കോഴിക്കോട്: കേരള പബ്ലിക് സര്‍വീസ് കമീഷന് കോഴിക്കോട് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം ഒക്ടോബര്‍ ആറിന് വൈകീട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. 321 പേര്‍ക്ക് ഒരുമിച്ച് പരീക്ഷയെഴുതാനുള്ള സൗകര്യവുമായി കെപിഎസ്സിയുടെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രമാണ് കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. മലബാര്‍ മേഖലയിലെ കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകള്‍ക്കായാണ് കോഴിക്കോട് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. നിര്‍വഹണ ഏജന്‍സിയായ കെല് 2015 മേയ് 13നാണ് നിര്‍മാണ പ്രവൃത്തി ആരംഭിച്ചത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം എന്നിവയാണ് മറ്റു ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങള്‍.
ഉദ്ഘാടന ചടങ്ങില്‍ കെപിഎസ്സി ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണന് അധ്യക്ഷത വഹിക്കും. തൊഴില്‍-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, എം.കെ. രാഘവന് എം.പി, എംഎല്‍എമാരായ എ. പ്രദീപ് കുമാര്‍, പി.കെ. കുഞ്ഞാലിക്കുട്ടി, കെപിഎസ്സി അംഗങ്ങളായ ഡോ. എന്‍. സെല്‍വരാജ്, കെ. പ്രേമരാജന്‍ തുടങ്ങിയവര്‍ സംസാരിക്കും. കെപിഎസ്സി സെക്രട്ടറി സാജു ജോര്‍ജ് സ്വാഗതവും കോഴിക്കോട് മേഖലാ ഓഫീസര്‍ എന്‍. രാധാകൃഷ്ണന് നന്ദിയും പറയും. ജോയിന്റ് സെക്രട്ടറി കെ.പി. തങ്കമണി അമ്മ സാങ്കേതിക റിപ്പോര്‍ട്ട് അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: