Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഐഎസിനെതിരെ അതി ജാഗ്രത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2016, 10:01 pm IST
in Vicharam

കഴിഞ്ഞ ദിവസം തലശ്ശേരി പെരിങ്ങത്തൂര്‍ കനകമലയില്‍ നിന്ന് അറസ്റ്റിലായി എറണാകുളം എന്‍ഐഎ കോടതി റിമാന്റ് ചെയ്ത ഐഎസ് ഭീകരരില്‍നിന്നു എന്‍ഐഎ സംഘത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഞായറാഴ്ച കനകമലയില്‍ രഹസ്യയോഗം ചേരുന്നതിനിടെ പാനൂര്‍ അണിയാരം സ്വദേശി മദീന മന്‍സിലില്‍ മന്‍സീദ്(ഒമര്‍ അല്‍ ഹിന്ദി), മലപ്പുറം സ്വദേശി പി. സഫ്വാന്‍, കോഴിക്കോട് സ്വദേശി എന്‍.കെ. ജാസീം,കോയമ്പത്തൂര്‍ സ്വദേശി അബു ബഷീര്‍, തൃശൂരിലെ സ്വാലിഹ് മുഹമ്മദ് എന്നിവരെയായിരുന്നു എന്‍ഐഎ സംഘം പിടികൂടിയത്. ഇതൊടൊപ്പം കോഴിക്കോട് കുറ്റ്യാടിയില്‍നിന്ന് റംഷാദ്, കോയമ്പത്തൂരില്‍നിന്ന് ഉക്കടം ജിഎം നഗറിലെ നവാസ്, മുഹമ്മദ് റഹ്മാന്‍ എന്നിവരെയും എന്‍ഐഎ സംഘം അന്നേ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.

കനകമലയില്‍ കോയമ്പത്തൂര്‍, തൃശൂര്‍,മലപ്പുറം, കോഴിക്കോട് സ്വദേശികളെ എത്തിച്ചതും, സൗകര്യം ചെയ്തുകൊടുത്തതും സമീപവാസി അണിയാരത്തെ മന്‍സീദായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ആളുകള്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കില്ലെന്ന് ഉറപ്പുളളതിനാലാണ് ഈ സുരക്ഷിതകേന്ദ്രം ഇവര്‍ തിരഞ്ഞെടുത്തതെന്നാണ് വിവരം.

ദിവസങ്ങളായി നിരീക്ഷണത്തിലുളള യുവാക്കളുടെ മൊബൈല്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണമാണ് കനകമലയിലെത്തിയത്. എന്‍ഐഎ ചെന്നൈ യൂനിറ്റ് ഐജി.അനുരാജ് തങ്ക്,ഡിവൈഎസ്പിമാരായ എപി. ഷൗക്കത്തലി, പി. വിക്രമന്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ഞായാറാഴ്ച ഉച്ചക്ക് ഐജി അടക്കം ആറംഗം സംഘം പ്രത്യേക നിരീക്ഷണത്തില്‍ കണ്ടെത്തിയ സ്ഥലത്ത് ഒത്തുചേര്‍ന്ന അഞ്ചുപേരെ വളഞ്ഞിട്ടു പിടികൂടുകയായിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടതായും സൂചനയുണ്ട്. കശുമാവിന്‍ തോപ്പില്‍ ഇരുന്നായിരുന്നു ആസൂത്രണം.

സംസ്ഥാനത്തെ നാലുപ്രമുഖരെ വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടതായി എന്‍ഐഎ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കയ്യില്‍ നിന്ന് ചില ഇലക്ട്രോണിക്ക് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. സമീപത്തെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയില്‍ നിന്നാണ് അഞ്ചുപേരെയും ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ എല്ലാം ഏറ്റുപറഞ്ഞവര്‍ പൂര്‍ണ്ണമായും അന്വേഷണസംഘവുമായി സഹകരിച്ചു. മൂന്നു മണിക്കൂറോളം സംഭവസ്ഥലത്ത് ചോദ്യം ചെയ്തവരെ മുഖംമൂടി അണിയിച്ച് രണ്ടുവാഹനങ്ങളിലായി കൊണ്ടുപോകുകയായിരുന്നു. നിരവധി ആളുകള്‍ സംഭവമറിഞ്ഞ് കനകമലയിലെത്തിയിരുന്നു.

പാനൂര്‍ സിഐ കെ.എസ്.ഷാജിയുടെ നേതൃത്വത്തില്‍ വന്‍പോലീസ് സന്നാഹം ഇവിടെ നിലയുറപ്പിച്ചിരുന്നു. ഏറെ പണിപ്പെട്ടാണ് കസ്റ്റഡിയിലെടുത്തവരെ കനകമലയില്‍ നിന്ന് കൊണ്ടുപോകാനായത്. ഇതിനിടയില്‍ തന്നെ ഡിവൈഎസ്പി പി. വിക്രമന്റെ നേതൃത്വത്തില്‍ കുറ്റ്യാടി വളയന്നൂരിലെ റംഷാദിനെ വീട്ടിലെത്തി പിടികൂടിയിരുന്നു. കനകമലയില്‍ നിന്ന് പിടികൂടിയവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം. കോയമ്പത്തൂരില്‍ നിന്നു പിടികൂടിയ മറ്റു രണ്ടുപേരെയും ചേര്‍ത്ത് കോഴിക്കോട് രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്ത ശേഷമാണ് എറണാകുളം എന്‍ഐഎ കോടതിയില്‍ ഇവരെ ഹാജരാക്കിയത്. ഐപിസി 120ബി,121,121എ,122എന്നിവയും, യുഎപിഎ 18,18ബി, 20,38,39 വകുപ്പുകളും ചേര്‍ത്താണ് കേസ് റജിസ്റ്റ്ര്‍ ചെയ്തിട്ടുളളത്.

കേരളത്തില്‍നിന്ന് കാണാതായ 21 പേര്‍ അഫ്ഗാനിസ്ഥാനില്‍ പോയി ഐഎസില്‍ ചേര്‍ന്നതായി നാം അറിഞ്ഞത് അടുത്തകാലത്താണ്. കാസര്‍കോട്, പാലക്കാട് ജില്ലകളിലുള്ള ഇവര്‍, ഇറാന്‍ വഴിയാണ് അവിടെയെത്തിയത്. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ സക്കീര്‍ നായിക്കിന്റെ സഹായം ഇവര്‍ക്കു കിട്ടിയിരുന്നു. വളരെ നാളായി, ഇവിടത്തെ പെണ്‍കുട്ടികളെ ലൗജിഹാദില്‍പ്പെടുത്തി ഐഎസിലേക്കു റിക്രൂട്ട് ചെയ്തതായും തെളിഞ്ഞിട്ടുണ്ട്. പവിത്രമായ നമ്മുടെ മണ്ണ്, കളങ്കപ്പെടുംവിധം, ഐഎസിന് ഇവിടെ ‘അന്‍സാറുള്‍ ഖിലാഫ്’ എന്ന സംഘടനതന്നെയുണ്ടെന്ന വിവരം, ഞെട്ടിക്കുന്നതാണ്. നാം ഓരോരുത്തരും ജാഗ്രത പുലര്‍ത്തേണ്ട കാലമാണിത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; എൻഡിഎ സ്ഥാനാർത്ഥി ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി
India

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

Kerala

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

India

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.