Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കാത്തിരുന്ന വാര്‍ത്ത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 12:07 am IST
in Vicharam

നിരന്തരം പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരുന്ന പാക്കിസ്ഥാന്റെ മര്‍മത്തിന് സൈന്യം നല്‍കിയ തിരിച്ചടി രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിക്കൂര്‍ പാക്കിസ്ഥാനെ ഭാരതസൈന്യം വിറപ്പിച്ചു. മണിക്കൂറുകളോളം പ്രതികരിക്കാന്‍പോലും പറ്റാത്ത മാനസികാവസ്ഥയിലായിരുന്നു ആ തെമ്മാടിരാജ്യം.

പാക്കിസ്ഥാന്‍ കയ്യടക്കിവച്ച ഭാരതമണ്ണില്‍ ഭീകരെ ഉല്‍പാദിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങായി. മുന്നറിയിപ്പുകളെ അവഗണിച്ച് എക്കാലവും സമാധാനത്തിനായി നിലകൊള്ളുന്ന ഭാരതത്തെ ശല്യപ്പെടുത്തുകയായിരുന്നു പാക്കിസ്ഥാന്‍. സഹികെട്ടപ്പോഴാണ് തിരിച്ചടിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞത്. ഒരു സാധാരണക്കാരനെയും ഉപദ്രവിക്കാതെ സൂക്ഷമതയോടെ സൈന്യം 38 ഭീകരരെ വധിച്ചു.

ഭീകരക്യാമ്പുകളില്‍ ശക്തമായ പ്രത്യാക്രമണം നടത്തിയ സൈന്യം ഒരു പോറലുമേല്‍ക്കാതെ തിരിച്ചെത്തി മണിക്കൂറുകള്‍ കഴിഞ്ഞ് സൈനിക വക്താക്കള്‍ വാര്‍ത്താസമ്മേളനം നടത്തിയപ്പോഴാണ് രാത്രി നടന്ന ധീരകൃത്യം ലോകം അറിയുന്നത്. സൈന്യത്തിന്റെ നടപടിയെ മുഴുവന്‍ ഭാരതവും ഒറ്റക്കെട്ടായി സ്വാഗതം ചെയ്തിരിക്കുകയാണ്. ഏറെക്കാലമായി ഭാരതം കാത്തിരിക്കുന്ന വാര്‍ത്തതന്നെയാണ് സൈനിക നടപടി. ഭീകരതയെ അയല്‍രാജ്യത്ത് നിര്‍ബാധം ഉല്‍പാദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തപ്പോള്‍ കണ്ണും പൂട്ടിയിരിക്കാന്‍ ആര്‍ജവമുള്ള ഒരുസര്‍ക്കാരിനും സാദ്ധ്യമല്ല. അക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും പലകുറി ഓര്‍മ്മിപ്പിച്ചതാണ്.

ഒറ്റക്കെട്ടായി ഭീകരതയ്‌ക്കെതിരെ പോരാടാന്‍ കോഴിക്കോട് ചേര്‍ന്ന ബിജെപി ദേശീയ കൗണ്‍സില്‍ ജനങ്ങളെ ആഹ്വാനം ചെയ്തു. ഭീകരര്‍ മനുഷ്യാവകാശങ്ങളുടെ ഏറ്റവും വലിയ ലംഘനമാണ് നടത്തുന്നത്. ഭീകരവാദം ഒരു രാജ്യത്തിന്റെ നയമാകുമ്പോള്‍ അതു യുദ്ധക്കുറ്റമായി കണക്കാക്കണം. ഭീകരവാദം പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നയമാക്കി. കശ്മീരിലെ ഭീകരവാദ, വിഘടനവാദ പ്രക്ഷോഭങ്ങള്‍ അവരുടെ സൃഷ്ടിയാണ്. പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ യുഎന്‍ പ്രസംഗം, ഭീകരതയെ പരസ്യമായി പിന്തുണക്കുന്നു.

പാക്കിസ്ഥാന്റെ ഭ്രാന്തുപിടിച്ച നടപടി ലോകശ്രദ്ധയില്‍കൊണ്ടുവരാന്‍ സമര്‍ത്ഥമായ നയതന്ത്ര നീക്കം ഭാരതം നടത്തി. 56 രാജ്യങ്ങള്‍ക്ക് പാക്കിസ്ഥാന്‍ ഭാരതത്തിനെതിരെ കത്തെഴുതുകയും, 20 എംപിമാരെ ലോകമാകെ പിന്തുണതേടി യാത്രചെയ്യാനും നിയോഗിക്കുന്നതിന് എത്രയോ മുമ്പുതന്നെ ഭാരതം നയതന്ത്രനീക്കം ശക്തമാക്കിയിരുന്നു. യുഎന്നില്‍ പാക് പ്രധാനമന്ത്രി ഭാരതത്തിനെതിരെ സംസാരിച്ചതിന്റെ മാറ്റൊലി തീരുംമുമ്പെ നമ്മുടെ വിദേശകാര്യമന്ത്രി കരണത്തടിപോലെ മറുപടി നല്‍കി. എട്ടുമാസത്തിനിടയില്‍ 117 ഭീകരരെയാണ് അതിര്‍ത്തിയില്‍ സൈന്യം വധിച്ചത്. 17 ഭീകരാക്രമണ പദ്ധതികള്‍ തകര്‍ത്തു. ഉറിയില്‍ 19 ധീരജവാന്മാര്‍ക്കാണ് ജീവഹാനി സംഭവിച്ചതെങ്കില്‍ 24 മണിക്കൂറിനകം അതിലധികം പാക്കിസ്ഥാന്‍ ഭീകരരുടെ ജീവനെടുക്കാന്‍ ഭാരതത്തിന് കഴിഞ്ഞു. ഇതോടെ പ്രശ്‌നം തീര്‍ത്തെന്ന് പാക്കിസ്ഥാന്‍ കരുതിക്കാണും.

ഉറിയിലെ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് ആ രാജ്യത്തെയും ലോകത്തെയും ഭാരതം ബോദ്ധ്യപ്പെടുത്തി. അതുകൊണ്ടാണ് സാര്‍ക്ക് ഉച്ചകോടിയില്‍ ഭാരതമില്ലെന്ന് പറഞ്ഞപ്പോള്‍ ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും ഭൂട്ടാനും ഭാരതത്തോടൊപ്പം സാര്‍ക്കില്‍നിന്നും വിട്ടുനില്‍ക്കാന്‍ തയ്യാറായത്. ഉറിയില്‍ രണ്ടാമതും അക്രമത്തിനെത്തിയ ഭീകരരും പാക്കിസ്ഥാനികളാണ്. അവരില്‍ 10 പേരെ സൈന്യം നിറതോക്കിനിരയാക്കി. കശ്മീരില്‍ കുപ്‌വാര ജില്ലയിലെ ഹന്ദ്വാര ചെക്ക്‌പോസ്റ്റില്‍ 20 തവണ ഭീകരര്‍ വെടി ഉതിര്‍ക്കുകയുണ്ടായി. ഉറിയില്‍ ആദ്യം ചാവേര്‍ അക്രമത്തിനെത്തിയ ഭീകരര്‍ക്ക് തദ്ദേശീയരുടെ പിന്തുണ ലഭിച്ചു. രണ്ടുമണിക്കൂറോളം ഭീകരര്‍ അവിടെ തങ്ങി എന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. രാജ്യത്തെ ഛിന്നഭിന്നമാക്കാന്‍ ലക്ഷ്യമിട്ട് എത്തുന്നവരുടെ ഏജന്റന്മാരായി നില്‍ക്കുന്നവരാരായാലും അവര്‍ മാപ്പര്‍ഹിക്കുന്നില്ല.

ദേശസ്‌നേഹികളാകെ ഇത് ഗൗരവപൂര്‍വ്വം കാണണം. മുമ്പ് പലകുറി നിസ്സംഗത പുലര്‍ത്തിയതാണ് പാക്കിസ്ഥാന്റെ അഹന്തയ്‌ക്ക് വഴിവച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 52 ഇഞ്ച് നെഞ്ചളവിനെ പരിഹസിച്ച് ഒരുപാട് പ്രസ്താവനകള്‍ കാണുകയുണ്ടായി. കൊടുക്കേണ്ട സമയം കാത്തിരിക്കുകയായിരുന്നുവെന്ന് അത്തരം വിമര്‍ശകര്‍ക്ക് ഇപ്പോള്‍ ബോദ്ധ്യമായിക്കാണും. രാജ്യം ഒന്നാമത്. ബാക്കിയെല്ലാം പിന്നീട്. അതുകൊണ്ടാണ് കരുതലോടെ നടപടി. അഭിമാനിക്കാം നമുക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

Kerala

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

India

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

Kerala

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

പുതിയ വാര്‍ത്തകള്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖ് (ഇടത്ത്) സന്ദേശ് ഖലിയിലെ ഗ്രാമീണ സ്ത്രീകള്‍ ഷാജഹാന്‍ ഷെയ്ഖിനെതിരെ സമരം ചെയ്യുന്നു (നടുവില്‍)

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖിന്റെ കോട്ടയായ സന്ദേശ് ഖലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സനത് സര്‍ദാര്‍ വിജയത്തിലേക്ക്

വംഗനാട്ടിലും കാവിക്കൊടി ഉയർന്നു ; ലഡ്ഡുവും , ജിലേബിയുമായി ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങൾ

അസമും ബംഗാളും പിടിച്ചതോടെ ഇനി ബംഗ്ലാദേശിലെയും മ്യാന്‍മാറിലെയും കുടിയേറ്റത്തിന് വിട, അനധികൃതകുടിയേറ്റത്തിന്റെ വാതില്‍ ഇന്ത്യ അടയ്‌ക്കും

അരങ്ങേറ്റത്തിൽ തന്നെ വിജയ്‌ക്ക് 106 മണ്ഡലങ്ങളിൽ ലീഡ്, കട്ടിങ് സൗത്തും, ഹിന്ദി വിരോധവും, സനാതന ധർമത്തെ പരസ്യമായി അധിക്ഷേപിച്ചതും സ്റ്റാലിന് വിനയായി

അധികാരമുറപ്പിച്ച് യുഡിഎഫ് : പിന്നാലെ പച്ച ലഡ്ഡു വിതരണം

ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയനെ പോലും വിറപ്പിച്ച ന്യൂനപക്ഷ ഏകീകരണം

വിജയ് തോൽക്കുമെന്ന് ഭയം : തമിഴ്നാട്ടിൽ വിജയ് ആരാധകൻ കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.