ഉറപ്പായി.
ഈ സാഹചര്യത്തിലാണ് പിണറായി വിജയന് പ്രശ്നത്തിലിടപെടുമെന്ന പ്രസ്താവനയുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തു വന്നത്.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം അഡ്വക്കേറ്റ് ജനറല്‍ കാണാന്‍ ശ്രമിച്ചപ്പോള്‍ പ്രശ്നം രമ്യമായി പരിഹരിച്ചതായി ചീഫ് ജസ്റ്റിസ് അറിയിച്ചതായി മുഖ്യമന്തിയുടെ ഓഫീസ് ഇന്നലെ ഇറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇന്നലെ എഡിറ്റര്‍മാരുടെ അടിയന്തരയോഗം വിളിക്കുകയും പ്രശ്ന പരിഹാരത്തിന് ചീഫ് ജസ്റ്റീസിനെകാണുമെന്ന് അറിയിക്കുകയും ചെയ്തു. പ്രശ്നം പരിഹരിച്ചതായി ഉറപ്പ് കിട്ടിയശേഷം, പ്രശ്നത്തിലിടപെടാമെന്ന് പറയുന്നതിന്റെ ലക്ഷ്യം വ്യക്തം.
എഡിറ്റര്‍മാരുടെ യോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു. കെ കുഞ്ഞിക്കണ്ണന് (ജന്മഭൂമി), പി.വി. ചന്ദ്രന് (മാതൃഭൂമി) തോമസ് ജേക്കബ് (മനോരമ) എം.ജി. രാധാകൃഷ്ണന് (ഏഷ്യാനെറ്റ്), ഗൗരിദാസന്‍ നായര്‍ (ഹിന്ദു) തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: