ചങ്ങനാശ്ശേരി: റോഡുകളില്‍ രൂപപ്പെട്ട വന്‍കുഴികള്‍ ഇരുചക്രവാഹങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വന്‍ഭീഷണിയാകുന്നു. വാഴൂര്‍ റോഡില്‍ ഒന്നാം നമ്പര്‍ ബസ്സ്റ്റാന്ിനും, അപ്സര തീയറ്ററിന് മുന്‍വശം, പാറേല്‍പള്ളി കിണറിന് സമീപം, കുരിശുംമൂട് ജംഗ്ഷന് എന്നിവടങ്ങളില്‍ രൂപപ്പെട്ടിരിക്കുന്ന കുഴികളാണ് ഇരുചക്രവാഹങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാകുന്നത്.
ദിനംപ്രതി നിരവധി ആള്ക്കാ ര്‍ക്കാണ് റോഡിലെ കുഴികളി ല്‍പ്പെട്ട് അപകടം സംഭവിക്കുന്നത്. റോഡിലെ ഇടയ്ക്കിടെയുള്ള വലിയ കുഴികള്‍ ശ്രദ്ധിക്കാതെ, വലിയ വാഹനങ്ങളുടെ പുറകെ സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്കാണ് കൂടുതലായും ഈ ഗര്‍ത്തങ്ങളില്‍ പതിച്ച് അപകടം ഉണ്ടാവുന്നത്.
കൂടാതെ കുരിശുംമൂട്ടില്‍ ചെത്തിപ്പുഴ ഭാഗത്തേക്കുള്ള ബസ്സ്റ്റോപ്പ്, ചെത്തിപ്പുഴ-വടക്കേക്കരറോഡ്, വക്കച്ചന്‍പടി, ഏനാചിറ ജംഗ്ഷന് സമീപം, ഏനാചിറ-പുതുച്ചിറ റോഡ്, ഇത്തിത്താനം-പുളിമൂട്-കാലായിപ്പടി റോഡ് എന്നിവടങ്ങളിലും റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഈ കുഴികള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെ ന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിലെ കുഴികള്‍ നികത്തി റോഡ് പുനര്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ത വണ പരാതി നല്‍കിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. റെയില്വേസ്റ്റേഷന് കിഴക്കുവശം സെന്റ്ആന്‍സ് ഹൈസ്കൂളിന് മുന്‍വശത്തെ റോഡില്‍ മഴപെയ്താലുടന്‍ വെള്ളക്കെട്ട് രൂപപ്പെടുന്നു. ഈ വെള്ളക്കെട്ടിലൂടെ വാഹനങ്ങള്‍ അമിതവേഗത്തില്‍ പോകുമ്പോള്‍ എസ്ബി ഹൈസ്കൂളിലെയും സെന്റ്ആന്‍സ് ഹൈസ്കൂളിലെയും കുട്ടികളുടെയും അദ്ധ്യാപകരുടെയും ദേഹത്ത് ചെളിവെള്ളം തെറിക്കുന്നത് പതിവാണ്.
കുരിശുംമൂട്-ചെത്തിപ്പുഴ ഭാഗത്തേക്കുള്ള ബസ്സ്റ്റോപ്പില്‍ കെട്ടിക്കിടക്കുന്ന മലിനജലവും വാഹനങ്ങള്‍ പോകുമ്പോള്‍ സമീപത്തുള്ള കടകളിലേക്കും യാത്രക്കാരിലേക്കും തെറിക്കുന്നു.
കഴിഞ്ഞ ദിവസം ചെത്തിപ്പുഴ-വടക്കേക്കര റോഡില്‍ ആറ്റുവാക്കേരിക്കുസമീപം, കുഴിയില്പ്പെടാതെ വെട്ടിച്ചതിനെതുടര്‍ന്ന് ലോറിക്കടിയില്‍പ്പെട്ട് ഇരുചക്രവാഹന യാത്രക്കാരന് അപകടം സംഭവിച്ചിരുന്നു. ഈ റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്ന് പല പ്രാവശ്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെങ്കിലും നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എത്രയും പെട്ടെന്ന് ഈ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടു പോകുവാന്‍ ബുള്ളറ്റ് ക്ലബ്ബ് യോഗം തീരുമാനിച്ചു.
പ്രസിഡന്റ് സ്കറിയാ ആന്റണി വലിയപറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ജോബിന് പുതുപ്പുരയ്ക്കല്‍, ജേക്കബ് ചക്കാലമുറിയില്‍, സ്വാതി കൃഷ്ണന്, വി.സി. വിജയന്, അമല്‍ ഷെയ്ക് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: