കരുനാഗപ്പള്ളി: ഭക്തലക്ഷങ്ങളെ സാക്ഷിയാക്കി അമൃതപുരിയില്‍ നടന്ന മാതാ അമൃതാനന്ദമയീദേവിയുടെ 63-ാം ജന്മദിന ആഘോഷങ്ങള്‍ക്ക് സമാപനമായി. സ്വദേശത്തു നിന്നും വിദേശത്തു നിന്നും എത്തിയ പതിനായിരകണക്കിന് ഭക്തര്‍ക്ക് പിറന്നാള്‍ ദിനത്തില്‍ തുടര്‍ച്ചയായി 20 മണിക്കൂറോളം ദര്‍ശനം നല്‍കിയ ശേഷമാണ് അമ്മ ആഘോഷവേദിയില്‍ നിന്നും അശ്രമത്തിലേക്ക് തിരിച്ചത്. പിറന്നാളിനോട് അനുബന്ധിച്ച് ശനിയാച്ച മുതല്‍ തുടര്‍ച്ചയായുള്ള എല്ലാ ദിവസങ്ങളിലും അമ്മ ഭക്തര്‍ക്ക് ദര്‍ശനം നല്‍കി.
പിറന്നാള്‍ ദിനമായ ചൊവ്വാഴ്ച ഉച്ചയ്‌ക്ക് രണ്ടിന് ആരംഭിച്ച ദര്‍ശനം ബുധനാഴ്ച പതിനൊന്നു വരെ തുടര്‍ന്നു. ദര്‍ശനത്തിനായി കാത്തിരുന്ന മുഴുവന്‍ പേര്‍ക്കും ദര്‍ശനപുണ്യം നല്‍കിയതിനു ശേഷമാണ് വേദിയില്‍ നിന്നും തിരിച്ചത്. ലോകത്തിന്റെ നാനാഭാഗത്തു നിന്നും ഭാഷക്കും സംസ്‌കാരത്തിനും അതീതമായ ഒത്തുചേരലാണ് അമൃതപുരിയി കാണാന്‍ സാധിച്ചത്.
ലോകത്ത് എവിടെയും ഉണ്ടാകുന്ന ദുഃഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും സാന്ത്വനമായി ഓടിയെത്തുന്ന അമ്മയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും ഭക്തര്‍ അമൃതപുരിയില്‍ എത്തിചേര്‍ന്നിരുന്നു. മഠം പൂര്‍ത്തീകരിച്ച 2000 ശുചി മുറികളുടെ പ്രഖ്യാപനവും, 400 പേര്‍ക്ക് സൗജന്യ ശസ്ത്രക്രിയയ്‌ക്കുള്ള അനുമതിപത്രവും അമൃത സ്വാശ്രയഗ്രാമങ്ങളുടെ കുടിവെള്ള പദ്ധതികളുടെ പ്രഖ്യാപനവും വിവാഹ ധനസഹായ വിതരണവും, ചടങ്ങില്‍ നടന്നു. കൂടാതെ ഏറെ പ്രതികൂലവും അപകടകരവുമായ തൊഴില്‍ ചെയ്യുന്ന തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായി തൊഴില്‍ ചെയ്യാനും വീട്ടുകാരുമായും സുരക്ഷാ ഉദ്യോഗസ്ഥരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനുള്ള അമൃത ഓഷ്യന്‍നെറ്റ് സംവിധാനം ഒരുക്കുന്നതിനും ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള യുനസ്‌കൊ ചെയറിന്റെ ഉദ്ഘാടനവും മനസാക്ഷിയെ ഞെട്ടിച്ച പുറ്റിങ്ങല്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കുമുള്ള ധനസഹായ വിതരണവും പിറന്നാളിനോട് അനുബന്ധിച്ച് വിതരണം ചെയ്യുക ഉണ്ടായി. അമ്മ ലോകത്തിന് നല്‍കുന്ന മഹത്തായ സേവനങ്ങളെ മുന്‍നിര്‍ത്തി അമ്മയ്‌ക്ക് ഭാരതരത്‌ന നല്‍കണമെന്ന ആവശ്യം ഉയര്‍ന്നു എന്നുള്ളത് ഈ ജന്മദിനത്തിന്റെ പ്രത്യേകതയാണ്. നിസ്വാര്‍ത്ഥമായ സേവനം കാഴ്ചവെയ്‌ക്കുന്ന അമ്മയെ തേടി നാടിന്റെ പരമോന്നത ബഹുമതി എത്തിച്ചേരും എന്ന ശുഭപ്രതീക്ഷയിലാണ് ലക്ഷകണക്കിന് അമ്മയുടെ ഭക്തര്‍.
















